وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِتُنْذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنْذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ
അപ്രകാരം നാം നിന്നിലേക്ക് അറബി ഭാഷയിലുള്ള ഒരു വായന ദിവ്യസന്ദേ ശമായി നല്‍കുന്നത്, നീ അതുകൊണ്ട് നാടുകളുടെ കേന്ദ്രത്തെയും അതിന് ചുറ്റുമുള്ളവരെയും മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടിയാണ്, എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും വേണ്ടി-അ തിന്‍റെ കാര്യത്തില്‍ സംശയമേ ഇല്ല, അന്ന് ഒരു വിഭാഗം സ്വര്‍ഗത്തിലും ഒരു വിഭാഗം കത്തിയാളുന്ന നരകത്തിലുമാകുന്നു.
പരലോകം കൊണ്ട് വിശ്വസിക്കാത്ത കപടവിശ്വാസികള്‍ മറ്റു സൂക്തങ്ങളൊന്നും പ രിഗണിക്കാതെ ഈ സൂക്തം മാത്രമെടുത്ത് അറബിഭാഷയില്‍ വായിക്കുന്ന ഗ്രന്ഥം മക്ക കേന്ദ്രീകരിച്ചിട്ടുള്ള അറബികള്‍ക്കും പ്രവാചകന്‍റെ ജനതക്കും മാത്രമുള്ളതാണെന്ന് വാ ദിക്കുന്നുണ്ട്. എന്നാല്‍ 41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാ ത്ത അജയ്യഗ്രന്ഥവും 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്താത്ത പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള എല്ലാ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ നരകത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. 2: 62; 7: 157-158; 16: 44, 89 വിശദീകരണം നോക്കുക.