يَا أَيُّهَا الَّذِينَ آمَنُوا لَيَبْلُوَنَّكُمُ اللَّهُ بِشَيْءٍ مِنَ الصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ اللَّهُ مَنْ يَخَافُهُ بِالْغَيْبِ ۚ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ
ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ കൈകള്‍ക്കും അമ്പുകള്‍ക്കും എ ത്തിപ്പെടാവുന്ന വിധത്തില്‍ വേട്ടമൃഗങ്ങളില്‍ നിന്നുള്ളവയെ അയച്ച് അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും; നിങ്ങളില്‍ ആരാണ് അവനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നതെന്ന് അല്ലാഹുവിന് അറിയുന്നതിന് വേണ്ടി, അപ്പോള്‍ ആരാണോ അതിന് ശേഷം പരിധിലംഘിക്കുന്നത്, അപ്പോള്‍ അ വന് വേദനാജനകമായ ശിക്ഷയാണുള്ളത്.
5: 1-2 ല്‍ വിവരിച്ച പ്രകാരം മക്കയിലേക്കുള്ള തീര്‍ത്ഥാടകര്‍ പാലിക്കേണ്ട വിധിവിലക്കുകളോടനുബന്ധിച്ച് അവതരിപ്പിച്ചിട്ടുള്ളതാണ് ഈ സൂക്തം. 2: 155-157 ല്‍ വിവരി ച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് ഓരോരുത്തര്‍ക്കും നല്‍കിയതില്‍ അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 36: 11; 67: 12 സൂക്തങ്ങളില്‍ പറഞ്ഞതുപോലെ നാഥനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് ചരിക്കുന്നവനാണ്. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വിവിധ സംഘടനകളായി പിരിഞ്ഞ് 2: 113; 4: 150-151 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ മുശ്രിക്കുകളും കാഫിറുകളുമായിരിക്കുകയാണ്. ഇന്ന് ആത്മാവിനെയും പരലോകത്തെയും അവഗണി ച്ച് ഐഹിക ലോകത്തിനും ജഡത്തിനും പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന അവര്‍ 2: 99 ല്‍ വിവരിച്ച പ്രകാരം തെമ്മാടികളും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്.
സൂക്തത്തില്‍ അല്ലാഹുവിന് അറിയുന്നതിനുവേണ്ടി എന്നതിന്‍റെ വിവക്ഷ ത്രികാലജ്ഞാനിയായ, ഉറക്കവും മയക്കവുമില്ലാത്ത നാഥന് അറിയുന്നതിനുവേണ്ടി എന്നല്ല, മ റിച്ച് നാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസിക്ക് ആരാണ് യഥാര്‍ത്ഥ വിശ്വാസികളെന്നും യഥാര്‍ത്ഥ കാഫിറുകളെന്നും തിരിച്ചറിയുന്നതിനുവേണ്ടി എന്നാണ്. 3: 101-102 ല്‍ വിവരിച്ച പ്രകാരം ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന വിശ്വാസി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫജ്ജാറുകള്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരാണ് എന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാണ്. 29 കള്ളവാദികളെ പിന്‍പറ്റുകയും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമായ ഈ കെട്ടജനത ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആനല്ല, ദിക്രീ അഥവാ അദ്ദിക്ര്‍ ആയിരു ന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. 5: 8, 48; 48: 8 വിശദീകരണം നോക്കുക.