أَلَمْ يَرَوْا كَمْ أَهْلَكْنَا مِنْ قَبْلِهِمْ مِنْ قَرْنٍ مَكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّنْ لَكُمْ وَأَرْسَلْنَا السَّمَاءَ عَلَيْهِمْ مِدْرَارًا وَجَعَلْنَا الْأَنْهَارَ تَجْرِي مِنْ تَحْتِهِمْ فَأَهْلَكْنَاهُمْ بِذُنُوبِهِمْ وَأَنْشَأْنَا مِنْ بَعْدِهِمْ قَرْنًا آخَرِينَ
അവര്‍ക്കുമുമ്പുള്ള എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത് എന്ന് അവര്‍ കണ്ടിട്ടില്ലേ? നാം നിങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്ത അധികാരവും പ്രതാ പവും ഭൂമിയില്‍ അവര്‍ക്ക് നല്‍കിയിരുന്നു, അവരുടെമേല്‍ നാം ആകാശത്തു നിന്ന് നിരന്തരം മഴ വര്‍ഷിപ്പിക്കുകയും അവരുടെ താഴ്ഭാഗങ്ങളിലൂടെ ഒഴുകുന്ന നദികള്‍ നാം ഉണ്ടാക്കുകയും ചെയ്തു, എന്നാല്‍ അവരുടെ തന്നെ കുറ്റകൃ ത്യങ്ങളുടെ ഫലമായി നാം അവരെ നശിപ്പിക്കുകയും അവര്‍ക്കുശേഷം തല്‍ സ്ഥാനത്ത് മറ്റൊരു തലമുറയെ നട്ടുവളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.
ഇന്ന് ലോകരില്‍ ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. എന്നാല്‍ 2: 18 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെത്തൊട്ട് ബധിര രും ഊമരും അന്ധരുമായ അവര്‍ നരകക്കുണ്ഠത്തിലേക്ക് തങ്ങളുടെ മുഖങ്ങളില്‍ വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണ്. അദ്ദിക്റി നെ വിസ്മരിച്ച് ജീവിക്കുന്ന ഈ കെട്ടജനത ഐഹികലോകത്തിനും ദേഹേച്ഛക്കും പ്രാ ധാന്യം കൊടുക്കുന്നവരും ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാത്തവരുമാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമാ യ അദ്ദിക്റിനെ അവര്‍ സത്യപ്പെടുത്തുകയോ ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യുന്നില്ല. അത് വഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 26 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ പ്രവാചകന്മാരില്‍ നിന്നോ നബിമാരില്‍ നിന്നോ ഒരാളെയും പിന്‍പറ്റാത്തവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ ര ണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് അറബി ഖുര്‍ആന്‍ അല്ല, മറിച്ച് 38: 8 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്ര ന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. 4: 82, 131-133; 5: 65-66 വിശദീകരണം നോക്കുക.