( ഇന്‍ഫിത്വാര്‍ ) 82 : 12

يَعْلَمُونَ مَا تَفْعَلُونَ

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അവര്‍ അറിയുന്നവരാകുന്നു.

മാന്യന്മാരായ എഴുത്തുകാര്‍ 50: 17-18 ല്‍ പറഞ്ഞ റഖീബ്, അത്തീദ് എന്നീ മലക്കുകളാണ്. 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-32; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ ഓരോ മനുഷ്യനും പിരടിയില്‍ കര്‍മരേഖ വഹിക്കുന്നുണ്ടെന്നും വിധിദിവസം അത് തുറന്ന പുസ്തകമായി പുറത്തെടുത്ത് കൊടുത്ത് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നും പറഞ്ഞിട്ടുണ്ട്. ഇണചേര്‍ന്ന് കഴിഞ്ഞാല്‍ കുളിക്കുന്നത് വരെയും അല്ലെങ്കില്‍ ചുരുങ്ങിയത് അംഗശുദ്ധി (വുളുഅ്) എടുക്കുന്നത് വരെയും ശൗചാലയങ്ങളില്‍ ആയിരിക്കുമ്പോഴും മലക്കുകള്‍ കൂടെയുണ്ടാവുകയില്ല. എന്നാല്‍ പിര ടിയിലുള്ള കര്‍മരേഖയില്‍ അപ്പോഴും റിക്കാര്‍ഡിങ് നടക്കുന്നതാണ്. മലക്കുകള്‍ എഴുതുന്ന റെക്കോര്‍ഡുകള്‍ എല്ലാ തിങ്കളാഴ്ച രാവിലും വെള്ളിയാഴ്ച രാവിലും കര്‍മരേഖയിലേക്ക് മാറ്റുന്നതാണ്. 2: 222 വിശദീകരണം നോക്കുക. 

               ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നുണ്ടെങ്കിലും പ്രസ്തുത ബോധമില്ലാതെ വിധിദിവസം വായിക്കാന്‍ കൊള്ളാത്തത് മാത്രമാണ് ഇവിടെവെച്ച് കര്‍മ്മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതിനാല്‍ വിധിദിവസം അവര്‍ക്ക് പിറകിലൂടെ ഇടതുകൈയിലാണ് ഗ്രന്ഥം ലഭിക്കുക. 8: 22; 48: 6; 84: 10-15 വിശദീകരണം നോക്കുക.