( ദുഖാന്‍ ) 44 : 32

وَلَقَدِ اخْتَرْنَاهُمْ عَلَىٰ عِلْمٍ عَلَى الْعَالَمِينَ

നമ്മുടെ അറിവോടുകൂടിത്തന്നെ അവരെ നാം സര്‍വ്വലോകരില്‍ ശ്രേഷ്ഠരായി തെരഞ്ഞെടുത്തിട്ടുമുണ്ടായിരുന്നു.

മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗവും ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥവുമാ യ അദ്ദിക്ര്‍ അവസാനമായി ഏല്‍പിക്കപ്പെട്ടത് 35: 32 ല്‍ പറഞ്ഞ പ്രകാരം അന്ത്യപ്രവാച കന്‍റെ ജനതയെയാണ്. എന്നാല്‍ അവരിലെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ 9: 31, 67-68; 36: 59-62 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റി നെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധി ക്കുന്നവരും അല്ലാഹുവിനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരു മാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന വിശ്വാസി മാത്രമേ പ്രവാചകന്‍റെ ജനതയില്‍ നിന്ന് സ്വര്‍ഗത്തില്‍ പോവുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് അര്‍ഹതയില്ലാതെ വാദിക്കുന്നവരാണെ ങ്കിലും അവരെല്ലാം 4: 150 -151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും 30: 30 -31 ല്‍ പറഞ്ഞ മുശ്രിക്കുകളുമാണ്. 3: 112; 4: 174-175; 16: 43-44 വിശദീകരണം നോക്കുക.