لَيْسَ بِأَمَانِيِّكُمْ وَلَا أَمَانِيِّ أَهْلِ الْكِتَابِ ۗ مَنْ يَعْمَلْ سُوءًا يُجْزَ بِهِ وَلَا يَجِدْ لَهُ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا
നിങ്ങളുടെ വ്യാമോഹങ്ങളല്ല, വേദക്കാരുടെ വ്യാമോഹങ്ങളുമല്ല, ഒരു തിന്മ ആര് പ്രവര്‍ത്തിച്ചാലും അതുകൊണ്ട് അവന് പ്രതിഫലം നല്‍കപ്പെടും, അവന് അല്ലാഹുവിനെക്കൂടാതെ ഒരു സംരക്ഷകനെയോ സഹായിയെയോ എത്തിക്കുന്നതുമല്ല.
ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തി ന്‍റെ ഭാഷയില്‍ മനുഷ്യരെ നാഥനെക്കുറിച്ച് ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്നത് കപടവിശ്വാസികളും അവരുടെ അനുയായികളുമായ ഫുജ്ജാറുകളാണ്. എന്നാ ല്‍ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെച്ച് ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്ന അവരെ ശിക്ഷിക്കുന്നതിനുവേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 9: 67-68; 18: 100-101; 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവരാണ് വായിച്ചിട്ടുള്ളത്. അദ്ദിക്ര്‍ കേ ള്‍വി ഉണ്ടായിട്ടും കേള്‍ക്കാത്ത ബധിരരും സംസാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫു ജ്ജാറുകളെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാ ണ് 8: 22 ല്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 25: 17-18 പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായ ഇവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പ റഞ്ഞിട്ടുണ്ട്. 2: 62, 120-121; 4: 85; 9: 80 വിശദീകരണം നോക്കുക.