أَلَمْ تَرَ إِلَى الَّذِينَ نَافَقُوا يَقُولُونَ لِإِخْوَانِهِمُ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِنْ قُوتِلْتُمْ لَنَنْصُرَنَّكُمْ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ
കാപട്യമുള്ളവരിലേക്ക് നിന്റെ ശ്രദ്ധതിരിഞ്ഞില്ലേ? അവര്‍ വേദക്കാരില്‍ നി ന്നുള്ള കാഫിറുകളായ അവരുടെ സഹോദരന്മാരോട് പറഞ്ഞുകൊണ്ടിരിക്കു ന്നു: നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പു റത്തുപോവുകതന്നെ ചെയ്യും, നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയുമില്ല, നിങ്ങള്‍ യുദ്ധത്തിന് വിധേയരാവുകയാ ണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കുകതന്നെ ചെയ്യും, അല്ലാഹു സാക്ഷ്യം വഹിക്കുന്നു-നിശ്ചയം അവര്‍ കളവുപറയുന്നവര്‍ തന്നെയാകുന്നു.
അന്നത്തെ മദീനയിലുണ്ടായിരുന്ന കപടവിശ്വാസികളും വേദക്കാരില്‍ നിന്നുള്ള കാഫിറുകളായ ജൂതന്മാരും തമ്മിലുള്ള ബന്ധമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കു ന്നത്. എന്നാല്‍ ഇന്ന് അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളായി അല്ലാഹുവിന്റെ ഏകസംഘത്തില്‍ ഉള്‍പ്പെടാതെ അതിനെ മൂടിവെക്കുകയും കളവാക്കി തള്ളിപ്പറയുകയും ചെയ്തുകൊണ്ട് കാഫിറായ പിശാചിന്റെ സംഘത്തില്‍ ചേര്‍ന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ പെട്ടവര്‍ക്കിടയിലുള്ള ബന്ധമാണ് സൂക്തത്തില്‍ ചൂണ്ടികാണിക്കുന്നത്. അവരിലെ നേതാക്കള്‍ കപടവിശ്വാ സികളും അനുയായികള്‍ അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്ക്കുന്നവ രുമാണ്. അതുപോലെ അവര്‍ തിന്മയില് സഹകരിക്കുന്നവരും നന്മ തടയുന്നവരുമാണ്. 'അല്ലാഹു സാക്ഷ്യം വഹിക്കുന്നു-നിശ്ചയം കപടവിശ്വാസികള്‍ കളവ് പറയുന്നവര്‍ തന്നെ യാകുന്നു' എന്ന ആശയത്തിലാണ് 9: 107 ഉം 63: 1 ഉം അവസാനിക്കുന്നത്. ഫുജ്ജാറുകളില്‍ പെട്ട ആര് തന്നെ മരിച്ചാലും അവര്‍ക്കുവേണ്ടി പൊറുക്കലിനെത്തേടാന്‍ പ്രവാചക നോ പ്രവാചകനെ പിന്‍പറ്റുന്ന വിശ്വാസിക്കോ പാടില്ല എന്ന് 9: 84-85, 113 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 67-68; 57: 13-16; 98: 6 വിശദീകരണം നോക്കുക.