( അല്‍ ബഖറ ) 2 : 150

وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا الَّذِينَ ظَلَمُوا مِنْهُمْ فَلَا تَخْشَوْهُمْ وَاخْشَوْنِي وَلِأُتِمَّ نِعْمَتِي عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ

നീ എവിടേക്ക് പുറപ്പെട്ടാലും നിന്‍റെ മുഖം മസ്ജിദുല്‍ ഹറമിന്‍റെ ഭാഗത്തേക്ക് തിരിക്കുക, നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖം അതിന്‍റെ ഭാഗത്തേക്ക് തിരിക്കുക -നിങ്ങളുടെമേല്‍ ജനത്തിന് ഒരുന്യായവും ഇല്ലാതിരിക്കാന്‍വേണ്ടി, അവരില്‍ നിന്നുള്ള അക്രമികളായവരൊഴിച്ച്, അപ്പോള്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്, നിങ്ങള്‍ എന്നെ ഭയപ്പെടുവീന്‍, നിങ്ങളുടെ മേല്‍ എന്‍റെ അനുഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയും നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടിയും.

3: 96-97 ല്‍ വിവരിച്ച പ്രകാരം ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ മക്കയിലുള്ള കഅ്ബ മൊത്തം മനുഷ്യര്‍ക്കുള്ളതാണ്. അതിനെ ഭൂമിയുടെ കേന്ദ്രമായിട്ടാണ് പ്ര പഞ്ചനാഥന്‍ നിശ്ചയിച്ചിട്ടുള്ളത്. ഖിബ്ല കൊള്ളെ മുഖം തിരിക്കുക എന്നുപറഞ്ഞാല്‍ എപ്പോള്‍ എവിടെയാണെങ്കിലും ആത്മാവുകൊണ്ട് നാഥന്‍റെ പ്രതീകമായ കഅ്ബയുമാ യി ബന്ധം പുലര്‍ത്തുക എന്നാണ്. നോമ്പ്, പെരുന്നാള്‍, അറഫാദിനം തുടങ്ങിയ എല്ലാം നിശ്ചയിക്കേണ്ടത് ഖിബ്ല സ്ഥിതിചെയ്യുന്ന മക്കയിലുള്ള ദിനം നോക്കിയാണ്. എന്നാല്‍ ഇന്ന് 3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷമു ള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ പ്രായോഗിക ജീവിതത്തില്‍ കഅ്ബയെ ഖിബ്ലയായി (ശ്രദ്ധാകേന്ദ്രമായി) അംഗീകരിക്കാത്തതുകാരണം നോമ്പ്, പെരുന്നാള്‍ തുടങ്ങിയവ കഅ്ബയിലുള്ളതില്‍ നിന്നും വ്യത്യസ്തമായ ദിനങ്ങളില്‍ ആചരിക്കുകവഴി അക്രമികളും മുശ്രിക്കുകളുമായി മാറിയിരിക്കുന്നു. ഫുജ്ജാറുകളില്‍ പെട്ട ഇത്തരം കപടവിശ്വാസികളും അവരുടെ അനുയായികളും പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ ശ്രദ്ധാകേന്ദ്രമായി കൊണ്ടുനടക്കുന്നവരും 9: 67-68 ല്‍ പറഞ്ഞ പ്രകാരം തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമാണ്. ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛക്ക് മുന്‍ഗണന നല്‍കുന്നവരും പിശാചിനെ സേവിച്ച് കൊണ്ടിരിക്കുന്നവരുമായ അവര്‍ക്ക് നരകക്കുണ്ഠമാണ് വാഗ്ദത്തം ചെയ്തിട്ടുള്ളത്. ഭ്രാന്തന്മാരായ അവര്‍ അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗി കാവയവങ്ങളാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് 38: 24 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അങ്ങനെ നാലാം ഘട്ടമായ ഇവിടെവെച്ച് അവരുടെ കര്‍മ്മരേഖയില്‍ രേഖപ്പെടു ത്തപ്പെട്ട ലൈംഗികാവയവങ്ങളില്‍ കോര്‍ത്തുകൊണ്ടാണ് 6: 28 ല്‍ വിവരിച്ച പ്രകാരം ഏ ഴാം ഘട്ടത്തില്‍ ഓരോരുത്തരും സൂചികുത്താന്‍ പോലും സ്ഥലമില്ലാത്ത നരകക്കുണ്ഠത്തില്‍ കഴിയേണ്ടിവരിക. 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദി വരുന്നതോടെ 48: 6 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ പുരുഷന്മാരും സ്ത്രീകളും ഇജാസില്‍ നി ന്ന് പുറത്താക്കപ്പെടുന്നതും 2: 62 ല്‍ വിവരിച്ച പ്രകാരം ലൈംഗികബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ അങ്ങോട്ട് പ്രവേശിക്കപ്പെടുന്നതുമാണ്.

 വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് 7: 205-206 ല്‍ വിവരിച്ച പ്രാകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്തുകൊണ്ട് വായിച്ച് മനസ്സിലാക്കാ നും നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും മനുഷ്യരുടെ ഐ ക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊ ണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെ സഹായിക്കാനും, 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. കൂടാതെ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രികാലജ്ഞാന ഗ്ര ന്ഥമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് അ തിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂ ക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. 2: 53; 3: 103; 7: 158; 16: 15; 43: 10 തുടങ്ങിയ സൂക്തങ്ങളെല്ലാം 'നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കുകതന്നെ വേണം എന്നതിനുവേണ്ടി' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. 2: 85, 140, 254; 33: 73 വിശദീകരണം നോക്കുക.