( 0 ) മുഖവുര

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(0) മുഖവുര

ഞാന്‍, നീ എന്നുപറയുന്നത് ഈ കാണുന്ന ശരീരത്തെയല്ല! മറിച്ച് ആത്മാവിനെയാണ്. ആത്മാവിന് സഞ്ചരിക്കുവാനുള്ള വാഹനമാണ് ശരീരം. മാതാവിന്‍റെ ബീജവും പിതാവിന്‍റെ ബീജവും കൂട്ടിയോജിപ്പിച്ച് സര്‍വ്വ സ്രഷ്ടാവ് വികസിപ്പിച്ചുണ്ടാക്കിയ മണ്‍കൂടമാണ് അത്. മനുഷ്യരില്‍ ആദ്യനെ (ആദം) സൃഷ്ടിച്ചപ്പോള്‍ തന്നെ സ്രഷ്ടാവ്, ഒറ്റ ആത്മാവില്‍ നിന്ന് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും (ആത്മാവ്) സ്വര്‍ഗത്തില്‍ സൃഷ്ടിച്ചു. ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അന്ത്യനാള്‍ വരെയുള്ള അവരുടെ മുഴുവന്‍ സന്തതിപരമ്പരകളെ പുറത്തെടുത്ത് ഓരോരുത്തരോടും 'ഞാനല്ലയോ നിങ്ങളുടെ ഉടമയായ നാഥന്‍?' എന്ന് സ്രഷ്ടാവ് ചോദിച്ചു. അവര്‍ ഓരോരുത്തരും പറഞ്ഞു: 'അതെ നാഥാ, ഞങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു'. അതായത് മനുഷ്യര്‍ക്കുള്ള എല്ലാവിധ നിയമ നിര്‍ദേശങ്ങളും നല്‍കാനുള്ള ഏക അധികാരി അവരുടെ ഉടമയായ സ്രഷ്ടാവ് മാത്രമാണെന്ന് ഈ ഉടമ്പടിയിലൂടെ എല്ലാ മനുഷ്യരും സമ്മതിക്കുകയുണ്ടായി. ഈ കരാറിനുശേഷം എല്ലാവരെയും മരിപ്പിക്കുകയും ആദമിന്‍റെ മുതുകിലേക്കുതന്നെ മടക്കുകയും ചെയ്തു. 

91: 1-6 സൂക്തങ്ങളില്‍, പ്രത്യക്ഷമായ ആറ് കാര്യങ്ങളെ (സൂര്യനും അതിന്‍റെ ചൂടേറിയ പ്രകാശവുമാണ്, അതിനെ തുടര്‍ന്ന് വരുന്ന ചന്ദ്രനും ശോഭയാര്‍ന്ന പ്രകാശവുമാണ്, പകലിന്‍റെ പ്രകാശമയമായ പ്രത്യക്ഷപ്പെടലാണ്, രാത്രിയുടെ ഇരുള്‍ മൂടലാണ്, മേലാപ്പായി സംവിധാനിച്ച ആകാശമാണ്, ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ ആകൃതിയില്‍ സംവിധാനിച്ച ഭൂമിയുമാണ്) ആണയിട്ടുകൊണ്ട്; 91: 7-10 സൂക്തങ്ങളില്‍ നാഥന്‍ പറയുന്നു: ആത്മാവിനെ അവന്‍ സന്തുലനപ്പെടുത്തുകയും ഓരോ ആത്മാവിനും അതിന്‍റെ ദുര്‍മാര്‍ഗവും സന്മാര്‍ഗവും നല്‍കുകയും ചെയ്തു. അപ്പോള്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ സ്വന്തം ആത്മാവിനെ ശുദ്ധീകരിച്ചത് (തിരിച്ചറിഞ്ഞത്) അവന്‍ വിജയിച്ചു, ആരാണോ അതിനെ ദുഷിപ്പിച്ചത് (തിരിച്ചറിയാത്തത്) അവന്‍ പരാജയപ്പെടുകയും ചെയ്തു. അതായത് 'ഞാന്‍' എന്ന് പറയുന്നത് ആത്മാവാണെന്നും അത് സ്രഷ്ടാവിന്‍റെ റൂഹിന്‍റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് 'ഞാനില്ല, അവന്‍ മാത്രമേയുള്ളൂ' എന്ന ബോധത്തില്‍ നിലകൊള്ളുന്നവരാരോ അവര്‍ വിജയിച്ചു എന്ന് സാരം. അങ്ങനെയുള്ളവര്‍ മാത്രമാണ് സ്രഷ്ടാവുമായി ചെയ്ത ഉടമ്പടി പാലിച്ച് ജീവിക്കുന്നവര്‍. ഗ്രന്ഥം കിട്ടിയവരില്‍ നിന്നുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു പേരും ജിന്ന് കൂട്ടുകാരനെ വിശ്വാസിയാക്കാത്തവരായതിനാല്‍ പിശാചിനെ സേവിച്ചു കൊണ്ടിരിക്കുന്നവരും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരു മാണ്. 2: 62 വിശദീകരണം നോക്കുക. 55: 1-4 ല്‍, നിഷ്പക്ഷവാന്‍ മനുഷ്യനെ ഗ്രന്ഥം പഠിപ്പിച്ചു, മനുഷ്യനെ സൃഷ്ടിച്ചു, അവന് അതിന്‍റെ വിശദീകരണവും (ബയാന്‍) പഠിപ്പിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ 'ഗ്രന്ഥം പഠിപ്പിച്ചു' എന്ന് ആദ്യം പറഞ്ഞതിന്‍റെ വിവക്ഷ, എല്ലാ മനുഷ്യര്‍ക്കും ദുര്‍മാര്‍ഗമെന്തെന്നും സന്മാര്‍ഗമെന്തെന്നും വേര്‍തിരിച്ചറിയാനുള്ള ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ വെച്ച് പഠിപ്പിച്ചു എന്നാണ്. പിന്നെയാണ് മനുഷ്യരുടെ ശരീരം ഭൂമിയില്‍ സൃഷ്ടിക്കുന്നത്. ശേഷം അവന് ഇവിടെ നാഥന്‍റെ പ്രതിനിധിയായി ജീവിക്കാന്‍ ആവശ്യമായ വിശദീകരണവും പഠിപ്പിച്ചു. ഒന്നുകില്‍ നന്ദി പ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നീ രണ്ടാലൊരുമാര്‍ഗം തെരഞ്ഞെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നാഥന്‍ നല്‍കിയിട്ടുണ്ട് എന്ന് 76: 3; 90: 10 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

ശരീരം:

15: 26; 55: 14 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മുട്ടിയാല്‍ ശബ്ദമുണ്ടാകുന്ന ഒട്ടിപ്പിടിക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന ഭൂമിയില്‍ നിന്നുള്ള കറുത്ത കളിമണ്ണുകൊണ്ട് കു ശവന്‍ ചട്ടിയുണ്ടാക്കുന്നതുപോലെയാണ് സ്രഷ്ടാവ് സ്വര്‍ഗത്തില്‍ വെച്ച് ആദമിന്‍റെ ശരീരമുണ്ടാക്കിയത്. പിന്നെ അവനെ രൂപപ്പെടുത്തി, 15: 29; 38: 72 എന്നീ സൂക്തങ്ങളില്‍ പ റഞ്ഞ പ്രകാരം നാഥന്‍റെ റൂഹില്‍ നിന്ന് (ജീവന്‍+ആത്മാവ്) അതില്‍ ആവാഹിപ്പിച്ചു. 4: 1 ല്‍ അവനില്‍ നിന്ന് അവന്‍റെ ഇണയെ സൃഷ്ടിച്ചു എന്ന് പറയുന്നതിനുപകരം 'അവളില്‍ നിന്ന് അവളുടെ ഇണയെ സൃഷ്ടിച്ചു' എന്ന് പറഞ്ഞതില്‍ നിന്നും ആദമിന്‍റെ ആത്മാവി ല്‍ നിന്നാണ് അതിന്‍റെ ഇണയായ 'ഹവ്വാ'യെ സൃഷ്ടിച്ചത് എന്ന് മനസ്സിലാക്കാം. (ആ ണിന്‍റെയും പെണ്ണിന്‍റെയും ആത്മാവിനെയും സ്ത്രീയുടെ ശരീരത്തെയും സ്ത്രീലിംഗത്തിലും പുരുഷന്‍റെ ശരീരത്തെ പുല്ലിംഗത്തിലുമാണ് ഗ്രന്ഥത്തില്‍ പ്രയോഗിച്ചിട്ടുള്ളത്). ഈസായുടേത് പോലെത്തന്നെ ഹവ്വായുടെയും ശരീരം 'ഉണ്ടാവുക' എന്ന വചനമാണ്. പിതാവും മാതാവുമില്ലാത്ത അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് ഉദാഹരണമാണ് ആദമും ഹ വ്വയും. പിതാവില്ലാത്ത സൃഷ്ടിപ്പിന് ഉദാഹരണമാണ് ഈസാ. ഈസാ പ്രസവിക്കപ്പെട്ട് ഉണ്ടായതാണെങ്കില്‍ ഹവ്വാ പ്രസവിക്കപ്പെടാതെ ഉണ്ടായതാണ് എന്ന വ്യത്യാസവുമുണ്ട്. പിതാവും മാതാവും പുണര്‍ന്നുകൊണ്ടുള്ള സൃഷ്ടിപ്പിന് ഉദാഹരണമാണ് നാമെല്ലാവരും. 

15: 27 ല്‍ പറഞ്ഞ പ്രകാരം മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പ് തീജ്വാലയില്‍ നി ന്ന് ശരീരം സൃഷ്ടിക്കപ്പെട്ട ജിന്നു(അസുരന്മാര്‍)കളായിരുന്നു ഭൂമിയില്‍ സ്രഷ്ടാവിന്‍റെ പ്രതിനിധികള്‍. അവര്‍ സ്രഷ്ടാവിന്‍റെ പ്രാതിനിധ്യം നിര്‍വഹിക്കേണ്ടവിധം നിര്‍വഹി ക്കാതെ ഭൂമിയില്‍ നാശം വിതക്കുന്ന തെമ്മാടികളായി മാറിയപ്പോള്‍ ഇബ്ലീസിന്‍റെ നേതൃത്വത്തില്‍ മലക്കുകള്‍ (ദേവന്മാര്‍) അവരെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണുണ്ടായത്-ജിന്നില്‍ പെട്ട ഇബ്ലീസ് അന്ന് കാഫിറായിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് ഭൂമിയിലേക്ക് പ്രതിനിധികളായി അയക്കാന്‍ വേണ്ടി മനുഷ്യരെ സ്വര്‍ഗത്തില്‍ സൃഷ്ടിക്കുന്നത്. സര്‍വ്വസ്രഷ്ടാവില്‍ നിന്നുള്ള മുഴുവനും മനുഷ്യന് വിധേയമാക്കിക്കൊടുത്തു എന്ന് 45: 13 ല്‍ പറഞ്ഞതിന്‍റെ വിവക്ഷ, നിഷ്പക്ഷവാനായ നാഥന്‍റെ ഭരണഘടനയും എല്ലാ ഓരോ കാര്യവും വിശദീകരിച്ച ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ മനുഷ്യര്‍ക്ക് നല്‍കി എന്നാണ്. അങ്ങനെ പ്രപഞ്ചത്തിന്‍റെ സോഫ്റ്റ്വെയര്‍ പഠിപ്പിക്കപ്പെട്ടതിലൂടെ പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും ആധിപത്യം മറ്റു സൃഷ്ടികള്‍ക്കൊന്നും നല്‍കാതെ ഭൂമിയില്‍ അവന്‍റെ പ്രതിനിധികളായി നിശ്ചയിച്ച വിവേചനശക്തി നല്‍കപ്പെട്ട മനുഷ്യര്‍ക്ക് നല്‍കി എന്നര്‍ത്ഥം. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനു ള്ള ത്രാസ്സും അമാനത്തും പ്രപഞ്ചത്തിന്‍റെ സോഫ്റ്റ് വെയറുമായ അദ്ദിക്ര്‍ പഠിപ്പിക്ക പ്പെട്ടവരായതിനാലാണ് മനുഷ്യര്‍ മറ്റു സൃഷ്ടികളെക്കാള്‍ ശ്രേഷ്ഠരായത്.

സ്രഷ്ടാവിന്‍റെ റൂഹില്‍ നിന്ന് മനുഷ്യനില്‍ ആവാഹിപ്പിക്കുമ്പോള്‍ ജിന്നില്‍ പെട്ട ഇബ്ലീസ് അടക്കമുള്ള മലക്കുകളുടെ സദസ്സിനോട് ആദമിന് സാഷ്ടാംഗപ്രണാമം ചെയ്യാന്‍ അല്ലാഹു കല്‍പിച്ചു. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ വഹിക്കുന്നതുകൊണ്ട് മലക്കുകളും ജിന്നുകളുമടക്കം എല്ലാ സൃഷ്ടികളും മനുഷ്യനെ സഹായിച്ചുകൊണ്ട് അവന്‍റെ വരുതിയില്‍ നിലകൊള്ളണ മെന്നാണ് അവന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യാന്‍ കല്‍പിച്ചതിന്‍റെ പൊരുള്‍. ഇബ്ലീസ് ഒഴികെ മറ്റെല്ലാവരും സാഷ്ടാംഗപ്രണാമം ചെയ്തു. തീയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട എനിക്ക് മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ആദമിന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യാന്‍ പറ്റുകയില്ലെന്ന് അവന്‍ അഹങ്കരിച്ചു; ശപിക്കപ്പെട്ട് കാരുണ്യം വിലക്കപ്പെട്ട് അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. അതോടു കൂടിയാണ് 18: 50 ല്‍ പറഞ്ഞ പ്രകാരം ജിന്നില്‍ പെട്ട ഇബ്ലീസ് കാഫിറായ പിശാചായി മാറിയത്. 'എല്ലാവരുടെയും നിയന്ത്രണം നിന്‍റെ കയ്യിലാണ് എന്നിരിക്കെ നീ ഉദ്ദേശിച്ചിട്ട് തന്നെയല്ലേ ഞാന്‍ സാഷ് ടാംഗപ്രണാമം ചെയ്യാതിരുന്നത്' എന്ന് ചോദിച്ചു കൊണ്ട് നാഥന്‍റെ മാര്‍ഗമായ അദ്ദിക്റി ല്‍ നിന്ന് മനുഷ്യരെ വഴിപിഴപ്പിക്കാന്‍ അവസരം നല്‍കണമെന്ന് അവന്‍ നാഥനോട് ആവശ്യപ്പെട്ടു. 38: 78-81 പ്രകാരം നിര്‍ണ്ണയിക്കപ്പെട്ട ഒരു നാള്‍ വരെ അവന് അല്ലാഹു അവസരം നല്‍കുകയും അതിനുവേണ്ട എല്ലാ കഴിവുകളും നല്‍കുകയും ചെയ്തു. 4: 116-121 വിശദീകരണം നോക്കുക. പിശാച് (സാത്താന്‍) പറഞ്ഞു: അപ്പോള്‍ നീ ആരു ടെ കാര്യത്തിലാണോ എന്നെ ലക്ഷ്യബോധം നഷ്ടപ്പെടുത്തി ദുര്‍മാര്‍ഗികളില്‍ അകപ്പെടു ത്തിയത്, ഞാന്‍ അവര്‍ക്കുവേണ്ടി നിന്‍റെ 'ചൊവ്വായ മാര്‍ഗത്തില്‍' ഇരിപ്പുറപ്പിക്കുകത ന്നെ ചെയ്യും, പിന്നെ ഞാന്‍ അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരു ടെ വലതുഭാഗത്തിലൂടെയും അവരുടെ ഇടതുഭാഗത്തിലൂടെയും വരികതന്നെ ചെയ്യും, അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുകയില്ലതന്നെ! 7: 16-17 വിശദീകരണം നോക്കുക.

പ്രപഞ്ചനാഥന്‍ പറഞ്ഞു: ഓ ആദമേ, നീയും നിന്‍റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിച്ചുകൊള്ളുക, നിങ്ങള്‍ രണ്ടുപേരും ഉദ്ദേശിക്കുന്നവിധം സ്വര്‍ഗത്തില്‍ നിന്നുള്ള കനികള്‍ യഥേഷ്ടം ഭക്ഷിച്ചുകൊള്ളുക, എന്നാല്‍ ഈ ഒരു വൃക്ഷം കൊള്ളെ നിങ്ങള്‍ രണ്ടുപേരും അടുക്കരുത്, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ രണ്ടുപേരും അക്രമികളില്‍ പെട്ടുപോകുന്നതാണ്. അപ്പോള്‍ പിശാച് അവരെ വഞ്ചിച്ചു. അവന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും മലക്കുകളായിത്തീരുകയോ അല്ലെങ്കില്‍ നിത്യജീവിതം കൈവ രിക്കുകയോ ചെയ്യാതിരിക്കുന്നതിന് വേണ്ടിയല്ലാതെ നിങ്ങളുടെ നാഥന്‍ ഈ വൃക്ഷ ത്തെത്തൊട്ട് നിങ്ങളെ തടഞ്ഞിട്ടില്ല, അവര്‍ രണ്ടുപേരോടും അവന്‍ ആണയിട്ട് പറയു കയും ചെയ്തു: നിശ്ചയം ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണ്. 7: 19-21 വിശദീകരണം നോക്കുക. ഇങ്ങനെ വ്യാമോഹിപ്പിച്ചുകൊണ്ട് അവര്‍ രണ്ടുപേരെയും അവന്‍ പാട്ടിലാക്കി. അങ്ങനെ അവര്‍ രണ്ടുപേരും ആ വിലക്കപ്പെട്ട വൃക്ഷ ത്തിന്‍റെ കനി രുചിക്കാന്‍ ഭാവിച്ചപ്പോള്‍ അവര്‍ക്ക് അവരുടെ ഗോപ്യമായ ഗുഹ്യസ്ഥാനങ്ങള്‍ വെളിപ്പെടുകയും അവര്‍ സ്വര്‍ഗത്തിലെ വൃക്ഷങ്ങളുടെ ഇലകള്‍ കൊണ്ട് ഗുഹ്യസ്ഥാനങ്ങള്‍ പൊത്താന്‍ തുടങ്ങുകയും ചെയ്തു. സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട ആ കനി ലൈംഗികാസ്വാദനമാണ്. അവര്‍ രണ്ടുപേരുടെയും നാഥന്‍ അവരെ വിളിച്ച് ചോദിച്ചു: നിങ്ങളെ രണ്ടുപേരെയും ആ വൃക്ഷത്തെത്തൊട്ട് വിലക്കിയിരുന്നില്ലേ? നിശ്ചയം, പിശാച് നിങ്ങള്‍ രണ്ടുപേരുടെയും വ്യക്തമായ ശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറയുകയും ചെയ്തിരുന്നില്ലേ? 7: 22 വിശദീകരണം നോക്കുക. 2: 37 ല്‍ പറഞ്ഞ പ്രകാരം, ഹൃദയത്തില്‍ ഖേദം പ്രകടിപ്പിച്ച ആദമിന് 7: 23 ല്‍ പറഞ്ഞ പ്രകാരം പശ്ചാത്തപിച്ച് മടങ്ങുന്നതിനുള്ള വാക്കുകള്‍ ഇട്ടുകൊടുക്കപ്പെടുകയും അവര്‍ രണ്ടുപേരും പ്രാര്‍ത്ഥിക്കു കയും ചെയ്തു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ ആത്മാവിനോട് അക്രമം പ്ര വര്‍ത്തിച്ചു, ഞങ്ങള്‍ക്ക് നീ പൊറുത്ത് തന്നിട്ടില്ലെങ്കില്‍, നിന്‍റെ കാരുണ്യം ഞങ്ങളില്‍ വ ര്‍ഷിച്ചിട്ടില്ലെങ്കില്‍ നിശ്ചയം ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുകതന്നെ ചെയ്യും! അപ്പോ ള്‍ അവരുടെ പശ്ചാത്താപം നാഥന്‍ സ്വീകരിച്ചു. നിശ്ചയം, അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയും തന്നെയാകുന്നു. 

ഭൂമിയിലേക്ക് നിയോഗിക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഭൂമിയിലെ ജീവിതത്തിന്‍റെയും പിശാചിന്‍റെ വഞ്ചനയുടെയും ഉപമ ഇവ്വിധം പ്രതീകാത്മകമായി സംഭവിപ്പിച്ച് കാണിച്ചുകൊടുത്തശേഷം അവരെ ഭൂമിയിലേക്ക് അയച്ചു. അല്ലാഹു പറഞ്ഞു: ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് ശത്രുക്കളായിക്കൊണ്ട് നിങ്ങളെല്ലാവരും ഇ വിടെനിന്ന് ഇറങ്ങിപ്പോവുക! നിങ്ങള്‍ക്ക് ഒരു നിശ്ചിത അവധിവരെ ഭൂമിയില്‍ വിശ്രമസ്ഥലവും പാര്‍പ്പിടവും ജീവിതവിഭവങ്ങളുമുണ്ട്. 7: 24 വിശദീകരണം നോക്കുക. കപടവിശ്വാസികള്‍ വിശ്വാസികള്‍ക്ക് ശത്രുക്കളാണ് എന്ന് 63: 4 ലും, പ്രവാചകന്മാര്‍ക്കും വിശ്വാസികള്‍ക്കും ജിന്നുകളിലും മനുഷ്യരിലുമുള്ള പിശാചുക്കളെ ശത്രുക്കളാക്കിയിരി ക്കുന്നു എന്ന് 6: 112 ലും പറഞ്ഞിട്ടുണ്ട്. 2:38 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ പറഞ്ഞു: നി ങ്ങള്‍ എല്ലാവരും ഇവിടെനിന്ന്-സ്വര്‍ഗത്തില്‍ നിന്ന്-പുറത്തുപോവുക, നിങ്ങള്‍ക്ക് എ ന്നില്‍ നിന്നുള്ള സന്മാര്‍ഗം വന്നുകിട്ടുകയും അപ്പോള്‍ ആരാണോ സന്‍മാര്‍ഗത്തെ പി ന്‍പറ്റുകയും ചെയ്യുന്നത്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. ആദമിനെയും ഹവ്വയെയും ശരീരത്തോടുകൂടി-ആദം സന്തതികളെ മുഴുവന്‍ ആദമിന്‍റെ മുതുകില്‍ വെച്ചുകൊണ്ട്-കാറ്റിന്‍റെ താളാത്മകതയില്‍ ഭൂമിയിലേക്ക് ഇറക്കി. ആദം ഭാരതത്തിന്‍റെ ഭാഗമായിരുന്ന ശ്രീലങ്കയിലുള്ള ആദം മലയിലും ഹവ്വാ അറേബ്യ യിലും ഇറങ്ങുകയും മക്കയിലെ അറഫയില്‍ വെച്ച് പരസ്പരം കണ്ടുമുട്ടുകയും ചെയ്തു. 2: 164 വിശദീകരണം നോക്കുക.

മനുഷ്യശരീര സൃഷ്ടിപ്പ്:

76: 1 ല്‍, മനുഷ്യനില്‍ അവന്‍ ഓര്‍മിപ്പിക്കപ്പെടാത്ത ഒരു അകാലമായ കാലഘട്ടം കഴിഞ്ഞുപോയിട്ടില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. അതായത് ആദമിനെ സൃഷ്ടിച്ചപ്പോ ള്‍ തന്നെ സൃഷ്ടിക്കപ്പെട്ട അന്ത്യനാള്‍ വരെയുള്ള മനുഷ്യരെ ഏത് കാലത്ത് ഏത് നാട്ടില്‍ ഏത് ഗോത്രത്തില്‍ ഏത് വംശത്തില്‍ ഏത് മാതാപിതാക്കളില്‍ ഏത് ലിംഗത്തി ല്‍ കൊണ്ടുവരണമെന്ന് തീരുമാനിക്കുന്നത് സ്രഷ്ടാവാണ്. ആദ്യപിതാവും മാതാവും മ ണ്ണില്‍ നിന്നുള്ള-മണ്ണിന്‍റെ തന്നെ ഘടകങ്ങളടങ്ങിയ-ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷിച്ചു, അതില്‍ നിന്ന് രക്തമുണ്ടായി, അതിന്‍റെ സത്തില്‍ നിന്ന് സ്രഷ്ടാവ് ഇന്ദ്രിയത്തെ രൂപപ്പെടുത്തി. 7: 189 ല്‍ പറഞ്ഞപ്രകാരം പിതാവും മാതാവും പുണരുമ്പോള്‍ പിതാവിന്‍റെ 'മുതുകില്‍' നിന്നും മാതാവിന്‍റെ 'ഇടുപ്പിനുള്ളില്‍' നിന്നും തെറിച്ചുവീഴുന്ന വെള്ളം കൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് 86: 5-7 ലും; നിശ്ചയം മനുഷ്യനെ നാം ആണിന്‍റെയും പെണ്ണിന്‍റെയും മിശ്രിതമായ നുത്വ്ഫ'(ബീജം) യില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് 76: 2 ലും പറഞ്ഞിട്ടുണ്ട്. മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി 40 ദിവസവും, 'അ ലഖ'(രക്തക്കട്ട)യായി 40 ദിവസവും, 'മുള്ഗ'(മാംസക്കട്ട)യായി 40 ദിവസവും വളരുന്ന ശിശുവില്‍ നാലാം മാസത്തില്‍ മലക്ക് മുഖേന പിതാവിന്‍റെ മുതുകിലുള്ള 'ആത്മാവി'നെ ആവാഹിപ്പിക്കുന്നു. 22: 5; 32: 7-9; 35: 11 തുടങ്ങിയ സൂക്തങ്ങള്‍ കൂട്ടിവായിക്കുക. നേ രത്തെ ജീവനുണ്ടായിരുന്ന ശിശുവിന് ആത്മാവ് കൂടി ലഭിക്കുന്നതോടെ റൂഹ് ലഭിക്കുന്നു. പിതാവിന്‍റെ ബീജത്തില്‍ നിന്നാണ് എല്ലും നാഡികളും രൂപപ്പെടുന്നതെങ്കില്‍ മാതാ വിന്‍റെ ബീജത്തില്‍ നിന്നാണ് രക്തവും മാംസവും രൂപപ്പെടുന്നതെന്ന് 2: 98 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

മനുഷ്യന്‍റെ ഏഴ് ഘട്ടങ്ങള്‍:

സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഏഴ് ഘട്ടങ്ങളുണ്ട്. 71: 14 ല്‍, നിശ്ചയം അ വന്‍ നിങ്ങളെ വിവിധ ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ആദ്യ മ നുഷ്യനായ ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യ രെയും (ആത്മാവിനെയും) സൃഷ്ടിച്ച് നാഥനായ അല്ലാഹു ഓരോരുത്തരില്‍ നിന്നും ഉ ടമ്പടി വാങ്ങുകയുണ്ടായി. ഇതാണ് മനുഷ്യന്‍റെ ഒന്നാം ഘട്ടം. 7: 172-173 വിശദീകരണം നോക്കുക. ശേഷം എല്ലാവരെയും നിര്‍ജ്ജീവരാക്കി ആദമിന്‍റെ മുതുകില്‍ നിക്ഷേപിച്ച് ഭൂമിയിലേക്ക് ഇറക്കി. പിന്നീട് ആദമിന്‍റെ സന്താനപരമ്പരകളുടെ മുതുകുകളിലൂടെ ഓരോരുത്തരുടെയും പിതാവിന്‍റെ മുതുകില്‍ എത്തിച്ചേരുന്നതുവരെയുള്ള അകാലമായ കാലമാണ് രണ്ടാം ഘട്ടം. 76: 1 വിശദീകരണം നോക്കുക. പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ മലക്ക് മുഖേന എടുത്ത് നാലാം മാസത്തില്‍ മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ശിശുവില്‍ ആവാഹിപ്പിക്കുന്നു. 32: 7-9 വിശദീകരണം നോക്കുക. അതുമുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ളതാണ് മൂന്നാം ഘട്ടം. പതിനഞ്ച് വയസ്സിനുമുമ്പ് മരണപ്പെടുന്ന ഏതൊരു കുട്ടിയും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകുന്നതാണ്. പതിനഞ്ച് വയസ്സുമുതല്‍ മ രണം വരെയുള്ള ഭൂമിയിലെ ജീവിത കാലമാണ് നാലാം ഘട്ടം. 1: 4 വിശദീകരണം നോക്കുക. മരണത്തിനുശേഷം പുനര്‍ജന്മനാള്‍ വരെയുള്ള കാലമാണ് (ബര്‍സഖ്) അ ഞ്ചാം ഘട്ടം. ഉറക്കില്‍ നിന്ന് വിപരീതമായി ജീവനില്ലാതെ ആത്മാവ് മാത്രമുള്ള ആ അ വസ്ഥയില്‍ വിശ്വാസികള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു പൂന്തോപ്പിലും കാഫിറുകള്‍ ന രകത്തില്‍ നിന്നുള്ള ഒരു ഗര്‍ത്തത്തിലുമായിരിക്കും കഴിച്ചു കൂട്ടുക. സ്വര്‍ഗം ഇവിടെ പ ണിത വിശ്വാസികള്‍ പുതുമാരന്‍ ഉറങ്ങുന്നതുപോലെ ഖബറില്‍ ഉറങ്ങുന്നതും, ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ട് ഇവിടെ ജീവിച്ച കാ ഫിറുകള്‍ നരകക്കുണ്ഠം പണിതതിനാല്‍ ഉറക്കമില്ലാതെ നരകക്കുണ്ഠത്തിലേ ശിക്ഷയുടെ ഒരു ഭാഗം ആസ്വദിച്ചുകൊണ്ട് വിധിദിവസം വരെ കഴിച്ചുകൂട്ടുന്നതുമാണ്. 23: 100 വിശദീകരണം നോക്കുക. അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള വിചാരണ ദി നമാണ് ആറാം ഘട്ടം. 70: 4 വിശദീകരണം നോക്കുക. വേദം ലഭിച്ചവര്‍ക്ക് അത് ഉപ യോഗപ്പെടുത്തി നാലാം ഘട്ടത്തില്‍ സ്വര്‍ഗം പണിതാല്‍ സ്വര്‍ഗവും അല്ലെങ്കില്‍ നരക വുമാണ് ഏഴാം ഘട്ടം. 39: 24; 52: 19 വിശദീകരണം നോക്കുക. വേദം ലഭിക്കാത്തവരെ ഏഴാം ഘട്ടത്തില്‍ സ്വര്‍ഗവും നരകവുമല്ലാത്ത മറ്റേതെങ്കിലും ലോകങ്ങളിലേക്കാണ് നി ഷ്പക്ഷവാനായ സര്‍വ്വലോകങ്ങളുടേയും ഉടമ അയക്കുക. ആത്മാവ് നാഥന്‍റെ റൂഹില്‍ നിന്നുള്ളതായതിനാല്‍ അത് വിവിധ ഘട്ടങ്ങള്‍ തരണം ചെയ്യുന്നു എന്നല്ലാതെ അത് ഒരിക്കലും നശിക്കുന്നില്ല എന്നത് പ്രത്യേകം സ്മരണീയമാണ്. 49: 13; 84: 19 വിശദീക രണം നോക്കുക.

ചരിത്രം:

ആദ്യമനുഷ്യനായ ആദം സ്വര്‍ഗത്തില്‍ നിന്ന് പഠിപ്പിക്കപ്പെട്ട സന്‍മാര്‍ഗം ഉപയോഗപ്പെടുത്തി ഭൂമിയില്‍ ജീവിച്ചുപോന്നു. 2: 213 ല്‍ വിവരിച്ച പ്രകാരം ആദം സന്തതിക ളില്‍ അധികപേരും ക്രമേണ പിശാചിന്‍റെ പ്രേരണയാല്‍ വ്യതിചലിച്ച് സന്മാര്‍ഗത്തി ല്‍ നിന്ന് വ്യതിചലിച്ച് ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായി മാറി. അപ്പോള്‍ അല്ലാഹു വി ശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും കാഫിറുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന പ്രവാചകന്മാരെ നിയോഗിച്ചു. ആദം മുതല്‍ നൂഹ് വരെയുള്ള പത്ത് തലമുറ സ്വര്‍ഗത്തില്‍ വെച്ച് പഠിപ്പിക്കപ്പെട്ട വേദത്തിന്‍റെ ആശയമനുസരിച്ച് ജീവിക്കാ ന്‍ കല്‍പിക്കപ്പെട്ടവരായിരുന്നു. കാലപ്പഴക്കത്തില്‍ സമൂഹം വികസിക്കുന്നതിനനുസരി ച്ച് മനുഷ്യന്‍ ക്രമേണ പിശാചിന്‍റെ കെണിയില്‍ അകപ്പെടുകയും അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിച്ച് ജീവിക്കുന്നവര്‍ ഇല്ലാതാവുകയും ചെയ്തപ്പോള്‍ അല്ലാഹു 'മനു, നോഹ' എന്നീ പേരുകളില്‍ അറിയപ്പെട്ടിട്ടുള്ള നൂഹിനെ ആദ്യത്തെ പ്രവാചകനായി നിയോഗിക്കുകയും വേദഗ്രന്ഥം ഭൂമിയിലേക്ക് അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനാണ് ആദ്യമായി ശരീരത്തോടുകൂടി 57: 25 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥമിറക്കിയത്. 4: 163 -164 ല്‍ വിവരിച്ചപ്രകാരം 950 വര്‍ഷക്കാലം നൂഹ് രഹസ്യമായും പരസ്യമായും ജനങ്ങ ളെ അദ്ദിക്റിലേക്ക് ക്ഷണിച്ചു. എന്നാല്‍ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാ ക്കിയ അവര്‍ ഇനി ഒരിക്കലും വിശ്വസിക്കുകയില്ല എന്ന ഘട്ടമെത്തിയപ്പോള്‍ ത്രികാല ജ്ഞാനിയായ നാഥന്‍ നൂഹിനോട് 71: 26-27 ല്‍ പറഞ്ഞപ്രകാരം 'എന്‍റെ നാഥാ, കാഫി റുകളുടെ വീടുകളില്‍ നിന്നുള്ള ഒന്നും നീ ഭൂമിയുടെ മേല്‍ വിട്ടേക്കരുതേ! നിശ്ചയം, നീ അവരില്‍ ആരെയെങ്കിലും വിട്ടേക്കുകയാണെങ്കില്‍ അവര്‍ നിന്‍റെ അടിമകളെ വഴികേ ടിലാക്കുന്നതും അവര്‍ ഫാജിറുകള്‍ക്കും കുഫ്ഫാറുകള്‍ക്കുമല്ലാതെ ജന്മം നല്‍കുകയു മില്ല' എന്ന് പ്രാര്‍ത്ഥിക്കാന്‍ കല്‍പിച്ചു. തല്‍ഫലമായി അന്ന് മനുഷ്യവാസമുണ്ടായിരു ന്ന പ്രദേശങ്ങളിലൊക്കെയും വ്യാപിച്ച വെള്ളപ്പൊക്കം മുഖേന അല്ലാഹു അവരെ ന ശിപ്പിക്കുകയും നൂഹിനെയും വിശ്വാസികളെയും കപ്പലില്‍ രക്ഷപ്പെടുത്തുകയും ചെയ് തു. ആ കപ്പലില്‍ രക്ഷപ്പെട്ടവരുടെ പിന്‍ഗാമികളാണ് ഇന്ന് ലോകത്തുള്ള മുഴുവന്‍ മനു ഷ്യരും. 17: 3; 36: 41 വിശദീകരണം നോക്കുക. 

രക്ഷപ്പെട്ടവരില്‍ ഒരു വിഭാഗം ഇറാഖില്‍ താമസമാക്കി. ക്രമേണ അവരും വഴിപി ഴച്ച് വിഗ്രഹാരാധകരും അക്രമികളുമായി മാറിയപ്പോള്‍ ഏകദേശം 1400 വര്‍ഷങ്ങള്‍ക്ക്ശേഷം അല്ലാഹു ഇബ്റാഹീമിനെ പ്രവാചകനായി നിയോഗിച്ചു. ഏകദൈവത്തിന്‍റെ മാര്‍ഗത്തിലേക്ക് വിളിച്ച അവനെ പിതാവടക്കമുള്ള ജനത തീക്കുണ്ഠത്തില്‍ എറിഞ്ഞ് കരിച്ചുകൊല്ലാനാണ് ഉദ്യമിച്ചത്. എന്നാല്‍ അജയ്യനും തന്ത്രജ്ഞനുമായ നാഥന്‍ 21: 69 ല്‍ പറഞ്ഞ പ്രകാരം അവനെ അതില്‍ നിന്നും രക്ഷപ്പെടുത്തി. (കന്നുകാലികളെ മേയ് ക്കുന്നതിനുവേണ്ടി സ്ഥലമന്വേഷിച്ച് അവസാനം ഇന്ത്യയില്‍ എത്തിച്ചേര്‍ന്ന ആര്യന്മാരുടെ മുന്‍ഗാമികള്‍ ഇറാഖില്‍ നിന്നും വന്നവരായിരുന്നു. ഹജ്ജിനുള്ള വസ്ത്രധാരണം, കഅ്ബ പ്രദക്ഷിണം തുടങ്ങിയ ഇബ്റാഹീമിന്‍റെ ചര്യയില്‍ പെട്ട ആരാധനാരീതികളും ബ്രാഹ്മണരുടെ രീതികളും തമ്മില്‍ സാദൃശ്യമുണ്ടായത് അതുകൊണ്ടായിരിക്കണം.) ഇറാഖ് വിട്ട് ഫലസ്തീനിലേക്ക് പുറപ്പെട്ട ഇബ്റാഹീമിന് ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി സമ്മാനിച്ച ഹാജറ എന്ന പത്നിയില്‍ ആദ്യ സന്താനമായി ഇസ്മാഈല്‍ ജനിച്ചു. അ ല്ലാഹുവിന്‍റെ കല്‍പന പ്രകാരം ആ കുട്ടിയെയും ഹാജറയെയും വെള്ളം പോലുമില്ലാ ത്ത വിജനമായ മരുഭൂമിയില്‍-കഅ്ബത്തിനടുത്ത്-കൊണ്ടുപോയി താമസിപ്പിച്ചശേഷം ഇബ്റാഹീം ഫലസ്തീനിലേക്ക് തിരിച്ചുപോയി. കയ്യിലുണ്ടായിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ കുട്ടിക്കുവേണ്ടി വെള്ളമന്വേഷിച്ചുകൊണ്ട് ഹാജറ 'സഫാ, മര്‍വാ' കുന്നുകള്‍ ക്കിടയില്‍ ഏഴുപ്രാവശ്യം ഓടിനടക്കുകയും അവസാനം കുട്ടിയുടെ കാല്‍പാദത്തിന് അടിയില്‍ നിന്നുതന്നെ 'സംസം' എന്ന ജലധാര പൊട്ടിയൊഴുകുകയും ചെയ്തു. ഇസ് മാഈലിന് പതിനാല് വയസ്സ് പ്രായമെത്തിയപ്പോള്‍ ഇബ്റാഹീമിന്‍റെ എല്ലാമെല്ലാമായിരുന്ന ആ മകനെ ബലിയറുക്കണമെന്ന കല്‍പനയുണ്ടായി. ഇബ്റാഹീമും ഇസ്മാഈലും അതിന് തയ്യാറായപ്പോള്‍ പകരമായി ഒരു ആടിനെ ബലിയറുത്താല്‍ മതിയെന്ന് അല്ലാഹു കല്‍പിച്ചു. ഈ പരീക്ഷണങ്ങളിലെല്ലാം വിജയിച്ച ഇബ്റാഹീമിന് 2: 126-127; 3: 96-97 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഏക ദൈവാരാധനക്കുവേണ്ടി ഭൂമിയില്‍ നി ര്‍മ്മിക്കപ്പെടുകയും നൂഹിന്‍റെ കാലത്തെ വെള്ളപ്പൊക്കത്തില്‍ നശിക്കുകയും ചെയ്ത ആദ്യ ദേവാലയമായ കഅബയുടെ അടിത്തറ അല്ലാഹു കാണിച്ചുകൊടുക്കുകയും, ഇബ് റാഹീമും ഇസ്മാഈലും ചേര്‍ന്ന് അത് പടുത്തുയര്‍ത്തുകയുമുണ്ടായി. 14: 35-36 ല്‍ പ റഞ്ഞ പ്രകാരം പ്രവാചകന്‍ ഇബ്റാഹീം, തന്നെയും മക്കളെയും വിഗ്രഹാരാധകരില്‍ അകപ്പെടുത്തരുതെന്ന് പ്രാര്‍ത്ഥിച്ചെങ്കിലും ക്രമേണ ഇസ്മാഈലിന്‍റെ മക്കള്‍ വഴിപിഴ ച്ച് ഏക ദൈവാരാധനക്ക് വേണ്ടി നിര്‍മ്മിച്ച കഅബത്തിനുള്ളില്‍ 360 വിഗ്രഹങ്ങള്‍ വ രെ നാട്ടുകയുണ്ടായി. 

പ്രവാചകന്‍ ഇബ്രാഹീമിന് ഭാര്യ സാറയില്‍ ജനിച്ച മകന്‍ ഇസ്ഹാഖ് നബിയു ടെ മകന്‍ യഅ്ഖൂബ് നബിയുടെ മകന്‍ യൂസുഫ് നബി സ്വസഹോദരന്മാരാല്‍ കിണറ്റില്‍ എറിയപ്പെടുകയും വഴിയാത്രക്കാരായ കച്ചവട സംഘത്താല്‍ കണ്ടെടുക്കപ്പെടുകയും ഈജിപ്തില്‍ വില്‍ക്കപ്പെടുകയും ചെയ്തു. കാലക്രമേണ ഈജിപ്തിലെ ഭരണാധി കാരിയായി മാറിയ യൂസുഫ് നബി ഫലസ്തീനില്‍ നിന്ന് യഅ്ഖൂബ് നബിയെയും കു ടുംബാംഗങ്ങളെയുമെല്ലാം ഈജിപ്തില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അങ്ങനെയാ ണ് ഇസ്റാഈല്‍ സന്തതികള്‍ ഈജിപ്തിലെത്തിയത്. ക്രമേണ യൂസുഫ് നബിയുടെ അധ്യാപനങ്ങള്‍ ഇസ്റാഈല്‍ സന്തതികളടക്കമുള്ള ആ ജനത വിസ്മരിക്കുകയും അ വര്‍ പശു ആരാധനയിലും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലും മുഴുകുകയും ചെയ്തു. തുടര്‍ന്ന് ഖിബ്തി വംശത്തില്‍ നിന്നുള്ള ഫറോവമാര്‍ ഭരണാധികാരികളായി വരികയും ഇസ്റാഈല്‍ സന്തതികളെ അടിച്ചമര്‍ത്തുകയും അടിമകളാക്കി വെക്കുകയും ചെയ്തു. അപ്പോള്‍ അവരെ മോചിപ്പിക്കുന്നതിന് വേണ്ടി അല്ലാഹു മൂസായെ പ്രവാചകനായി ഈജിപ്തിലേക്ക് നിയോഗിച്ചു.

മൂസായും ഹാറൂനും വര്‍ഷങ്ങളോളം ഈജിപ്തില്‍ പ്രബോധനം ചെയ്തെങ്കി ലും ഫിര്‍ഔന്‍ പ്രഭൃതികളില്‍ നിന്ന് ഒരാള്‍ മാത്രമാണ് വിശ്വാസിയായത്. അവസാനം മൂസായെയും ഇസ്റാഈല്‍ സന്തതികളെയും അല്ലാഹു കടല്‍ പിളര്‍ത്തി ഫലസ്തീ നിലേക്ക് രക്ഷപ്പെടുത്തുകയും അവര്‍ക്ക് ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും മറ്റു ലോകരെക്കാള്‍ അവര്‍ക്ക് ശ്രേഷ്ഠത നല്‍കുകയും ചെയ്തു. ഗ്രന്ഥത്തില്‍ പേരെടുത്ത് പറഞ്ഞ ഇരുപത്തഞ്ച് പ്രവാചകന്മാരില്‍ പകുതിയിലധികവും സ്ഥൈര്യചിത്തരില്‍ പെട്ട (ഉലുല്‍ അസ്മുകള്‍) മൂസാ, ഈസാ എന്നീ രണ്ടുപ്രവാചകന്മാരും ഇസ്റാഈല്‍ സ ന്തതികളിലാണ് വന്നിട്ടുള്ളത്. ലോകത്ത് മറ്റാര്‍ക്കും നല്‍കാത്ത പ്രഭാവവും പ്രൗഢിയും രാജാധിപത്യവും നല്‍കപ്പെട്ട സുലൈമാന്‍ നബി (സോളമന്‍ ചക്രവര്‍ത്തി)യും അദ്ദേഹത്തിന്‍റെ പിതാവായ പ്രവാചകന്‍ ദാവൂദും, പിതാവും മകനും പ്രവാചകന്മാരായിട്ടു ള്ള മൂന്ന് ജോടികളും അവരിലാണ് വന്നിട്ടുള്ളത്. മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് ലോകത്തിന്‍റെതന്നെ നേതൃത്വം അവരുടെ കൈകളിലായിരുന്നു. എന്നാല്‍ കാലക്രമേണ ധിക്കാരികളായിത്തീര്‍ന്ന അവര്‍ ഗ്രന്ഥത്തെ മൂടിവെക്കുകയും 2: 61; 3: 112 സൂക്തങ്ങളില്‍ പ റഞ്ഞ പ്രകാരം നബിമാരില്‍ ചിലരെ വധിക്കുകയും ഈസായെത്തന്നെ വധിക്കാന്‍ ഉ ദ്യമിക്കുകയും ചെയ്തു. 

അല്ലാഹുവില്‍ നിന്നുള്ള ഗ്രന്ഥമായ തൗറാത്തിനെ പാടെ മൂടിവെച്ച് വെള്ള പൂശിയ ശവക്കല്ലറകളെപ്പോലെ ആത്മാവില്ലാതെ ജീവിച്ചിരുന്ന ജൂതപുരോഹിതന്മാരെ ശക്ത മായി എതിര്‍ത്തുകൊണ്ട് ജനങ്ങളെ അവരുടെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കുന്ന തിനുവേണ്ടി പ്രവാചകന്‍ ഈസാ 3: 49 ല്‍ വിവരിച്ച പ്രകാരം ജറൂസലേമില്‍ പ്രബോ ധനം ചെയ്തെങ്കിലും ഇസ്റാഈല്‍ സന്തതികള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. (വിശ ദവിവരണത്തിന് മത്തായി എഴുതിയ സുവിശേഷം 23:1-36 നോക്കുക). അവരില്‍ പെട്ട ഹവാരിയ്യീങ്ങളായ (അപ്പോസ്തലന്മാര്‍) പതിമൂന്ന് പേര്‍ മാത്രമാണ് അദ്ദേഹത്തെ പി ന്‍പറ്റാന്‍ തയ്യാറായത്. കാഫിറുകളായ ജൂതപുരോഹിതന്മാര്‍ ഈസായെ ക്രൂശിച്ചുകൊ ല്ലാന്‍ റോമന്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണറില്‍ സ്വാധീനം ചെലുത്തുകയും അവസാനം അവര്‍ ഈസായെ പിടിച്ച് ക്രൂശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പ്രപ ഞ്ചനാഥന്‍ ഈസായെ ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുകയാണുണ്ടായത്. 4: 157-158 ല്‍ വിവരിച്ച പ്രകാരം നാഥന്‍ പ്രവാചകന്‍ ഈസായെ ചുഴലിക്കാറ്റ് മു ഖേന ശരീരത്തോടുകൂടി ആകാശത്തേക്ക് ഉയര്‍ത്തുകയും ഹവാരിയ്യീങ്ങളില്‍ പെട്ട സ ര്‍ജ്ജാസിന് ഈസായുടെ മുഖസാദൃശ്യം നല്‍കുകയും റോമന്‍ പട്ടാളക്കാര്‍ സര്‍ജ്ജാസിനെ പിടിച്ചുകൊണ്ടുപോയി ക്രൂശിക്കുകയുമാണുണ്ടായത്. 3: 54-56 ല്‍ വിവരിച്ച പ്രകാരം ഇതെല്ലാം കണ്ട് അന്ധാളിച്ചുപോയ ബാക്കിയുള്ള പന്ത്രണ്ട് അപ്പോസ്തല ന്മാര്‍ക്ക് ജനങ്ങളുടെ വിശ്വാസമില്ലായ്മ, ജൂതരുടെ പരിഹാസം, ഒറ്റിക്കൊടുക്കല്‍, അവ രുടെ ഇംഗിതത്തിന് വഴങ്ങുന്ന റോമന്‍ ഭരണകൂടത്തിന്‍റെ ആധിപത്യം തുടങ്ങിയ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ ഈസായെ ശരീരത്തോടുകൂടി ജീവനോടെ ഉയര്‍ത്തിയതാ ണെന്ന കാര്യം പോലും ജനങ്ങളുടെ മുമ്പാകെ വിശദീകരിക്കാനും സമര്‍ത്ഥിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് സംഘടിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ ഒറ്റക്കൊറ്റക്ക് വ്യത്യസ്ത പ്രദേശങ്ങളില്‍ പോയി അവര്‍ സന്ദേശപ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെടുകയാണുണ്ടായത്. ഈസായുടെ കാലത്ത് ശത്രുവായിരുന്ന ജൂതനായ 'പൗലോസ്' അപ്പോഴേക്കും സ്വയം അപ്പോസ്തലനായി ചമഞ്ഞ് കടന്നുവരികയും ജൂതരുടെയും ഭ രണകൂടത്തിന്‍റെയും തണലില്‍ ഈസാ കൊണ്ടുവന്നതിന് വിരുദ്ധമായ തത്വങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ അവര്‍ കാലക്രമേണ വിവിധ സംഘങ്ങളായി ഭിന്നിക്കുകയാണുണ്ടായത്. 3: 52-55 വിശദീകരണം നോക്കുക.

ഈസാക്കുശേഷം മൊത്തം ലോകം ഇരുണ്ട് നശിപ്പിക്കപ്പെടേണ്ട ഘട്ടമെത്തിയ പ്പോഴാണ് ആറാം നൂറ്റാണ്ടില്‍ 'കല്‍ക്കി, സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍' എ ന്നീ നാമങ്ങളില്‍ മുന്‍വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട മുഹമ്മദിനെ അല്ലാഹു അന്ത്യപ്രവാ ചകനും നബിയുമായി നിയോഗിക്കുന്നത്. വഴിപിഴച്ച ഇസ്മാഈല്‍ സന്തതികളുടെ അ ധാര്‍മിക ജീവിതരീതി ആണും പെണ്ണും നഗ്നരായി കഅ്ബയെ പ്രദക്ഷിണം വെക്കു ന്നിടത്തോളം ഇരുണ്ടുപോയിരുന്നു. ബാഹ്യലോകവുമായി ബന്ധപ്പെട്ട് ജീവിക്കാന്‍ പ റ്റാത്ത ഈ സാഹചര്യത്തില്‍ ഹിറാഗുഹയില്‍ ഏകാന്തനായി മുഹമ്മദ് താമസമാരംഭി ച്ചു. അപ്പോഴാണ് അല്ലാഹുവിന്‍റെ മലക്കുകളില്‍ നിന്നുള്ള ദൂതനായ 'ജിബ്രീല്‍' (ദേ വേന്ദ്രന്‍) അദ്ദിക്റാകുന്ന പ്രകാശവും-ദിവ്യസന്ദേശം-കൊണ്ട് ആഗതനാകുന്നത്. 53: 1-17; 81: 19-27 കൂട്ടിവായിക്കുക. 96-ാം സൂറത്തിലെ 1 മുതല്‍ 5 വരെയുള്ള സൂക്തങ്ങള്‍ മുഹമ്മദിന് കേള്‍പ്പിച്ച് വായിക്കാന്‍ ആവശ്യപ്പെട്ടു. 'ഞാന്‍ വായിക്കുന്നവനല്ല' എന്ന് മു ഹമ്മദ് മറുപടി പറഞ്ഞപ്പോള്‍ ജിബ്രീല്‍ മുഹമ്മദിനെ ആലിംഗനം ചെയ്യുകയും ആത്മാവ് സ്വര്‍ഗത്തിലുള്ള നാഥനുമായി ബന്ധപ്പെടുകയും സ്വര്‍ഗത്തില്‍ നിന്ന് പഠിപ്പി ക്കപ്പെട്ട അദ്ദിക്റില്‍ നിന്നുള്ളത് പ്രവാചകന്‍ വായിക്കുകയുമാണുണ്ടായത്. പിന്നീട് വിവിധ സന്ദര്‍ഭങ്ങളില്‍ ഘട്ടം ഘട്ടമായി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ആവ ര്‍ത്തിച്ച് വായിക്കപ്പെടേണ്ടതായ ഗ്രന്ഥത്തിന്‍റെ അവതരണം പൂര്‍ത്തിയായത്. 

സര്‍വ്വമതസത്യവാദം അബദ്ധം:

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് സര്‍വ്വസ്രഷ്ടാവ് തൃപ്തിപ്പെട്ടി ട്ടുള്ളത് വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ജീവിതരീതി മാത്രമാ ണ്. മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുള്ള സര്‍വ്വസ്വം അവനുതന്നെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രസ്തുത ജീവിതസംഹിതക്ക് ഇസ്ലാം എന്ന് പറയുന്നു. പ്രകൃതി ജീവിതരീതി, സമാ ധാനം, ജീവിതം ഉടമക്ക് സമര്‍പ്പിക്കല്‍ എന്നെല്ലാമാണ് ഇസ്ലാം എന്ന പദം കൊണ്ടുള്ള വിവക്ഷ. സര്‍വ്വസ്വം സ്രഷ്ടാവിന് സമര്‍പ്പിച്ചുകൊണ്ട് സമാധാനത്തോടുകൂടിയുള്ള പ്രകൃ തി ജീവിതം നയിക്കുന്നവരെയാണ് വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ എന്ന് പറയുന്നത്. (അവര്‍ ഏത് ജാതി-മത-വേഷ-ഭാഷക്കാരായാലും ശരി). ഈ വേദ ത്തിലും ഇതിനുമുമ്പുള്ള വേദങ്ങളിലും വിശ്വാസികളായ നിങ്ങളെ നാഥന്‍ തന്നെയാണ് മുസ്ലിംകള്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്, പ്രവാചകന്‍ നിങ്ങളില്‍ സാക്ഷ്യം വഹിക്കുന്ന തിനും നിങ്ങള്‍ ജനങ്ങളില്‍ പ്രവാചകന്‍റെ ജീവിതം സാക്ഷ്യം വഹിക്കുന്നതിനും വേണ്ടി എന്ന് 22: 78 ല്‍ പറഞ്ഞിട്ടുണ്ട്. 3: 19, 85 വിശദീകരണം നോക്കുക. എന്നാല്‍ ഇന്ന് അറ ബി ഖുര്‍ആന്‍ വയിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കി ലും 16: 89 ല്‍ പറഞ്ഞ പ്രകാരം അവര്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അ ദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയാഗപ്പെടുത്താ തെ അതിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവരായതിനാല്‍ 4: 150-151 ല്‍ പറഞ്ഞ യ ഥാര്‍ത്ഥ കാഫിറുകളാണ്. സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണ് 313 പ്രവാച കന്മാര്‍ക്കും നല്‍കിയിട്ടുള്ളത് എന്നും പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുക എന്നും 21: 24-25 ല്‍ പ റഞ്ഞിട്ടുണ്ട്. സ്രഷ്ടാവിന്‍റെ സന്ദേശമായ വേദം പ്രായോഗിക ജീവിതത്തില്‍ ജീവിച്ച് കാ ണിച്ചുകൊടുക്കുന്നതിന് വേണ്ടി മനുഷ്യരില്‍ നിന്നുള്ള പ്രവാചകന്മാരെയാണ് കാലാ കാലങ്ങളില്‍ ഭൂമിയില്‍ നിയോഗിച്ചുകൊണ്ടിരുന്നത്. ജനങ്ങളുടെ ശ്രദ്ധ നാഥന്‍റെ സന്ദേ ശത്തിലേക്ക് തിരിക്കുന്നതിനും സന്ദേശം തള്ളിക്കളഞ്ഞാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് അവരെ ഭയപ്പെടുത്തുന്നതിനും വേണ്ടി ആദ്യ കാലങ്ങളില്‍ പ്രകൃതിക്ഷോഭം, ക്ഷാ മം, ദുരിതം, ഭീതിവരുത്തുന്ന യുദ്ധങ്ങള്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ നല്‍കുകയും പ്ര വാചകന്മാരിലൂടെ ചില ദിവ്യാത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയുമുണ്ടായി. ശക്തമായ എതി ര്‍പ്പുകള്‍ക്കിടയിലും ചെറിയ ഒരു സംഘം നാഥന്‍റെ ഈ ജീവിതസംഹിതയില്‍ വിശ്വസി ക്കുകയുണ്ടായി. 

കാലക്രമേണ പ്രമാണിമാരിലും പുരോഹിതന്‍മാരിലും പെട്ട കപടവിശ്വാസികള്‍ (മനുഷ്യപ്പിശാചുക്കള്‍) ദിവ്യാത്ഭുതങ്ങള്‍ പ്രവാചകന്മാരുടെ കഴിവുകളായി അവതരിപ്പി ക്കുകയും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഗ്രന്ഥത്തെ വളച്ചൊടിക്കുക യും പരലോകത്തെ മറന്ന് ഐഹികലോകത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയൊരു ജീവിതരീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചിലര്‍ പ്രവാച കന്മാരെ ദൈവാവതാരങ്ങളും ദൈവപുത്രന്മാരുമാക്കി മാറ്റി ദൈവത്തിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുകയും ക്രമേണ അത് വിഗ്രഹാരാധനയില്‍ ചെന്നെത്തുക യുമുണ്ടായി. ആദ്യകാലങ്ങളില്‍ വേദം വാമൊഴിയായിട്ടായിരുന്നു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. പില്‍ക്കാലത്ത് കപടവിശ്വാസികള്‍ മൊത്തം വേ ദം സ്വീകരിക്കാതെ സത്യമായ ഗ്രന്ഥത്തില്‍ മിഥ്യ കൂട്ടിക്കലര്‍ത്തി ഗ്രന്ഥങ്ങള്‍ രചിച്ചു തുടങ്ങി. വേദത്തിന്‍റെ ആശയം പഠിക്കാന്‍ ശ്രമിക്കാതെ അതിന്‍റെ ശരീരം തിന്ന് (അധര വ്യായാമം നടത്തി) പുണ്യം നേടാമെന്ന് പഠിപ്പിക്കുകയും വേദത്തിനുപകരം അവര്‍ സ്വകരങ്ങളാല്‍ രചിച്ച ഗ്രന്ഥങ്ങള്‍ (കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍, ഉപനിഷത്തുക്കള്‍, സുവിശേഷങ്ങള്‍, പുരാണങ്ങള്‍ മുതലായവ) ജീവിതത്തിന്‍റെ അവലംബ ഗ്രന്ഥങ്ങളാക്കി മാ റ്റുകയും ചെയ്തു. ധൃതിക്കാരനും സുഖലോലുപനുമായ മനുഷ്യന്‍ ഇവരുണ്ടാക്കുന്ന കുറുക്കുവഴികള്‍ പിന്‍പറ്റാന്‍ തയ്യാറാവുകയാണുണ്ടായത്. തുടര്‍ന്ന് പലതരം ചിന്താധാരകള്‍ ഉടലെടുക്കുകയും അത് കക്ഷിത്വങ്ങളില്‍ ചെന്നെത്തുകയും അടിസ്ഥാനമില്ലാത്ത ആചാരാനുഷ്ഠാനങ്ങളുടെ ഒരു സമുച്ഛയമായി മാറുകയും ചെയ്തതോടെ അ ല്ലാഹു അവതരിപ്പിച്ച ദീന്‍ കേവലം ഒരു മതമായി മാറുകയായി. അപ്പോള്‍ അല്ലാഹു മ നുഷ്യര്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കാന്‍ വേണ്ടി അവന്‍റെ വേദം മറ്റൊരു ഭാഷയി ല്‍ മറ്റൊരു പ്രവാചകന്‍ വശം ജനങ്ങളിലേക്ക് അവതരിപ്പിക്കുന്നു. പൂര്‍ണ്ണമായും ദുഷിച്ചു കഴിഞ്ഞ, മുന്‍ പ്രവാചകന്‍റെ ആളുകളാണെന്ന് ദുരഭിമാനിക്കുന്ന ജനത തന്നെയായിരി ക്കും സത്യമായ ഗ്രന്ഥത്തെയും പ്രവാചകനെയും തള്ളിപ്പറയുന്നതില്‍ എക്കാലത്തും മുന്‍പന്തിയിലുണ്ടാവുക. 

 5: 3 ല്‍ വിവരിച്ച പ്രകാരം ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് പ്രപഞ്ചനാഥന്‍ തൃപ്തിപ്പെട്ട ജീവിതവ്യവസ്ഥ അന്ത്യപ്രവാചകനായ മുഹമ്മദിലൂടെ പൂര്‍ത്തിയാവുകയുണ്ടായി. പ്രവാചകന് നല്‍കപ്പെട്ട അദ്ദിക്റില്‍ മുമ്പ് അവതരിപ്പിക്ക പ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങി യിട്ടുണ്ട് എന്നും അത് മനുഷ്യര്‍ക്ക് വെളിവാക്കുന്നതിന് വേണ്ടിയും അവര്‍ അത് മറ്റു ള്ളവര്‍ക്ക് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയുമാണ് അത് അവതരിപ്പിക്കപ്പെട്ടത് എ ന്നും 16: 44; 98: 2-3 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം, നാം തന്നെയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചത്, നിശ്ചയം നാം തന്നെ അത് കാത്തുസൂക്ഷിക്കുകയും ചെയ്യും എന്ന് 15: 9 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ വേദത്തിന്‍റെ മൂലഗ്രന്ഥത്തില്‍ മാറ്റത്തിരുത്തലുകള്‍ വ രുത്താന്‍ ഒരാള്‍ക്കും സാധ്യമല്ല. ഇന്ന് ലോകര്‍ തെറ്റിദ്ധരിക്കുന്നതുപോലെ വിവിധ മ തങ്ങളോ അവര്‍ക്ക് പ്രത്യേകം പ്രത്യേകം പ്രവാചകന്മാരോ ഗ്രന്ഥങ്ങളോ അവതരിപ്പി ച്ചിട്ടില്ല. വ്യത്യസ്ഥ കാലങ്ങളിലായി 313 പ്രവാചകന്മാരിലൂടെ 313 ഗ്രന്ഥങ്ങളും അവത രിപ്പിക്കപ്പെട്ടത് നാഥന്‍ തൃപ്തിപ്പെട്ട ഏക ജീവിതവ്യവസ്ഥ മൊത്തം മനുഷ്യര്‍ക്ക് പ രിചയപ്പെടുത്തിക്കൊടുക്കുന്നതിന് വേണ്ടിയാണ്. ഹൈന്ദവരെയും ജൂതരെയും ക്രൈ സ്തവരെയും മുസ്ലിംകളെന്ന് വാദിക്കുന്ന പ്രവാചകന്‍റെ ജനതയെയും നിരീശ്വരവാ ദികളെയുമെല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും അവര്‍ക്കെല്ലാം വേണ്ടി വായുവും വെള്ളവും വെളിച്ചവും മണ്ണും സംവിധാനിക്കുകയും ചെയ്ത നാഥന്‍ തന്നെയാണ് അ വര്‍ക്കെല്ലാമുള്ള ഗ്രന്ഥവും അവതരിപ്പിച്ചിട്ടുള്ളത്. മുഹമ്മദ് നബി(കല്‍ക്കി, സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍)ക്കുശേഷം ലോകാവസാനം വരെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കുമുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്.

3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാം പിരിയുടയുകയും ഗ്രന്ഥം വായിക്കുന്നവര്‍ 3 വിഭാഗങ്ങളായിത്തീരുകയും ചെയ്തു. അവരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമട ങ്ങിയ ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; ഇത്തരം ഭ്രാന്തന്മാര്‍ അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസികളെ ഇഹലോകത്തു വെച്ച് പരിഹസിക്കുമെന്ന് 83: 29 ലും; വിശ്വാസികള്‍ ഇത്തരം ഫുജ്ജാറുകളെ പരലോക ത്തുവെച്ച് പരിഹസിക്കുമെന്ന് 83: 34 ലും പറഞ്ഞിട്ടുണ്ട്. ആത്മാവിനെ പരിഗണിക്കാത്ത അവര്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരും നാഥനെ വിസ്മരിച്ച് പിശാചിനെ സേവിക്കുന്നവരും ഐഹികലോകത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണ്. ബുദ്ധി ശക്തി ഉപയോഗപ്പെടുത്താത്ത ഇവര്‍ക്ക് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയില്‍ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയില്ല എന്നും തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്ര വേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നും 7: 40 ല്‍ വിവരി ച്ചിട്ടുണ്ട്. 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്ന് വിശേ ഷിപ്പിക്കപ്പെട്ട ഇവര്‍ അദ്ദിക്റിനെയും അതിന്‍റെ 40 പേരുകളെയും മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചത്തിന്‍റെ നാശത്തിന് വേണ്ടി ധൃതിപ്പെട്ടുകൊണ്ടിരി ക്കുന്നവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊ ണ്ടിരിക്കുന്നവരുമാണ്. അതുകൊണ്ട് 6: 89 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥന്‍ പ്ര വാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവ ര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെ അദ്ദിക്ര്‍ ഏല്‍പിക്കുന്നതാണ്. ഇന്ന് ലോകത്തു ള്ള ഫുജ്ജാറുകളെല്ലാം മുസൈലിമത്തുല്‍ കദ്ദാബ് മുതലുള്ള 29 കള്ളവാദികളെ പി ന്‍പറ്റു ന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ (അധര്‍മ്മമൂര്‍ത്തിയെ) ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 9: 28, 95 സൂക്തങ്ങളില്‍ കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരെ അന്ധമായി പിന്‍പറ്റുന്ന പുരുഷന്മാരും സ്ത്രീകളും മാലിന്യമാണെന്നും; 9: 125 ല്‍ അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്കുള്ള സുരക്ഷിത സ്ഥാനമായ ഇജാസ് ഇമാം മഹ്ദിയുടെ ഭരണത്തിന്‍ കീഴില്‍ വരുന്നതോടുകൂടി 48: 6 ല്‍ പറഞ്ഞ പ്രകാരം അവിടെയുള്ള കപടവിശ്വാസികളെയും മുശ്രിക്കുകളെയും അവിടെ നിന്ന് പുറത്താക്കുന്നതും ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള വിശ്വാസികളായ പുരു ഷന്മാരെയും സ്ത്രീകളെയും അവിടേക്ക് വേര്‍തിരിച്ച് സുരക്ഷിതരാക്കുന്നതുമാണ്. 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ 10 അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ വന്ന് കുഫ്ര്‍ വ്യവസ്ഥ നടപ്പിലാക്കുന്നതിന് മുന്നോടിയായി 8: 22 ല്‍ പറഞ്ഞ ദുഷ്ടജീ വികളായ ഫുജ്ജാറുകളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി അവരുടെ ആവശ്യങ്ങളെല്ലാം നിര്‍വ്വഹിച്ചുകൊടുക്കുന്നതാണ്. അവര്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി മസീ ഹുദ്ദജ്ജാലിനെ ആദ്യം നബിയായും രക്തബീജകനായ അവനെ സുന്ദരീ സുന്ദരന്മാ രുടെ ക്ലോണിംഗ് കോപ്പി ലഭിക്കുന്നതിന് വേണ്ടി റബ്ബായിത്തന്നെയും സ്വീകരിക്കുന്ന താണ്. 4: 158-159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ യും കൂടെയുള്ള 70,000 ജൂതപടയാളികളെയും വധിക്കുന്നതോടുകൂടി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നതും കല്ലുകളാ ലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് കപടവിശ്വാസികളെയും അനുയായികളെയും വ ധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതു മാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ പറഞ്ഞ പ്രകാരം ഫുജ്ജാറുകളായ കുഫ്ഫാറു കള്‍ക്ക് അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍-ദിക്രീ-ആണ് നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. ചുരുക്കത്തില്‍ എല്ലാ പ്രവാചകന്മാരും നബിമാരും വിശ്വാസി കളും നിലകൊണ്ട വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജീവിത രീതിയായ ഇസ് ലാമിന് തന്നെയാണ് അന്തിമ വിജയം, എന്നാല്‍ അത് യഥാര്‍ത്ഥ കാഫിറുകളായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലൂടെയല്ല. 

റൂഹ്:

മനുഷ്യന്‍റെ ആത്മാവും ജീവനും കൂടിയ റൂഹ് ശരീരത്തില്‍ നിന്ന് വേര്‍പ്പെടുന്ന തിനെയാണ് മരണം എന്ന് പറയുന്നത്. ഉറക്കം ഒരു ചെറിയ മരണമാണ്. എന്നാല്‍ ഉറക്കത്തില്‍ ആത്മാവ് മാത്രമേ വേര്‍പിരിയുന്നുള്ളൂ, ജീവന്‍ വേര്‍പിരിയുന്നില്ല. 6: 60 വിശദീകരണം നോക്കുക. 4: 171; 32: 9 എന്നീ സൂക്തങ്ങളില്‍ സ്രഷ്ടാവിന്‍റെ റൂഹില്‍ നിന്നാ ണ് ഈസായുടെതടക്കം എല്ലാ മനുഷ്യരുടെയും റൂഹ് എന്ന് പറഞ്ഞിട്ടുണ്ട്. 16: 102; 26: 193; 78: 38 എന്നീ സൂക്തങ്ങളില്‍ മലക്കുകളുടെ നേതാവായ ജിബ്രീലിനെ റൂഹ് എന്നും, 16: 2; 42: 52 എന്നീ സൂക്തങ്ങളില്‍ 16: 89; 25: 33 സൂക്തങ്ങളില്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റിനെ റൂഹ് എന്നും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ആശയം അതിന്‍റെ ആത്മാവും അര്‍ത്ഥം അതിന്‍റെ ജീവനുമാണെങ്കില്‍ അതിന്‍റെ റൂഹ് ആത്മാവും ജീവനും കൂടിയ വചനങ്ങളാണ്- അദ്ദിക്റാണ്. നിന്നോട് അവര്‍ റൂഹിനെക്കുറിച്ച് ചോദിച്ചാല്‍ അത് എന്‍റെ നാഥന്‍റെ കല്‍പനയില്‍ നിന്നുള്ളതാണ്, നിങ്ങള്‍ക്ക് അല്‍പമല്ലാതെ അറിവില്‍ നിന്ന് നല്‍കിയിട്ടില്ല എന്ന് പറയാനാണ് 17: 85 ല്‍ പ്രവാചകനോട് കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ ക്രോഡീകരിക്കപ്പെട്ട അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തില്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതിനാല്‍ ഏ തൊരാളും അറിവില്ലാത്ത ഏത് കാര്യവും അദ്ദിക്ര്‍ അറിയുന്നവരോട് ചോദിക്കുക എ ന്നാണ് 16: 43; 21: 7 സൂക്തങ്ങളില്‍ കല്‍പിച്ചിട്ടുള്ളത്. ത്രികാലജ്ഞാനിയും നിഷ്പക്ഷ വാനുമായ നാഥനെക്കുറിച്ച് ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റിന്‍റെ രചയിതാവിനോ ട് ചോദിക്കാനാണ് 25: 59 ലൂടെ പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചിട്ടുള്ളത്.

അദ്ദിക്ര്‍ കൊണ്ട് 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്തുമ്പോള്‍ മാത്രമേ ഒരു വന് ആത്മാവുണ്ടാവുകയുള്ളൂ. അത് ഇല്ലാത്തവര്‍ ഉറക്കത്തിലാണ്, അവര്‍ക്ക് ജീവന്‍ മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഗ്രന്ഥം അറിഞ്ഞിട്ട് മൂടിവെക്കുന്ന കപടവിശ്വാസികള്‍ വധിക്കപ്പെട്ടവരാണ് എന്ന് 63: 4; 80: 17 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. 

അല്‍കിതാബ്:

ആകാശഭൂമികളും അവയ്ക്കിടയിലുള്ള സര്‍വ്വസ്വവും ഇല്ലായ്മയില്‍ നിന്ന് ആറുനാളുകളിലായി സൃഷ്ടിച്ച സര്‍വ്വസ്രഷ്ടാവ് ത്രികാലജ്ഞാനിയാണ്. അവന്‍റെ വചനങ്ങ ളായ അദ്ദിക്ര്‍ ത്രികാലജ്ഞാനവുമാണ്. അതിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ കഴിഞ്ഞുപോയതും മൂന്നിലൊന്ന് സൂക്തങ്ങള്‍ നടപ്പിലുള്ളതും മൂന്നിലൊന്ന് സൂക്തങ്ങള്‍ വരാനിരിക്കുന്ന സംഭവങ്ങളുടെ മുന്നറിയിപ്പുമാണ്. പ്രപഞ്ചം രൂപപ്പെടുന്നതിനുമുമ്പ് ത ന്നെ അതിന്‍റെ ഭരണഘടനയും അവന്‍റെ ചര്യയുമായ ഗ്രന്ഥം അവന്‍ സുരക്ഷിതമായ ഫലകത്തില്‍ രേഖപ്പെടുത്തി സൂക്ഷിച്ചു. അതിന് 'അല്‍കിതാബ്' എന്ന് പറയുന്നു. 

സ്വര്‍ഗത്തില്‍ നിന്ന് കാലാകാലങ്ങളിലായി മനുഷ്യര്‍ക്കുവേണ്ട നിയമനിര്‍ദേശ ങ്ങളടങ്ങിയ അദ്ദിക്ര്‍ മാത്രമേ അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്ന് 16: 44; 21: 24; 54: 25 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതിന്‍റെ ശരീരം വിവിധ ഭാഷകളിലാണെ ങ്കില്‍ ആത്മാവ് ഒന്നുതന്നെയാണ്. അതായത് ഭഗവദ്ഗീതയുടെ ശരീരം സംസ്കൃത വും തൗറാത്തിന്‍റെ ശരീരം ഹീബ്രുവും ഇഞ്ചീലിന്‍റെ ശരീരം അരമായിക്കും ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങളായ സബൂറിന്‍റെ ശരീരം ഗ്രീക്കും അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥത്തിന്‍റെ ശരീരം അറബി യുമാണെങ്കില്‍ എല്ലാ ഗ്രന്ഥത്തിന്‍റെയും ആത്മാവ് അദ്ദിക്ര്‍ തന്നെയാണ്. എല്ലാ വേദ ഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടവയാണെന്ന് 15: 91 ല്‍ പറഞ്ഞിട്ടുണ്ട്. 15: 87 ല്‍ ഏഴ് സൂക്തങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥവും എന്നു പറഞ്ഞ തിലെ ഏഴ് സൂക്തങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ഗ്രന്ഥത്തിന്‍റെ മാതാവായ ഫാത്തിഹ യാണ്. ഉമ്മുല്‍ കിതാബ് അല്ലാഹുവിന്‍റെ പക്കലുണ്ടെന്ന് 13: 39; 43: 4 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്ര ന്ഥം മാത്രമാണ് നല്‍കിയിട്ടുള്ളതെങ്കില്‍ അന്ത്യപ്രവാചകനായ മുഹമ്മദിന് ആവര്‍ ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥവും ഉമ്മുല്‍ കിതാബും അടങ്ങിയ അല്‍കിതാബ് തന്നെ നല്‍കിയിട്ടുണ്ട്. 2: 2 വിശദീകരണം നോക്കുക. 

എന്താണ് ഗ്രന്ഥം?

36: 69 ല്‍ ഗ്രന്ഥത്തെക്കുറിച്ച് ഇത് ഒരു ഉണര്‍ത്തലും വ്യക്തമായ വായനയുമല്ലാ തെ മറ്റൊന്നുമല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ പരാമര്‍ശിച്ച 'ദിക്ര്‍' (ഉണര്‍ത്തല്‍) ഗ്ര ന്ഥത്തിന്‍റെ ആത്മാവും അറബിയിലുള്ള ടെക്സ്റ്റ് അതിന്‍റെ ശരീരവുമാണ്. അപ്പോള്‍ അറബിയിലുള്ള ഖുര്‍ആന്‍ വ്യക്തമായ വായനയല്ല. മറിച്ച് ഹൃദയത്തിന്‍റെ ഭാഷയിലു ള്ള അദ്ദിക്ര്‍ ആണ് വ്യക്തമായ വായന. മനുഷ്യനെപ്പോലെത്തന്നെ ആത്മാവും ശരീ രവും ചേര്‍ന്നതാണ് ഗ്രന്ഥവും. ഗ്രന്ഥത്തിന്‍റെ മാതാവായ 'ഫാത്തിഹ' യിലെ 5-ാം സൂക്തത്തിലൂടെ 'ഞങ്ങളെ നീ ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെ യ്യേണമേ' എന്ന് പറയുന്നതിന് മറുപടിയായിട്ടാണ് സന്മാര്‍ഗവും നാഥനിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയുമായ ബഖറ മുതല്‍ അന്നാസ് വരെയുള്ള ആവര്‍ത്തിച്ച് വായിക്കേണ്ട അദ്ദിക്ര്‍ നല്‍കുന്നത്. 114 സൂറത്തുകളാണ് ഗ്രന്ഥത്തിലുള്ളത്. ഒരു സൂ റത്തിലും ഒരു പ്രത്യേക വിഷയം പൂര്‍ണ്ണമായി പരാമര്‍ശിക്കാത്തതിനാല്‍ അതിന് അ ധ്യായമെന്ന് പറയാന്‍ പറ്റില്ല. 6236 സൂക്തങ്ങളടങ്ങിയ ഗ്രന്ഥത്തിലെ ഓരോ വാക്യവും തത്വനിര്‍ഭരവും സ്വതന്ത്രവുമായതിനാല്‍ അതിനെ ആയത്ത് അഥവാ സൂക്തം എന്ന് വിളിക്കുന്നു. ആയത്ത് എന്നുപറഞ്ഞതിന് ദൃഷ്ടാന്തം, ദിവ്യാത്ഭുതം, തെളിവ് എന്നെല്ലാം ആശയമുണ്ട്. അഥവാ ഗ്രന്ഥത്തിലെ ഓരോ സൂക്തവും ഓരോ ദൃഷ്ടാന്തമാണ്. 

ക്രോഡീകരണം:

മലക്കുകളില്‍ നിന്നുള്ള ദൂതനായ ജിബ്രീല്‍ വന്ന് മനുഷ്യരില്‍ നിന്നുള്ള ദൂതനായ മുഹമ്മദിന്‍റെ ഹൃദയത്തിലേക്ക് ഗ്രന്ഥത്തിലെ സൂക്തമോ സൂക്തഭാഗമോ ഘട്ടം ഘട്ടമായി ഇട്ടുകൊടുക്കുകയും എഴുത്തും വായനയും അറിയാത്ത പ്രവാചകന്‍ എഴു ത്തും വായനയും അറിയുന്ന എഴുത്തുകാരോട്: ഇത് ഇന്നയിന്ന സൂറത്തില്‍ എഴുതിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതനുസരിച്ച് അവര്‍ എഴുതിവെച്ചു. പ്രവാചകന്‍റെ ജീവിതാവസാനകാലത്ത് കള്ളപ്രവാചകനായ 'മുസൈലിമത്തുല്‍ കദ്ദാബി' ന്‍റെ നേതൃത്വത്തില്‍ മതപരിത്യാഗികള്‍ ഉടലെടുക്കുകയും ഒന്നാം ഖലീഫ അബൂബക്കറിന്‍റെ കാലത്ത് അവരുമായി യുദ്ധം നടക്കുകയുമുണ്ടായി. ഈ യുദ്ധത്തില്‍ ഗ്രന്ഥം മനഃപാ ഠമാക്കിയ ധാരാളം ആളുകള്‍ രക്തസാക്ഷികളായി. ഗ്രന്ഥം ക്രോഡീകരിച്ച് സൂക്ഷിക്കാത്തപക്ഷം അത് നഷ്ടപ്പെട്ട് പോയേക്കുമോ എന്ന ഭയത്താല്‍ ഉമറിന്‍റെ പ്രേരണയ നുസരിച്ച് ഒന്നാം ഖലീഫ അബൂബക്കറിന്‍റെ കാലത്താണ് അത് ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടത്. എഴുത്തുകാരനായ സൈദുബ്നു സാബിത്തിന്‍റെ നേതൃത്വത്തില്‍ ഗ്രന്ഥം മനഃപാഠമാക്കിയവരെയെല്ലാം സമ്മേളിപ്പിക്കുകയും തുകലുകളിലും ഓലകളിലും എല്ലുകളിലുമായി എഴുതിവെച്ചിട്ടുള്ളതെല്ലാം ഒത്തുനോക്കുകയും ചെയ്താണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ഗ്രന്ഥത്തിന്‍റെ അറബിയിലുള്ള ഒന്നാം പതിപ്പ് രൂപം കൊണ്ട ത്. ആ പതിപ്പ് പ്രവാചകന്‍റെ പത്നി ഹഫ്സയുടെ കയ്യില്‍ സൂക്ഷിക്കുകയും മറ്റുള്ളവ രുടെ കയ്യിലുള്ള ഗ്രന്ഥത്തിലെ ലിഖിതങ്ങള്‍ ഈ പതിപ്പുമായി ഒത്തുനോക്കി ഉറപ്പുവ രുത്തുകയും ചെയ്തു. ക്രമേണ ഇസ്ലാം വിവിധ നാടുകളിലേക്ക് പ്രചരിച്ചപ്പോള്‍ ഗ്ര ന്ഥത്തിന്‍റെ കൂടുതല്‍ പതിപ്പുകള്‍ ആവശ്യമായി വന്നു. അങ്ങനെ മൂന്നാം ഖലീഫ ഉസ് മാന്‍റെ കാലത്ത് എട്ട് പതിപ്പുകള്‍ എടുത്ത് വിവിധ നാടുകളിലേക്ക് എത്തിച്ചുകൊടുക്കു കയുണ്ടായി. 

ഗ്രന്ഥം ക്രോഡീകരിച്ചതും ക്രമപ്പെടുത്തിയതും ത്രികാലജ്ഞാനിയായ പ്രപഞ്ച നാഥന്‍ തന്നെയാണ്. 75: 16-19 ല്‍ നാഥന്‍ പറയുന്നു: ഈ വായന വശത്താക്കുന്നതിനു വേണ്ടി നീ നാവിട്ടടിക്കേണ്ടതില്ല, നമ്മുടെ ബാധ്യതയാണ് അത് ക്രോഡീകരിക്കലും പിന്നെ അത് വായിച്ചുതരലും, അപ്പോള്‍ നാം നിനക്ക് അത് (ജിബ്രീല്‍ മുഖേന) വാ യിച്ചുതന്നാല്‍ ആ വായനയാണ് നീ പിന്‍പറ്റേണ്ടത്, പിന്നെ അതിനെ വിശദീകരിച്ച് ത രലും നമ്മുടെ ബാധ്യത തന്നെയാണ്. 20: 114 ല്‍, നിനക്കുള്ള ദിവ്യസന്ദേശം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഈ വായന വശത്താക്കുന്ന കാര്യത്തില്‍ നീ ധൃതിപ്പെടരുത്, 'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ചുതരേണമേ' എന്ന് നീ ആത്മാവുകൊണ്ട് പ്രാര്‍ ത്ഥിക്കുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ആശയം മനസിലാക്കേണ്ട തും പഠിപ്പിക്കേണ്ടതുമെല്ലാം അത് ക്രോഡീകരിക്കപ്പെട്ട ക്രമത്തില്‍ ബഖറ മുതല്‍ താ ഴോട്ട് തന്നെയാണ്. ഇതിന് വിരുദ്ധമായി ഗ്രന്ഥത്തിന്‍റെ അവസാനഭാഗമായ 'അമ്മ' ജു സ്അ് മുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഫുജ്ജാറുകളായ കാഫിറുകള്‍. 3: 7-10 ല്‍ വിവരിച്ച പ്രകാരം അവര്‍ പഠിപ്പിക്കുന്നത് അറബി ഖുര്‍ആന്‍ വായനയോ അര്‍ത്ഥമോ മാത്രമാണ്. അല്ലാതെ ലോകത്തൊരിടത്തും അവര്‍ അദ്ദിക്ര്‍ പഠി പ്പിക്കുന്നില്ല. 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണ മാക്കിയവരായതിനാല്‍ അവരുടെ ഭക്ഷണം അനുവദനീയവും പരിശുദ്ധവുമല്ല. അതു കൊണ്ടാണ് അവര്‍ക്ക് അദ്ദികര്‍ മനസ്സിലാക്കാനും ഉപയോഗപ്പെടുത്താനും സാധിക്കാ ത്തത്. 16: 114 വിശദീകരണം നോക്കുക. 

താഴെപറയുന്ന പേരുകളിലെല്ലാം ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ ഗ്ര ന്ഥത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ പേരുകളെല്ലാം അന്വര്‍ത്ഥമാക്കുന്ന വിധത്തി ല്‍ അതിനെ സത്യപ്പെടുത്തുന്നവര്‍ക്ക് മാത്രമേ ഗ്രന്ഥം അനുകൂലമായി വാദിക്കുകയും ശുപാര്‍ശ ചെയ്യുകയും സാക്ഷി നില്‍ക്കുകയുമുള്ളൂ. ഗ്രന്ഥം കിട്ടിയതിനുശേഷം അങ്ങ നെ ചെയ്യാത്തവരെയെല്ലാം ഗ്രന്ഥം എതിരായി സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചു കൊണ്ടും നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 

അദ്ദിക്ര്‍:

3: 58; 5: 91; 15: 6, 9; 25: 18, 29; 38: 8; 41: 41 തുടങ്ങി 61 സൂക്തങ്ങളില്‍ നാഥന്‍റെ ഗ്രന്ഥത്തിന് അദ്ദിക്ര്‍ എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. സൃഷ്ടികളുടെ ഹൃദയത്തിന്‍റെ ഭാ ഷയിലുള്ള വേദഗ്രന്ഥത്തിന്‍റെ ആശയത്തിനാണ് 'അദ്ദിക്ര്‍' എന്ന് പറയുന്നത്. 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റാണ് സ്വര്‍ഗത്തി ല്‍ നിന്ന് എല്ലാ മനുഷ്യരെയും പഠിപ്പിച്ചിട്ടുള്ളത്. ആദ്യപ്രവാചകനായ നൂഹ് മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് വരെ 313 സന്ദേശവാഹകര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കെല്ലാം നല്‍കപ്പെട്ടത് അദ്ദിക്ര്‍ തന്നെയാണെന്ന് 4: 163; 16: 43-44; 21: 24; 41: 44; 53: 56 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

നാഥന്‍റെ സ്മരണയുണര്‍ത്തുന്ന അദ്ദിക്ര്‍ തന്നെയാണ് സര്‍വ്വപ്രധാനമെന്ന് 29: 45 ലും; നിങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അദ്ദിക്റിനെത്തൊട്ട് നിങ്ങളെ തടയരു തെന്നും തടഞ്ഞാല്‍ അവര്‍ തന്നെയാണ് ജീവിതം നഷ്ടപ്പെട്ടവരെന്ന് 63: 9 ലും പറഞ്ഞി ട്ടുണ്ട്. കാഫിറുകളുടെ കാര്യത്തില്‍ നീ അവരെ താക്കീത് നല്‍കുന്നതും അവരെ താക്കീത് നല്‍കാതിരിക്കുന്നതും സമമാണ്, അവര്‍ വിശ്വസിക്കുകയില്ല. അദ്ദിക്റിനെ പിന്‍പറ്റുന്നവര്‍ക്കും നിഷ്പക്ഷവാനായ നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ട് ഭയപ്പെടുന്നവര്‍ക്കും മാത്രമേ നിന്‍റെ മുന്നറിയിപ്പ് ഉപകാരപ്പെടുകയുള്ളൂ എന്ന് 36: 10-11 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ചതുകൊണ്ടാണ് പ്രവാചകന്‍റെ ജനത കെട്ടതായി മാറിയതെന്ന് അവര്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ചുപ്രാര്‍ഥിക്കുന്ന മഹാത്മാക്കള്‍ അവര്‍ക്കെതിരെ വിധിദിവസം അന്യായം ബോധിപ്പിക്കുന്ന രംഗം 25: 18 ലും; ഗ്രന്ഥം വന്നുകിട്ടിയിട്ട് അതിനെ ഉപയോഗപ്പെടുത്താത്ത ഇത്തരം അക്രമി പരലോകത്തുവെച്ച് കൈകടിച്ച് 'ഓ എന്‍റെ നാശം, ഇന്നാലിന്നവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായി രുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ലും; ഓ എന്‍റെ നാഥാ! നിശ്ചയം എ ന്‍റെ ഈ ജനത ഈ വായനയില്‍ നിന്ന് ഹിജ്റ പോയതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി എ ന്ന് പ്രവാചകന്‍ പറയുമെന്ന് 25: 30 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് നിനക്കും നിന്‍റെ ജനതക്കുമുള്ള ഒരു 'ഉണര്‍ത്തല്‍' ആണ്, നീയും നിന്‍റെ ജനതയും അതിനെക്കുറിച്ച് ചോ ദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് 43: 43-44 ലും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തില്‍ വഴിക്കുവഴിയായി ഒരു കാര്യവും പറഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ ഗ്രന്ഥത്തിന്‍റെ മൊത്തം ആശയം അറിയുമ്പോള്‍ മാത്രമേ ഏതൊരു കാര്യത്തെക്കുറിച്ചുമുള്ള അറിവ് പൂര്‍ണ്ണമാവുകയുള്ളൂ. 

ദിക്റാ (ഉണര്‍ത്തല്‍): 

 6: 68; 7: 2; 11: 120; 26: 209; 39: 21; 51: 55; 87: 9 തുടങ്ങി 21 സ്ഥലങ്ങളില്‍ ഗ്രന്ഥത്തി ന് 'ദിക്റാ' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇത് സര്‍വ്വലോകര്‍ക്കുമുള്ള ഒരു 'ദിക്റാ' അല്ലാതെ അല്ല എന്ന് 6: 90 ലും, അത് വിശ്വാസികള്‍ക്ക് ഒരു അനുസ്മരണമാണെന്ന് 7: 2; 11: 120 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് മാത്രമേ 'ദിക്റാ' ഉപകാരപ്പെടുകയുള്ളൂ എന്ന് 51: 55 ലും; വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ഏറ്റവും വ ലിയ ദൗര്‍ഭാഗ്യവാന്‍ അതിനെ വെടിയുകതന്നെ ചെയ്യുമെന്ന് 87: 9-12 ലും പറഞ്ഞിട്ടുണ്ട്. 'ദിക്റാ' ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് നരക ക്കുണ്ഠം കൊണ്ടുവരപ്പെടുന്ന നാളില്‍ മനുഷ്യന് ബോധ്യം വരുമെന്ന് 89: 23 ല്‍ പറഞ്ഞിട്ടുണ്ട്. 

ദിക്രീ:

 18: 101; 20: 14, 42, 124; 23: 110; 38: 8 എന്നീ 6 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'ദിക്രീ' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 18: 100-101 ല്‍ ദിക്രീ വന്നുകിട്ടിയിട്ട് അത് കാണാന്‍ തയ്യാറാകാത്തവരും കേള്‍ക്കാന്‍ തയ്യാറാകാത്തവരുമായ കാഫിറുകളുടെ അടുത്തേ ക്കാണ് നരകക്കുണ്ഠം അടുപ്പിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 20: 14 ലൂടെ ദിക്രീ നിലനി ര്‍ത്താന്‍ വേണ്ടി നീ നമസ്കാരം നിലനിര്‍ത്തുക എന്നാണ് മൂസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരോടും അതുവഴി വിശ്വാസിയോടും കല്‍പിച്ചിട്ടുള്ളത്. 20: 124 ല്‍ ദിക്രീ എന്ന ഗ്രന്ഥത്തെ അവഗണിച്ചവന് ഇഹത്തില്‍ കുടുസ്സായ ജീവിതമാണുള്ളത്; വി ധിദിവസം അവന്‍ അന്ധനായി പുനര്‍ജീവിപ്പിക്കപ്പെടുന്നതുമാണ് എന്നും പറഞ്ഞി ട്ടുണ്ട്. പ്രവാചകന്‍റെ ജനതയില്‍ പെട്ട കാഫിറുകള്‍ 'ഇവന്‍റെ മേലാണോ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത്' എന്ന് പറയുമെന്നും; അല്ല, ശിക്ഷ രുചിക്കാതിരിക്കുമ്പോള്‍ ദിക്രീയുടെ കാര്യത്തില്‍ അവര്‍ സംശയത്തിലാണ് എന്നും 38: 8 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധ മായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ദിക്രീയുടെ കാര്യത്തില്‍ തീരാത്ത സംശയത്തിലാണുള്ളത്. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദ ജ്ജാലിനെ വധിക്കുകയും ഇതര ജനവിഭാഗങ്ങളെല്ലാം ഇസ്ലാം അംഗീകരിക്കുകയും കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളായ കുഫ്ഫാറുകള്‍ വധിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ അവര്‍ക്ക് അദ്ദിക്ര്‍-ദിക്രീ-ആയിരുന്നു ഗ്രന്ഥമെന്ന് ബോധ്യം വരികയുള്ളൂ. 

തദ്കിറഃ (ടിക്കറ്റ്):

20: 3; 56: 73; 69: 12, 48; 80: 11 തുടങ്ങി 9 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് ടിക്കറ്റ് എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. നിശ്ചയം, തങ്ങളുടെ നാഥനിലേക്ക് എത്തിപ്പെടാനുദ്ദേശിക്കുന്നവര്‍ക്ക് ഇത് ഒരു ടിക്കറ്റ് തന്നെയാണെന്ന് 73: 19; 76: 29 എന്നീ സൂക്തങ്ങളിലും, എ ന്നാല്‍ ഗ്രന്ഥം പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ മാത്രമേ അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകയുള്ളൂ എന്ന് 69: 48 ലും, ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചവര്‍ വധിക്കപ്പെ ട്ടിരിക്കുന്നു എന്ന് 80: 17 ലും പറഞ്ഞിട്ടുണ്ട്. കാഫിറുകള്‍ സിംഹഗര്‍ജ്ജനം കേട്ട് വിര ണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് വിരണ്ടോടുന്നതാ ണെന്ന് 74: 49-51 ലും പറഞ്ഞിട്ടുണ്ട്. 

ഹുദാ (മാര്‍ഗദര്‍ശനം):

2: 2, 185; 9: 33; 18: 57; 22: 8; 28: 85; 39: 23; 48: 28; 61: 9 തുടങ്ങി 80 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'മാര്‍ഗദര്‍ശനം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 2: 38 ല്‍, സ്വര്‍ഗത്തില്‍ നി ന്ന് എല്ലാ മനുഷ്യരെയും ഭൂമിയിലേക്ക് നിയോഗിച്ചയക്കുമ്പോള്‍ അല്ലാഹു പറഞ്ഞു: എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നുകിട്ടിയാല്‍ ആരാണോ അതിനെ പി ന്‍പറ്റുന്നത്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 2: 185 ല്‍ ഗ്രന്ഥം മൊത്തം മനുഷ്യര്‍ക്കുള്ള മാര്‍ഗദര്‍ശനമാണെന്നും പറഞ്ഞിട്ടുണ്ട്. 'മാര്‍ഗദര്‍ ശനം വന്നുകിട്ടുക' എന്ന നിബന്ധനയുള്ളതിനാല്‍ ഗ്രന്ഥം കിട്ടാത്ത ഒരു ജനതയെ അ ല്ലാഹു ശിക്ഷിക്കുകയില്ല. ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം ശിക്ഷിക്കുന്നവനാവുകയില്ല എന്ന് 17: 15 ല്‍ പറഞ്ഞിട്ടുമുണ്ട്. അപ്പോള്‍ അന്ത്യപ്രവാചകനായ മു ഹമ്മദിന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുക എന്നത് അത് ല ഭിച്ചവരുടെ ബാധ്യതയാണ്. അങ്ങനെ അവര്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിന ത്തെക്കൊണ്ടും വിശ്വസിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവരുടെമേല്‍ ഭ യപ്പെടാനോ അവര്‍ക്ക് ദുഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്.

ഫുര്‍ഖാന്‍ (സത്യാസത്യവിവേചന മാനദണ്ഡം):

2: 53, 185; 3: 4; 8: 29; 21: 48; 25: 1 എന്നീ 6 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'സത്യാസത്യവിവേചന മാനദണ്ഡം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 2: 185 ലും 25: 1 ലും മൊ ത്തം ലോകര്‍ക്ക് മാര്‍ഗദര്‍ശനവും സത്യാസത്യവിവേചന മാനദണ്ഡവുമായിക്കൊണ്ടാ ണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. അഥവാ സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധവഴികളും ജീവിതത്തിന്‍റെ മുഴുവന്‍ മേഖലകളിലും തിരിച്ചറിയാനുള്ള ഉരക്കല്ലാണ് ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍. വിശ്വാസിയെയും കാ ഫിറിനെയും തിരിച്ചറിയാനുള്ള മാനദണ്ഡവും അതുതന്നെയാണ്. 

മീസാന്‍ (ത്രാസ്) 

42: 17; 55: 7, 8, 9; 57: 25 എന്നീ 5 സ്ഥലങ്ങളില്‍ ഗ്രന്ഥത്തിന് 'ത്രാസ്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസാണ് അദ്ദിക്ര്‍. നിഷ്പക്ഷവാനായ നാഥന്‍ അവന്‍റെ പ്രതിനിധികളായി നിയോഗിച്ചിട്ടുള്ള മ നുഷ്യരുടെ ബാധ്യതയാണ് അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്ര പഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തല്‍. എന്നാല്‍ നാഥന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസികള്‍ മാത്രമേ ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും മറ്റുള്ളവരെ നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുകയുമുള്ളൂ. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന അത്തരം ഒരു വിശ്വാസി ലോകത്തെവിടെയും ഇല്ലാത്ത അവസ്ഥയിലാണ് ലോകാവ സാനത്തിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക. ഏതൊരു കാര്യവും ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് തൂക്കിനോക്കി വിലയിരുത്താനും എല്ലാ കാര്യങ്ങളിലും ത്രാസ്സായ ഗ്രന്ഥം കൊണ്ട് നീതിപാലിക്കാനും വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ത്രാസായ അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെ മ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ഹഖ് (സത്യം):

2: 119, 147; 7: 8; 10: 108; 17: 81; 25: 33; 29: 68; 37: 37; 39: 41 തുടങ്ങി 256 സ്ഥലങ്ങളി ല്‍ ഗ്രന്ഥത്തിന് 'സത്യം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 10: 108 ല്‍, ഓ മനുഷ്യരേ, നി ങ്ങളുടെ ഉടമയായ നാഥനില്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു; അ പ്പോള്‍ ആരാണോ അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗത്തിലാകുന്നത്, അവന്‍ അവനെ സന്മാര്‍ഗത്തിലേക്കാക്കി, ആരാണോ അവനവനെ വഴികേടിലാക്കിയത്, അപ്പോള്‍ നി ശ്ചയം ആ വഴികേടിന്‍റെ ദോഷവും ആ ആത്മാവിനുതന്നെ, ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവൊന്നുമല്ല എന്ന് പറയാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. വിധിദിവസം സത്യത്തിന് മാത്രമാണ് തൂക്കമുള്ളതെന്ന് 7: 8-9 ലും; പരലോകത്ത് വിധികല്‍പിക്കുക സത്യം കൊണ്ടാണെന്ന് 39: 69, 75 തുടങ്ങിയ സൂക്തങ്ങളിലും; ഐഹികലോകത്തു വെച്ച് മനുഷ്യര്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ തീരുമാനം കല്‍പിക്കാനല്ലാതെ നിന്‍റെ മേല്‍ ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല എന്ന് 16: 64 ലും പറഞ്ഞിട്ടുണ്ട്. 43: 36-39 ല്‍ പറഞ്ഞ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാ ഥനായ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതുവരെ ഒരാളും വിശ്വാസിയാ വുകയോ സര്‍വവും നാഥന് സമര്‍പ്പിച്ച മുസ്ലിമായി മരിക്കുകയോ ഇല്ല എന്ന് 3: 102 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് മുസ്ലിംകളാണെന്ന് വാദിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ 16: 89 ല്‍ പറഞ്ഞപ്രകാരം എല്ലാ ഓരോ കാ ര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായ കവുമായി ഉപയോഗപ്പെടുത്താത്തത് കാരണം 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറു കളാണ്. അല്ലാഹു തന്നെയാണ് അവന്‍റെ പ്രവാചകനെ സന്മാര്‍ഗവും സത്യമായ അ ദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിത വ്യവസ്ഥയും കൊണ്ട് അയച്ചത്, ആ ജീവിതവ്യവസ്ഥ മറ്റെല്ലാ ജീവിത വ്യവസ്ഥകളെക്കാളും ഉയര്‍ന്ന് നില്‍ക്കുന്നതിനുവേണ്ടി, അത് വിവിധ സംഘടനകളായിത്തിരിഞ്ഞ ഫുജ്ജാറുകളായ മുശ്രിക്കുകള്‍ക്ക് എത്ര വെറുപ്പായിരു ന്നാലും ശരി എന്ന് 9: 33; 48: 28; 61: 9 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ നരകഗര്‍ത്തത്തില്‍ വെച്ച് അതിന്‍റെ പാറാവുകാരനായ മലക്കി നോട് 'ഓ മാലിക്കേ! നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ' എന്ന് പറയു മ്പോള്‍ മാലിക്ക് 'നിങ്ങള്‍ അവിടെ കാലാകാലം കഴിയേണ്ടവരാണ്, ഞങ്ങള്‍ നിങ്ങളി ലേക്ക് സത്യവും കൊണ്ട് വന്നിരുന്നു, എന്നാല്‍ നിങ്ങളില്‍ അധികപേര്‍ക്കും സത്യ ത്തോട് വെറുപ്പായിരുന്നു' എന്ന് പറയുമെന്ന് 43: 74-78 ലും പറഞ്ഞിട്ടുണ്ട്. 

 ഇന്ന് ലോകത്തുള്ള എല്ലാ ഫുജ്ജാറുകളും സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കു ന്ന നാഥനെക്കൊണ്ട് വിശ്വസിക്കേണ്ടവിധം വിശ്വസിക്കുന്നവരല്ല എന്ന് 6: 91; 22: 74; 39: 67 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

സ്വിദ്ഖ് (സത്യം):

5: 119; 6: 115; 17: 80; 26: 84; 33: 8, 24; 46: 16 തുടങ്ങി 11 സ്ഥലങ്ങളില്‍ ഗ്രന്ഥത്തി ന് 'സ്വിദ്ഖ്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. സ്വിദ്ഖ് എന്ന ഗ്രന്ഥം വന്നുകിട്ടിയിട്ട് അ തിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവര്‍ അക്രമികളും കാഫിറുകളു മാണെന്ന് 39: 32 ലും; ആര്‍ക്കാണോ സ്വിദ്ഖ് വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ മാത്രമാണ് സൂക്ഷ്മാലുക്കളെന്ന് 39: 33 ലും പറഞ്ഞി ട്ടുണ്ട്. സാബിഖീങ്ങളായ സൂക്ഷ്മാലുക്കള്‍ സ്വര്‍ഗത്തില്‍ തങ്ങളുടെ നാഥന്‍റെ അടുത്ത് സ്വിദ്ഖാകുന്ന ഇരിപ്പിടത്തില്‍ ഉപവിഷ്ടരാകുമെന്ന് 54: 54-55 ല്‍ പറഞ്ഞിട്ടുണ്ട്. സ്വിദ് ഖിനെ സത്യപ്പെടുത്താത്ത എല്ലാ ഫുജ്ജാറുകളോടും മരണസമയത്ത് 'നീ സ്വിദ്ഖിനെ സത്യപ്പെടുത്തിയിട്ടില്ല, അതുകൊണ്ട് നീ നമസ്കരിച്ചിട്ടുമില്ല' എന്ന് നാഥന്‍ പറയുമെ ന്ന് 75: 31 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഖിസ്ത്വ് (നീതി):

3: 18; 5: 8, 42; 11: 85; 17: 35; 26: 182; 55: 9; 57: 25 തുടങ്ങി 17 സ്ഥലങ്ങളില്‍ ഗ്രന്ഥ ത്തിന് 'നീതി' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 4: 135; 5: 8 എന്നീ സൂക്തങ്ങളിലൂടെ വി ശ്വാസികളെ വിളിച്ച്: നിങ്ങള്‍ നീതിയില്‍ ഉറച്ചുനിന്നുകൊണ്ട് അല്ലാഹുവിനെ സാ ക്ഷ്യപ്പെടുത്തി അവനുവേണ്ടി നിലകൊള്ളുന്നവരാവുക എന്ന് കല്‍പിച്ചിട്ടുണ്ട്. 5: 42 ല്‍, കപടവിശ്വാസികള്‍ ഏതെങ്കിലും വിധി ലഭിക്കുന്നതിനുവേണ്ടി പ്രവാചകനെയോ വിശ്വാസിയെയോ സമീപിക്കുകയാണെങ്കില്‍ അവരെ അവഗണിക്കുന്നതില്‍ വിരോധ മില്ല എന്നും; എന്നാല്‍ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുകയാണെങ്കില്‍ 'നീതി' കൊ ണ്ടാണ് വിധി കല്‍പിക്കേണ്ടതെന്നും പറഞ്ഞിട്ടുണ്ട്. 5: 42; 49: 9; 60: 8 എന്നീ സൂക്തങ്ങ ളും അവസാനിക്കുന്നത് 'നീതി' കൊണ്ട് വിധി കല്‍പിക്കുന്നവരെ നാഥന്‍ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. 17: 35 ലും 26: 182 ലും നിങ്ങള്‍ 'നീതിയുടെ നേരെ ച്ചൊവ്വെയുള്ള ത്രാസ്സ്' കൊണ്ട് തൂക്കുക എന്ന് പറഞ്ഞത് നീതിയുടെ ത്രാസായ അദ്ദി ക്ര്‍ കൊണ്ട് തൂക്കുക എന്നുതന്നെയാണ്.