( സബഅ് ) 34 : 28

وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

നിന്നെ നാം അയച്ചിട്ടില്ല, മൊത്തം മനുഷ്യര്‍ക്ക് ഒരു സന്തോഷവാര്‍ത്ത അറി യിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായിട്ടല്ലാതെ; എന്നാല്‍ ജനങ്ങളി ല്‍ അധികപേരും അറിവില്ലാത്തവരാകുന്നു.

നിയോഗിക്കപ്പെട്ടതുമുതല്‍ മൊത്തം മനുഷ്യര്‍ക്കുള്ള പ്രവാചകനാണ് മുഹമ്മദ് എന്നിരിക്കെ ഗ്രന്ഥം കിട്ടിയിട്ട് അതിന്‍റെ ആശയത്തിന് വിരുദ്ധമായി പ്രവാചകനെ മുസ് ലിംകളുടെ മാത്രം പ്രവാചകനാണെന്ന് പറയുന്ന ഫുജ്ജാറുകള്‍ കാഫിറുകളും യഥാര്‍ ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത അക്രമികളും വിഡ്ഢികളുമാണ്. 312 പ്രവാചകന്മാരെപ്പോലെത്തന്നെ പ്രവാചകന്‍ മുഹമ്മദിനെയും മൊത്തം മനുഷ്യര്‍ക്ക് സ ന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായിക്കൊണ്ടാണ് അയച്ചിട്ടുള്ളത് എന്ന വസ്തുത ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ മനസ്സിലാക്കുകയുള്ളൂ. ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരായതിനാല്‍ അല്ലാഹുവിനേയോ പ്രവാചകന്മാരെയോ നബിമാരെയോ അംഗീകരിക്കാത്തവരും പിന്‍പറ്റാത്തവരും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലെ വിറകുകളാകേണ്ടവരുമാണ്. 2: 62; 7: 157-158; 28: 57; 29: 43; 33: 40, 72-73 വിശദീകരണം നോക്കുക.