( അലഖ് ) 96 : 16

نَاصِيَةٍ كَاذِبَةٍ خَاطِئَةٍ

-കള്ളം പറയുന്നതും കുറ്റം ചെയ്യുന്നതുമായ മൂര്‍ദ്ധാവ്.

മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളം പറയുകയും കുറ്റം മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന അബൂജാഹില്‍ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ടിരുന്ന പ്രവാചകന്‍റെ തലക്കുമുകളില്‍ കല്ല് ഇടുന്നതിനുവേണ്ടി ഉദ്യമിച്ചപ്പോള്‍ അതിനെ വിലക്കിയ രംഗം അ ല്ലാഹു വിവരിക്കുകയാണ്. അതുവഴി വിശ്വാസികള്‍ക്ക് നേരെയുള്ള അവരുടെ ശത്രുക്ക ളായ കപടവിശ്വാസികളുടെ ഏത് എതിര്‍പ്പും നേരിടാന്‍ ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ അല്ലാഹു കഴിവുള്ളവന്‍ തന്നെയാണ് എന്ന് മനസ്സിലാക്കി വിശ്വാസി കള്‍ അവന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊണ്ട് നിലകൊള്ളണമെന്ന് പഠിപ്പിക്കുകയാണ്. അ തിനുവേണ്ടിയാണ് ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ പ്രവാചകന്മാരുടെ ജീവിത ത്തില്‍ ഇത്തരം രംഗങ്ങളെല്ലാം കൊണ്ടുവന്നിട്ടുള്ളത്. ഇന്ന് അജയ്യമായ അദ്ദിക്ര്‍ ഒരു ഗ്ര ന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നത്, അത്തരം വിശ്വാസികളെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ഒരു ശക്തി ക്കും സാധ്യമല്ലതന്നെ. 

പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്ന ഈ പ്രാര്‍ത്ഥന വിശ്വാസികള്‍ ദിവസത്തിന്‍റെ തുടക്കത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്: 'സുബ്ഹാന യാ റബ്ബ ജിബ്റാഈല, വ മീക്കാഈല, വ ഇസ്റാഫീല, വ അസ്റാഈല, ഫാത്വിറുസ്സമാവാത്തി വല്‍ അര്‍ള്, ആലിമുല്‍ ഗ്വെയ്ബി വ ശ്ശഹാദ, റബ്ബുനാ വ റബ്ബു കുല്ലി ശൈഇന്‍ വ മലീക്കിഹി, നഊദു ബിക്ക മിന്‍ ശര്‍റി കുല്ലി ശൈഇന്‍ അന്‍ത ആഖിദു ബിനാസ്വിയത്തിഹാ, അന്‍ത ത ഹ്ക്കുമു ബയ്ന ഇബാദിക്ക ഫീമാ കാനൂ ഫീഹി യഖ്തലിഫൂന്‍, ഇഹ്ദിനാ ലിമഖ്ത ലഫ ഫീഹി ബിഇദ്നിക്ക ഇലാ സ്വിറാത്വഖല്‍ മുസ്തഖീം ഫ ഇന്നഹു ലാ തഹ്ദീ ഇ ല്ലാ അന്‍ത; അന്‍തല്‍ അവ്വല്‍, ഫ ലൈസ ഖബ്ലക ശൈഅ്, അന്‍തല്‍ ആഖര്‍, ഫ ലൈസ ബഅ്ദക ശൈഅ്, അന്‍ത ളാഹിര്‍, ഫ ലൈസ ഫൗഖക ശൈഅ്, അന്‍തല്‍ ബാഥ്വിന്‍, ഫ ലൈസ ദൂനക ശൈഅ്, ഇഖ്ളി എന്ന ദൈന്‍, വ അഗ്നിനാ മിനല്‍ ഫ ഖ്ര്‍'-ജിബ്രീലിന്‍റെയും മീക്കാഈലിന്‍റെയും ഇസ്റാഫീലിന്‍റെയും അസ്റാഈലിന്‍റെയും ഉടമയായ നാഥാ, ആകാശഭൂമികളെ വിരിപ്പിച്ചുണ്ടാക്കിയവനേ, ദൃശ്യങ്ങളും അദൃശ്യങ്ങളും അറിയുന്ന ഏകനേ, ഞങ്ങളുടെ ഉടമയും എല്ലാ വസ്തുക്കളുടെ ഉടമയും അവയുടെ ആ ധിപത്യം കൈകാര്യം ചെയ്യുന്നവനുമായ പരിശുദ്ധനായ നാഥാ, ഏതെല്ലാം വസ്തുക്കളു ടെ നിയന്ത്രണം നിന്‍റെ കയ്യിലാണോ അവയുടെ തിന്മയെത്തൊട്ടെല്ലാം നിന്നോട് ഞങ്ങള്‍ അഭയം തേടുന്നു, വിധിദിവസം നിന്‍റെ സൃഷ്ടികള്‍ക്കിടയില്‍ അവര്‍ ഭിന്നിച്ച കാര്യത്തില്‍ നീ തീരുമാനം കല്‍പ്പിക്കുന്നതാണ്, ജനങ്ങള്‍ ഭിന്നിച്ച വിഷയത്തില്‍ നിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ നിന്‍റെ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നയി ക്കേണമേ, നിശ്ചയം നീയല്ലാതെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നവനില്ലതന്നെ! നീയാണ് ആദ്യന്‍, നിനക്കുമുമ്പ് ആരുമില്ല; നീയാണ് അന്ത്യന്‍, നിനക്കുശേഷം ആരുമില്ല; നീയാണ് പ്രത്യക്ഷന്‍, നിനക്ക് മുകളില്‍ ആരും ഇല്ല; നീയാണ് പരോക്ഷന്‍, നീയല്ലാതെ മറ്റൊന്നുമില്ല, ഞങ്ങളുടെ കടം നീ വീട്ടിത്തരണമേ, ദാരിദ്ര്യത്തില്‍ നിന്ന് ഞങ്ങളെ നീ ഐശ്വര്യത്തിലേക്ക് നയിക്കുകയും ചെയ്യേണമേ! 2: 253; 11: 55-56; 61: 14 വിശദീകരണം നോക്കുക.