( അല്‍ ഹദീദ് ) 57 : 24

الَّذِينَ يَبْخَلُونَ وَيَأْمُرُونَ النَّاسَ بِالْبُخْلِ ۗ وَمَنْ يَتَوَلَّ فَإِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ

അവര്‍ പിശുക്ക് കാണിക്കുന്നവരും ജനങ്ങളോട് പിശുക്ക് കാണിക്കാന്‍ കല്‍ പ്പിക്കുന്നവരുമാണ്; വല്ലവരും പിന്തിരിയുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു സ്തുത്യര്‍ഹനായ ഐശ്വര്യവാന്‍ തന്നെയുമാകുന്നു.

സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യരെ കരാര്‍ വാങ്ങിയതിന് ശേഷം ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് ആരാണ് കരാര്‍ പാലിച്ച് നിലകൊണ്ടുകൊണ്ട് ജീവിതലക്ഷ്യം സാ ക്ഷാത്കരിക്കുന്നത് എന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന ബോധമില്ലാത്ത കപടവിശ്വാസികള്‍ സ്വയം പിശുക്ക് കാണിക്കുന്നവരും ജനങ്ങളെ പിശുക്കിന് വേണ്ടി പ്രേരി പ്പിക്കുന്നവരുമാണ്. അവര്‍ അദ്ദിക്റിനെ തള്ളിപ്പറയുന്നവരായതുകൊണ്ട് അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരും നരകം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരും സാ ധാരണക്കാരെ അതിലേക്ക് പിടിച്ചുമുറുക്കി വലിച്ചിഴച്ച് കൊണ്ടുപോകുന്ന പിശാചിന്‍റെ സഹോദരന്മാരുമാണ്. 4: 37-38; 9: 80-82; 47: 37-38; 76: 2-3 വിശദീകരണം നോക്കുക.