إِنْ يَشَأْ يُذْهِبْكُمْ أَيُّهَا النَّاسُ وَيَأْتِ بِآخَرِينَ ۚ وَكَانَ اللَّهُ عَلَىٰ ذَٰلِكَ قَدِيرًا
അവന് ഉദ്ദേശിച്ചാല്‍ ഓ മനുഷ്യരേ, നിങ്ങളെ നീക്കിക്കളഞ്ഞ് മറ്റൊരു വിഭാഗത്തെ അവന്‍ കൊണ്ടുവരുന്നതാണ്, അല്ലാഹു അതിനെല്ലാം കഴിവുള്ളവന്‍ തന്നെയായിരിക്കുന്നു.
ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുളള സര്‍വ്വവസ്തുക്കളെയും ആറുനാളുകളില്‍ ഇല്ലായ്മയില്‍നിന്ന് സൃഷ്ടിച്ച് സംവിധാനിച്ച് അവയുടെ നിയന്ത്രണം ഏറ്റെടുത്തവനാണ് പ്രപഞ്ചനാഥനായ അല്ലാഹു. അവനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല; അപ്പോള്‍ നിങ്ങള്‍ അ വനെക്കുറിച്ച് ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരായതിനാ ല്‍ 15: 44 പ്രകാരം നരകക്കുണ്ഠത്തിലെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെക്കപ്പെട്ടവരാണ്. 14: 19-20 ല്‍, ആകാശങ്ങളെയും ഭൂമിയെയും ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ മനസ്സിലാക്കിയിട്ടില്ലേ, അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങ ളെ നീക്കിക്കളഞ്ഞ് നിങ്ങളുടെ സ്ഥാനത്ത് പുതിയ സൃഷ്ടികളെ കൊണ്ടുവരുന്നതാണ്, അത് അവന് വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല എന്നും, 6: 133 ല്‍, നിന്‍റെ നാഥന്‍ തി കഞ്ഞ സ്വയംപര്യാപ്തനും കാരുണ്യമുടയവനുമാണ്, അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കിക്കളയുന്നതും മറ്റു ജനതകളുടെ സന്തതികളില്‍ നിന്ന് നിങ്ങളെ നട്ടുവള ര്‍ത്തിക്കൊണ്ടുവന്നതുപോലെ നിങ്ങളുടെ സ്ഥാനത്ത് അവന്‍ ഉദ്ദേശിക്കും പ്രകാരം മറ്റൊരു ജനതയെ നട്ടുവളര്‍ത്തിക്കൊണ്ടുവന്ന് നിങ്ങള്‍ക്കുശേഷം പ്രതിനിധികളായി നിയോഗിക്കുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്. 39: 7 ല്‍, നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു നിങ്ങളെത്തൊട്ട് ആവശ്യമില്ലാത്ത ഐശ്വര്യവാനാണ്, അവന്‍റെ അടിമകള്‍ക്ക് അവന്‍ നിഷേധം ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ നിങ്ങള്‍ നന്ദിപ്രകടിപ്പിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നതാണ്, ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല, പിന്നെ നിങ്ങളെല്ലാം മടക്കപ്പെടുന്നതും നി ങ്ങളുടെ നാഥനിലേക്ക് തന്നെയാണ്, പിന്നെ നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടി രുന്നതെന്ന് അവന്‍ നിങ്ങളോട് വിവരം പറഞ്ഞുതരുന്നതുമാണ്, നിശ്ചയം അവന്‍ നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 31: 12 ല്‍, ആരെങ്കിലും നന്ദിപ്രകടിപ്പിക്കുന്നുവെങ്കില്‍ അത് അവനുവേണ്ടിത്തന്നെയാണ് എന്നും, ആരെങ്കിലും നന്ദികേട് കാണിക്കുകയാണെങ്കില്‍ നിശ്ചയം അല്ലാഹു ഐശ്വര്യവാനും സ്വയം സ്തുത്യര്‍ഹനുമാണ് എന്നും പറഞ്ഞിട്ടുണ്ട്. 35: 15 ല്‍, ഓ മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിനെക്കൊള്ളെ ഏറ്റവും ആവശ്യമുള്ള ദരിദ്രരാണ്; അല്ലാഹുവോ, പരമ ഐശ്വര്യവാ നും സ്വയം സ്തുത്യര്‍ഹനും തന്നെയാണ് എന്നും; 35: 16-17 ല്‍, അവന്‍ ഉദ്ദേശിച്ചാല്‍ നി ങ്ങളെ നീക്കിക്കളഞ്ഞ് പുതിയ~ഒരു വിഭാഗം സൃഷ്ടികളെ കൊണ്ടുവരാന്‍ സാധിക്കുന്നവനാണ് എന്നും അതിന് അല്ലാഹുവിന് വലിയ പ്രയാസമൊന്നുമില്ല എന്നും പറഞ്ഞിട്ടുണ്ട്. അവര്‍ കാഫിറുകളാവുകയും പിന്തിരിയുകയും ചെയ്തപ്പോള്‍ അവരെ ആവശ്യമില്ലാത്ത വിധം അല്ലാഹു അവരെ നശിപ്പിക്കുകയും അവന്‍ സ്വയം പര്യാപ്തത തെരഞ്ഞെടുക്കു കയും ചെയ്തു എന്ന് 64: 6 ലും; നിങ്ങള്‍ പിശുക്ക് കാണിക്കുന്നുവെങ്കില്‍ അത് നിങ്ങള്‍ ക്ക് എതിരായിത്തന്നെയാണ്, അല്ലാഹു ഐശ്വര്യവാനും നിങ്ങള്‍ ദരിദ്രരുമാണ്, ഇനി നി ങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്, പിന്നെ അവര്‍ നിങ്ങളെപ്പോലെയാവുകയുമില്ല എന്ന് 47: 38 ലും പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനും രക്തച്ചൊരിച്ചില്‍ ഇ ല്ലാതാക്കി മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുള്ള ഉപകരണവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും അതിനെ മൂടിവെച്ച് മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ് താല്‍ ആ ജനതയുടെ സ്ഥാനത്ത് മറ്റൊരു ജനതയെ അല്ലാഹു കൊണ്ടുവരുമെന്നാണ് ഈ സൂക്തങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കുന്നത്. അതുകൊണ്ട് 83: 7 ല്‍ പറഞ്ഞ സിജ്ജീ ന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ സര്‍വ്വലോകരെയും ഉണര്‍ത്താനുള്ള അദ്ദിക്റിനെ മൂടിവെക്കുകയാണെങ്കില്‍ അപ്പോള്‍ അതിനെ മൂടിവെക്കാത്ത മറ്റൊരു ജനതയെ അത് നാം ഏല്‍പിക്കുകതന്നെ ചെയ്യുമെന്ന് 6: 89 ല്‍ പറഞ്ഞിട്ടുണ്ട്. സ്വയം സ്തുത്യര്‍ഹനും യുക്തിജ്ഞനുമായ നാഥനില്‍ നിന്നുള്ള മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് 41: 43 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 7: 205-206 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസികള്‍ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അല്ലാഹുവിന്‍റെ സന്ദേശമാ യ അദ്ദിക്റിനെ ജാതി-മത-ലിംഗ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കേണ്ടതും അദ്ദിക്ര്‍ കൊണ്ട് കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അധികരിച്ച ജിഹാദ് നടത്തേണ്ടതുമാണ്. വിചാരണയില്ലാതെ സ്വ ര്‍ഗത്തില്‍ പോകുന്ന അവസാനത്തെ സാബിഖും ഭൂമുഖത്തുനിന്നും വിടവാങ്ങുന്നതോ ടെ ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാ ല്‍ പുറപ്പെടുന്നതാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കു ന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 255-256; 4: 91; 5: 54; 48: 6 വിശദീകരണം നോക്കുക.