( അല്‍ ഹിജ്ര്‍ ) 15 : 15

لَقَالُوا إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَسْحُورُونَ

അവര്‍ പറയുകതന്നെ ചെയ്യും: നിശ്ചയം നമ്മുടെ ദൃഷ്ടികള്‍ പൊത്തപ്പെട്ടിരി ക്കുന്നു; അല്ല, നാം മാരണത്തിന് വിധേയരായ ഒരു ജനത തന്നെയാകുന്നു. 

അദ്ദിക്റില്‍ വിശ്വസിക്കുന്നതിനുവേണ്ടി ആകാശത്തിന്‍റെ വാതില്‍ തുറന്ന് അവരെ പ്രത്യക്ഷമായി അതിലൂടെ കയറ്റിക്കൊണ്ട് പോയാലും നമ്മുടെ കണ്ണുകള്‍ പൊത്തപ്പെട്ടി രിക്കുകയാണ്, അല്ല, നാം മാരണത്തിന് വിധേയമായിരിക്കുകയാണ് എന്നാണ് എക്കാല ത്തുമുള്ള കാഫിറുകള്‍ പറയുക, അല്ലാതെ അവര്‍ ഒരിക്കലും അതുകൊണ്ട് വിശ്വസിക്കു കയില്ല. അദ്ദിക്റിനെ തള്ളിപ്പറയുന്നവരും അതെല്ലാം പഠിച്ചിരിക്കുന്നുവെന്ന് അഹങ്കരിക്കു ന്നവരുമായ യഥാര്‍ത്ഥ ഭ്രാന്തന്‍മാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വര്‍ഗ്ഗത്തിലുള്ള ഇ ല്ലിയ്യീന്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറ ന്ന് കൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കു ന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ കര്‍മ്മങ്ങള്‍ 82: 14; 83: 7 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ജ്വലിക്കുന്ന നരക ക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലാണ് രേഖപ്പെടുത്തപ്പെടുക. 6: 25-26; 10: 2, 33; 13: 31 വിശദീകരണം നോക്കുക.