( അൽ മാഇദ ) 5 : 100

قُلْ لَا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ ۚ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ لَعَلَّكُمْ تُفْلِحُونَ

നീ പറയുക: മ്ലേച്ഛമായതും പരിശുദ്ധമായതും ഒരിക്കലും സമമാവുകയില്ല-മ്ലേച്ഛമായതിന്‍റെ ആധിക്യം നിന്നെ എത്രതന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി, ഓ ബുദ്ധിമാന്‍മാരേ, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍-നിങ്ങള്‍ വിജയം വരിക്കുക തന്നെ വേണമെന്നതിനുവേണ്ടി.

മ്ലേച്ഛമായതും പരിശുദ്ധമായതും വേര്‍തിരിച്ചറിയാനുള്ള ഉപകരണം ത്രാസും സത്യാസത്യവിവേചന മാനദണ്ഡവുമായ അദ്ദിക്ര്‍ മാത്രമാണ്. അത് ഉപയോഗപ്പെടു ത്തി അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണപാനീയങ്ങള്‍ മ്ലേഛമായതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയും പരിശുദ്ധമായതുമാത്രം ഉപയോഗിക്കുകയും ചെയ്തുകൊണ്ട് ശരീരം നരകത്തില്‍ കരിക്കാതെ സൂക്ഷിക്കേണ്ടത് ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മ്ലേച്ഛമായത് എത്ര അധികമായിരുന്നാലും ശരി, അത് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കും, പരിശുദ്ധമായത് എത്ര കു റവായിരുന്നാലും ശരി, അത് അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗ്ഗത്തിലേക്കുമുള്ളതാണ്. 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നതെല്ലാം മ്ലേ ച്ഛവും നരകത്തിലേക്കുള്ളതുമാണ്. അദ്ദിക്ര്‍ പരിശുദ്ധന്‍മാരല്ലാതെ സ്പര്‍ശിക്കുകയില്ല എന്ന് 56: 79 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്നതിനാല്‍ അവര്‍ മാലിന്യമാണെന്ന് 9: 28, 95, 125 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 9: 67-68 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഒരേ വര്‍ഗത്തില്‍ പെട്ടവരും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും നാഥനെ വിസ്മരിച്ച് ജീവിക്കുന്നവരുമായതിനാല്‍ തെമ്മാടികളായ അവരും കുഫ്ഫാറുകളും നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടവരാണ്. 24: 26 ല്‍, മ്ലേച്ഛസ്ത്രീകള്‍ മ്ലേച്ഛന്‍മാര്‍ക്കുള്ളതും മ്ലേച്ഛന്‍മാര്‍ മ്ലേച്ഛസ്ത്രീകള്‍ക്കു ളളതും പരിശുദ്ധവതികള്‍ പരിശുദ്ധന്മാര്‍ക്കും പരിശുദ്ധന്‍മാര്‍ പരിശുദ്ധവതികള്‍ക്കുള്ളതുമാണ്, അക്കൂട്ടര്‍ മ്ലേച്ഛന്‍മാര്‍ ആരോപിക്കുന്നതിനെത്തൊട്ടെല്ലാം വിമുക്തരുമാണ്, അവര്‍ക്ക് പാപമോചനവും മാന്യമായ ഭക്ഷണ വിഭവങ്ങളുമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.

പരിശുദ്ധവചനമായ അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കാതെ വിശ്വാസിയാ വുകയോ പ്രവര്‍ത്തനങ്ങള്‍ 83: 18 ല്‍ പറഞ്ഞ സ്വര്‍ഗ്ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് ഉയര്‍ത്തപ്പെടുകയോ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ ഇല്ല എന്ന് 2: 186; 35: 10 എ ന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പരിശുദ്ധ വചനമായ അദ്ദിക്ര്‍ മൂടിവെക്കുന്നവരും അ ല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ അത് ഉപയോഗപ്പെടുത്താതെ അതുകൊണ്ട് കുറഞ്ഞവിലവാങ്ങുന്നവരുമായ കുഫ്ഫാറുകള്‍ അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീ നിറക്കുന്നവരാണെന്ന് 2: 174-176; 3: 187 സൂക്തങ്ങളിലും, ഇത്തരം ഭ്രാന്ത ന്‍മാരായ മ്ലേച്ഛന്‍മാര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്ന ല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ അവര്‍ സ്വര്‍ഗ്ഗത്തി ല്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ശ്രദ്ധിച്ച് കേള്‍ക്കുക യും അതിനെ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റുകയും ചെയ്യുന്ന വിശ്വാസികള്‍ തന്നെയാ ണ് സന്മാര്‍ഗ്ഗത്തിലുള്ളവരും ബുദ്ധിമാന്മാരുമെന്നും 39: 17-18 ല്‍ പറഞ്ഞിട്ടുണ്ട്. 17: 82 ല്‍, വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ രോഗശമനവും കാരുണ്യവുമാണ് എന്നും അക്രമികള്‍ക്ക് അ ത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറഞ്ഞത് ഫുജ്ജാറുകളാണ് ലോകരില്‍ വായിച്ചിട്ടുള്ളത്. 2: 188; 3: 116; 5: 62-63; 8: 22 വിശദീകരണം നോക്കുക.