الرَّحْمَٰنِ الرَّحِيمِ
നിഷ്പക്ഷവാന്, കാരുണ്യവാന്‍.
ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കാത്തവനാണ് നിഷ്പക്ഷവാനായ നാഥന്‍. അവന്‍ അവന്‍റെ അനുഗ്രഹങ്ങള്‍ വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും നല്‍കുന്നതാണ്. എന്നുമാത്രമല്ല, വഴിപ്പെടാത്തവര്‍ പരലോകത്ത് നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരാണല്ലോ എന്ന് അറിയുന്ന ത്രികാലജ്ഞാനിയായ അവന്‍ അവര്‍ക്കാണ് ഐഹികലോത്ത് കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്നത്.
കാരുണ്യവാന്‍ എന്ന് പറഞ്ഞാല്‍ വിശ്വാസികളായ അവന്‍റെ അടിമകള്‍ക്ക് ഇഹലോകത്തുതന്നെ കാരുണ്യം കൂടുതല്‍ ചൊരിയുന്നവനാണ്; പരലോകത്ത് പ്രത്യേകമാ യി അവര്‍ക്ക് കാരുണ്യം ചൊരിയുന്നവനാണ്. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും നാഥന്‍റെ 'നിഷ്പക്ഷവാന്‍' എന്ന ഗുണനാമം അംഗീകരിക്കാ ത്തവരാണ്. അത്തരം കാഫിറുകള്‍ സ്വര്‍ഗവും നരകവുമെല്ലാം അല്ലാഹു നല്‍കുന്നതാണ്, നമുക്ക് അത് തെരഞ്ഞെടുക്കാനൊന്നും അവകാശമില്ല എന്ന് പ്രചരിപ്പിക്കുന്നതാണ്. അവര്‍ ഗ്രന്ഥത്തില്‍ 15 സൂക്തങ്ങളില്‍ പറഞ്ഞ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നി ര്‍വഹിക്കാത്തവരാണ്. പ്രത്യേകിച്ച് നിഷ്പക്ഷവാന് സാഷ്ടാംഗം പ്രണമിക്കാന്‍ കല്‍പിക്കുന്ന 19: 58; 25: 60 സൂക്തങ്ങള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും. അപ്പോള്‍ അവര്‍ കേട്ട, കണ്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി നാലാം ഘട്ടമായ ഇഹലോകത്ത് സ്വര്‍ഗം പണിതാല്‍ മാത്രമേ ഏഴാം ഘട്ടമായ പരലോകത്ത് അത് അനന്തരമെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന ജീവിതലക്ഷ്യമുള്ളവനാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരായതിനാല്‍ ജീവിതലക്ഷ്യം മറന്നവരും പ്രജ്ഞയറ്റവരുമാണ്. ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ ജഡത്തിനും ഐഹിക ലോകത്തിനും പ്രാധാന്യം നല്‍കി ജീവിക്കുന്ന അവര്‍ക്ക് അവര്‍ സമ്പാദിക്കാത്ത നരകക്കുണ്ഠമാണ് അവര്‍ വായിക്കുന്ന അറബി ഖുര്‍ആനില്‍ 2: 286; 9: 80-82 സൂക്തങ്ങളിലൂടെ വാഗ്ദത്തം ചെയ്തിട്ടുള്ളത്. ഇത്തരം ഫുജ്ജാറുകള്‍ അവരുടെ ആത്മാവിനെതിരെ മരണ സമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കു മെന്ന് 6: 130 ലും അവര്‍ വായിച്ചിട്ടുള്ളതാണ്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത ഇത്തരം കാഫിറുകള്‍ സത്യമായ അദ്ദിക്റിനെ അവഗണിച്ച് 2: 168-169 ല്‍ വിവരി ച്ച പ്രകാരം മിഥ്യയായ പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരാണ്. അവരുടെ കുറ്റങ്ങളെല്ലാം കാരുണ്യവാന്‍ പൊറുത്തുകൊടുക്കും എന്ന മിഥ്യാ ധാരണയില്‍ ജീവിക്കുന്നവരാണ് അവര്‍.
നിഷ്പക്ഷവാന്‍:- എല്ലാ മനുഷ്യരും കാഫിറുകളാകുമായിരുന്നില്ലെങ്കില്‍ നിഷ്പക്ഷവാനെ നിഷേധിക്കുന്നവരുടെ വീടുകളുടെ മച്ചുകളും മച്ചിലേക്ക് കയറിപ്പോകുന്ന കോ ണിപ്പടികളും വാതിലുകളും കട്ടിലുകളും ചാരുമഞ്ചങ്ങളും എല്ലാം നാം വെള്ളിയാലും ന വരത്നങ്ങളാലും അലംകൃതമാക്കുകതന്നെ ചെയ്യുമായിരുന്നു, എന്നാല്‍ ഇതെല്ലാം തന്നെ ഇഹത്തിലുള്ള ജീവിതവിഭവങ്ങളാകുന്നു. നിന്‍റെ നാഥന്‍റെ പക്കല്‍ ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിക്കുന്ന സൂക്ഷ്മാലുക്കള്‍ക്കുള്ളതാണ് പരലോകഭവനമെന്ന് 43: 33-35 ല്‍ പറഞ്ഞിട്ടുണ്ട്.
കാഫിറുകളോട് നിഷ്പക്ഷവാനായ നാഥന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കു ക എന്ന് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കുന്നതാണ്: ഏതാണ് ഈ നിഷ്പക്ഷവാന്‍? നീ ക ല്‍പിക്കുന്നവര്‍ക്കൊക്കെയും ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുകയോ? അത് അവര്‍ക്ക് രോഷം നുരഞ്ഞുപൊന്തുകയാണ് ചെയ്യുക എന്ന് 25: 60 ല്‍ പറഞ്ഞിട്ടുണ്ട്. മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചതുപോലെ നാം നിന്നെ ഈ സമുദായത്തിലേക്ക് നിയോഗിച്ചിരിക്കുകയാണ്; നാം നിന്നിലേക്ക് ദിവ്യസന്ദേശമാ യി നല്‍കിയിട്ടുള്ളത് നിഷ്പക്ഷവാനായ നാഥനെ നിഷേധിച്ചിട്ടുള്ള അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നതിനുവേണ്ടിയാണ്. നീ പറയുക: അവനാണ് എന്‍റെ നാഥന്‍, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, ഞാന്‍ എന്നെ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു, അവനിലേക്ക് തന്നെയാണ് ഞാന്‍ ഖേദിച്ചുമടങ്ങുന്നതും എന്ന് 13: 30 ല്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഇലാഹ് ഏക ഇലാഹാണ്, അവനല്ലാതെ മറ്റൊരു ഇലാഹുമില്ല, നിഷ്പക്ഷവാനായ കാരുണ്യവാന്‍ എന്ന് 2: 163 ല്‍ പറഞ്ഞിട്ടുണ്ട്. 27: 30; 41: 2; 59: 22 എന്നീ സൂക്തങ്ങളും അവസാനിക്കുന്നത് അവന്‍ നിഷ്പക്ഷവാനായ കാരുണ്യവാനാണ് എന്ന് പറഞ്ഞുകൊണ്ടാണ്.
ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥം മനുഷ്യരെ പഠിപ്പിച്ച നാഥന്‍ നിഷ്പക്ഷവാനാണ്, അവന്‍ മനുഷ്യനെ സൃഷ്ടിക്കുകയും അവന് ഗ്രന്ഥത്തിന്‍റെ വിശദീകരണം പഠിപ്പിക്കുകയും ചെയ്തു എന്ന് 55: 1-4 ല്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യന് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ് പഠിപ്പിച്ചത് എന്നും വിശദീകരണം ഭൂമിയിലേക്ക് നിയോഗിച്ചതിനുശേഷമാണ് പഠിപ്പിച്ചത് എന്നും മനസ്സിലാക്കാം. സന്ദേശവാഹകരായ 313 പ്രവാചകന്മാര്‍ക്കും നല്‍കിയിട്ടുള്ള സന്ദേശം സത്യവും തെളിവുമായ അദ്ദിക്ര്‍ തന്നെയാണെന്ന് 16: 43-44; 21: 7, 24; 41: 41-43 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. നിനക്കുമുമ്പ് നിഷ്പക്ഷവാനല്ലാതെ സേവിക്കപ്പെടാന്‍ അര്‍ഹരായി മറ്റേതെങ്കിലും ഇലാഹുകളുണ്ടായിരുന്നോ എന്ന് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരോട് ചോദിക്കാന്‍ 43: 45 ലൂടെ പ്രവാചകന്‍ മുഹമ്മദിനോട് അല്ലാഹു ക ല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍റെ കാലത്തുള്ള കാഫിറുകള്‍ നിഷ്പക്ഷവാനായ നാഥന്‍റെ അടിമകളായ മലക്കുകളെ സ്ത്രീകളായിട്ടാണ് പരിഗണിച്ചിരുന്നത്. അവര്‍ പറയുകയും ചെയ്തിരുന്നു: "നിഷ്പക്ഷവാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ അവരെ സേവിക്കുമായിരുന്നില്ല" എന്ന് 43: 19-20 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാന് ഒരു സന്താനം ഉണ്ടായിരുന്നുവെങ്കില്‍ അവനെ സേവിക്കുന്നവരില്‍ ഒന്നാമന്‍ ഞാനാകുമായിരുന്നു എന്ന് പറയാന്‍ 43: 81 ലൂടെ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍റെ കാലത്തുള്ള കാഫിറുകള്‍ പ്രവാചകനെ പരിഹാസ പാത്രമായല്ലാതെ കണ്ടിരുന്നില്ല. അവര്‍ ചോദിക്കുകയും ചെയ്തിരുന്നു: ഇതാണോ നിങ്ങളുടെ ഇലാഹുകളെക്കുറിച്ച് സംസാരിക്കുന്നത്? അവരാകട്ടെ, നിഷ്പക്ഷവാനെ ഓര്‍മിപ്പിക്കുന്ന അദ്ദിക്റിനെ നിഷേധിക്കുന്നവരുമാണ് എന്ന് 21: 36 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണ് രാത്രിയില്‍ അല്ലെങ്കില്‍ പകലില്‍ നിഷ്പക്ഷവാനില്‍ നിന്ന് നിങ്ങ ളെ രക്ഷപ്പെടുത്താനുള്ളത്; അല്ല, അവര്‍ തങ്ങളുടെ നാഥന്‍റെ സ്മരണ ഉണ്ടാക്കുന്ന അദ്ദിക്റിനെ അവഗണിച്ചുപോകുന്നവരാണ് എന്ന് പറയാന്‍ 21: 42 ല്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്.
വിധിദിവസത്തിലെ ആധിപത്യം യഥാര്‍ത്ഥത്തില്‍ നിഷ്പക്ഷവാനാണ് എന്ന് 25: 26 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനില്‍ നിന്നുള്ള പുതിയതായ ഒരു ഉണര്‍ത്തലും അവര്‍ ക്ക് വരുന്നില്ല, അവര്‍ അതിനെ അവഗണിക്കുന്നവരായിട്ടല്ലാതെ എന്ന് 26: 5 ല്‍ പറഞ്ഞി ട്ടുണ്ട്. നിശ്ചയം നീ ഉണര്‍ത്തുക അദ്ദിക്റിനെ പിന്‍പറ്റുന്നവനെയും ഗ്രന്ഥത്തില്‍ നിന്ന് നിഷ്പക്ഷവാനെ കണ്ടുകൊണ്ട് ഭയപ്പെടുന്നവനെയും മാത്രമാണ്, അപ്പോള്‍ അവനെ പാപമോചനം കൊണ്ടും മാന്യമായ പ്രതിഫലം കൊണ്ടും ശുഭവാര്‍ത്ത അറിയിക്കുക എ ന്ന് 36: 11 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം പിന്‍പറ്റി ജീവിക്കുന്ന സൂക്ഷ്മാലുക്കളും നിഷ്പക്ഷവാനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് ഭയപ്പെടുന്നവരും ആത്മാവുകൊണ്ട് അവനിലേ ക്ക് ഖേദിച്ചുമടങ്ങുന്നവരുമായ സൂക്ഷ്മാലുക്കള്‍ക്ക് വിദൂരമല്ലാതെ സ്വര്‍ഗം അടുപ്പിക്കുമെന്ന് 50: 31 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാന്‍റെ സൃഷ്ടിപ്പില്‍ ഒരു ന്യൂനതയും കണ്ടെത്താന്‍ നിനക്ക് സാധ്യമല്ല എന്ന് 67: 3-4 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് മുകളില്‍ ചിറകടിച്ചും ചിറക് നിശ്ചലമാക്കിയും പറക്കുന്ന പക്ഷികളെ അവര്‍ ശ്രദ്ധിച്ചിട്ടില്ലെയോ? നിഷ്പക്ഷവാനല്ലാതെ അവയെ താങ്ങിനിര്‍ത്തുന്നില്ല, അവന്‍ എല്ലാ ഓരോ കാര്യവും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ് എന്ന് 67: 19 ല്‍ പറഞ്ഞിട്ടുണ്ട്. നീ പറയുക: ആരെക്കൊണ്ടാ ണോ ഞങ്ങള്‍ വിശ്വസിച്ചിട്ടുള്ളത്, ആരിലാണോ ഞങ്ങള്‍ ഭരമേല്‍പിച്ചിട്ടുള്ളത്, അവന്‍ നിഷ്പക്ഷവാനാണ്. അപ്പോള്‍ ആരാണ് വ്യക്തമായ വഴികേടിലുള്ളതെന്ന് അടുത്തുത ന്നെ നിങ്ങള്‍ അറിയുന്നതാണ് എന്ന് 67: 29 ലും പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ അല്ലാഹ് എന്നോ നിഷ്പക്ഷവാന്‍ എന്നോ വിളിച്ചുപ്രാര്‍ത്ഥിക്കുക, നിങ്ങ ള്‍ ഏത് പേര് വിളിച്ചാലും എല്ലാ നല്ല പേരുകളും അല്ലാഹുവിനുള്ളതാണെന്ന് 17: 110 ല്‍ പറഞ്ഞിട്ടുണ്ട്. ആദം സന്തതികളില്‍ പെട്ട അല്ലാഹുവിന്‍റെ കാരുണ്യത്തിന് വിധേയരായ നബിമാരുടെയും പ്രവാചകന്മാരുടെയും മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടവരുടെയും സ്വഭാവം, അവര്‍ക്ക് നിഷ്പക്ഷവാനായ നാഥന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴലാണ് എന്ന് 19: 58 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് ഭയപ്പെട്ട് ജീവിക്കുന്നവര്‍ക്ക് നിത്യാനന്ദ അനുഗ്രഹങ്ങളടങ്ങിയ സ്വര്‍ഗപ്പൂന്തോപ്പുകള്‍ വാഗ്ദത്തം ചെയ്തിട്ടുണ്ടെന്ന് 19: 61 ലും; ഉടമ്പടി പാലിക്കുന്നവര്‍ക്കൊഴികെ നിഷ്പക്ഷവാന്‍റെ അടുത്ത് ശുപാര്‍ശക്ക് അധികാരമുണ്ടാവുകയില്ല എന്ന് 19: 87 ലും പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനായി എന്ന ആശയത്തിലാണ് 20: 5 അവസാനിക്കുന്നത്. നീ പറയുക: ആരാണോ വഴികേടില്‍ ചരിക്കുന്നത്, നിഷ്പക്ഷവാന്‍ അവന് ജീവിതാവ ധി നീട്ടിക്കൊടുക്കുന്നതാണ് എന്ന് 19: 75 ല്‍ പറഞ്ഞിട്ടുണ്ട്. ആകാശഭൂമികളെയും അവ ക്കിടയിലുള്ള സര്‍വവസ്തുക്കളെയും ആറ് നാളുകളിലായി സൃഷ്ടിക്കുകയും പിന്നെ സിംഹാസനസ്ഥനാവുകയും ചെയ്ത നിഷ്പക്ഷവാനായ ത്രികാലജ്ഞാനിയെക്കുറിച്ച് 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ രചയിതാവാ യ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് പ്രവാചകനോട് 25: 59 ല്‍ കല്‍പിച്ചിട്ടുള്ളത്.
കാരുണ്യവാന്‍:- 7: 32 ല്‍ "നീ ചോദിക്കുക: അല്ലാഹു തന്‍റെ അടിമകള്‍ക്കുവേ ണ്ടി പുറപ്പെടുവിച്ചിട്ടുള്ള അലങ്കാരങ്ങളും ഭക്ഷണവവിഭവങ്ങളില്‍ നിന്നുള്ള പരിശുദ്ധമാ യവയും നിഷിദ്ധമാക്കിയത് ആരാണ്? നീ പറയുക, അവ ഭൗതിക ജീവിതത്തില്‍ വിശ്വാസികളായവര്‍ക്ക് വേണ്ടിയുള്ളതാണ്; വിധിദിവസത്തില്‍ അവ അവര്‍ക്ക് മാത്രമുള്ളതുമാണ്" എന്ന് പറഞ്ഞിട്ടുണ്ട്. 26: 10-66 ല്‍ മൂസായുടെയും ഫിര്‍ഔനിന്‍റെയും സംഭവചരിത്ര വും; 26: 69-102 ല്‍ ഇബ്റാഹിമിന്‍റെയും ജനതയുടെയും സംഭവചരിത്രവും; 26: 123-138 ല്‍ ഹൂദിന്‍റെയും ആദ് ജനതയുടെയും സംഭവചരിത്രവും; 26: 141-157 ല്‍ സ്വാലിഹിന്‍റെയും സമൂദ് ജനതയുടെയും സംഭവചരിത്രവും; 26: 160-173 ല്‍ ലൂത്തിന്‍റെയും ജനതയുടെയും സംഭവചരിത്രവും; 26: 176-189 ല്‍ ശുഐബ് നബിയുടെയും ജനതയുടെയും സംഭവചരിത്രവും വിവരിച്ചശേഷം "നിശ്ചയം നിന്‍റെ നാഥന്‍ അജയ്യനായ കാരുണ്യവാനാണ്" എന്ന് പറഞ്ഞിട്ടുണ്ട്. 26: 217 ല്‍ അജയ്യനായ കാരുണ്യവാനില്‍ ഭരമേല്‍പിക്കുകയും ചെയ്യുക എന്ന് പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്.
പൂര്‍വ്വിക സമുദായത്തില്‍ വേശ്യാവൃത്തി ചെയ്ത് ജീവിച്ചിരുന്ന ഒരു സ്ത്രീ ദാഹി ച്ച് മണ്ണുകപ്പുന്ന നായക്ക് സ്വന്തം പാദരക്ഷ ഉപയോഗിച്ച് വെള്ളം എടുത്തുകൊടുത്ത് ദാഹം തീര്‍ത്തതിന്‍റെ പേരില്‍ അല്ലാഹു അവളെ സ്വര്‍ഗത്തിലാക്കി എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിക്കുകയുണ്ടായി.എന്നാല്‍ ഇസ്റാഈല്‍ സന്തതികളില്‍നിന്ന് തന്നെയുള്ള കപടഭക്തയായ ഒരു സ്ത്രീ പൂച്ചയെ കെട്ടിയിടുകയും അല്ലാഹുവിന്‍റെ ഭൂമിയില്‍ ഇരതേടുന്നതില്‍ നിന്ന് തടഞ്ഞ് അതിന്‍റെ ജീവഹാനിക്ക് കാരണ ക്കാരിയാവുകയും ചെയ്തതിന്‍റെ പേരില്‍ അവള്‍ നരകത്തിലായി എന്നും പഠിപ്പിച്ചിട്ടുണ്ട്.
39: 53 ല്‍, സൃഷ്ടിയാണെന്ന പരിധിലംഘിച്ച് അതിരുകവിഞ്ഞ് കുറ്റകൃത്യങ്ങളി ല്‍ മുഴുകി ജീവിക്കുന്നവരോട്: അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിരാശപ്പെടരുത്, അവന്‍ എല്ലാ കുറ്റങ്ങളും ഒറ്റയടിക്ക് പൊറുത്തുതരാന്‍ കഴിവുള്ളവനാണ് എന്നുപറയാനാണ് പ്രവാചകനോടും അതുവഴി വിശ്വാസിയോടും കല്‍പിക്കുന്നത്. തെറ്റുകുറ്റങ്ങള്‍ പൊറുത്തുകിട്ടുന്നതിന് നാഥനിലേക്ക് ആത്മാവുകൊണ്ട് തിരിയുകയും തന്‍റെ മരണത്തിനുമുമ്പ് സ ര്‍വസ്വം നാഥന് സമര്‍പ്പിക്കുകയും ചെയ്യുക, മരണം സംഭവിക്കുന്നതിനുമുമ്പ് ഏറ്റവും ന ല്ലതായ അദ്ദിക്ര്‍ പിന്‍പറ്റുക എന്നീ ഉപാധികള്‍ 39: 54-55 ല്‍ പറഞ്ഞിട്ടുണ്ട്. നാഥന്‍ അ വന്‍റെ കാരുണ്യത്തില്‍ നിന്നുള്ള നൂറില്‍ ഒരു ഭാഗം മാത്രമാണ് ഭൂമിയിലേക്ക് വീതിച്ച് ന ല്‍കിയിട്ടുള്ളത്. ബാക്കി 99 ഭാഗവും അവന്‍റെ പക്കലാണുള്ളത്. ജീവികള്‍ തമ്മില്‍ പരസ് പരം കാണിക്കുന്ന സ്നേഹവും കാരുണ്യവുമെല്ലാം അവന്‍റെ കാരുണ്യത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. 28: 16; 34: 2; 41: 32; 42: 5; 46: 8; 49: 5, 14; 57: 28; 58: 12; 60: 7, 12; 64: 14; 66: 1; 73: 20 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത് അല്ലാഹു ഏറെ പൊറുക്കുന്ന കാരുണ്യവാനാണ് എന്ന് പറഞ്ഞുകൊണ്ടാണ്.
കാരുണ്യം:- 6: 12 ലും 6: 54 ലും കാരുണ്യം നാഥന്‍റെ സ്ഥായിയായ സ്വഭാവമാക്കിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 6: 157; 7: 52, 203; 12: 111; 16: 64 തുടങ്ങിയ സൂക്തങ്ങള്‍ അവസാനിക്കുന്നത് അദ്ദിക്ര്‍ വിശ്വാസികളായ ജനതക്ക് സന്മാര്‍ഗവും കാരുണ്യവുമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. 11: 28 ല്‍ പ്രവാചകന്‍ നൂഹ് തന്‍റെ ജനതയോട് 'ഓ എന്‍റെ ജ നമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള ഒരു തെളിവിന്മേലാ ണ് നിലകൊള്ളുന്നത്, എനിക്ക് അവനില്‍ നിന്നുള്ള കാരുണ്യം ലഭിക്കുന്നുമുണ്ട്, അ പ്പോള്‍ നിങ്ങളുടെ മേല്‍ അത് അന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ അത് അംഗീകരി ക്കാന്‍ വെറുപ്പുള്ളവരായിരിക്കെ നാം നിര്‍ബന്ധപൂര്‍വ്വം നിങ്ങളെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയോ' എന്ന് ചോദിച്ചതായി പറഞ്ഞിട്ടുണ്ട്. 11: 63 ല്‍ സ്വാലിഹ് നബി തന്‍റെ ജനതയോട്: ഓ എന്‍റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ നാഥനില്‍ നി ന്നുള്ള ഒരു തെളിവിന്‍ മേലാണ് നിലകൊള്ളുന്നത്, എനിക്ക് അവനില്‍ നിന്നുള്ള കാ രുണ്യം വന്നുകിട്ടുകയും ചെയ്യുന്നുണ്ട്, അപ്പോള്‍ ഞാന്‍ അവനെ ധിക്കരിക്കുകയാണെങ്കില്‍ അല്ലാഹുവില്‍ നിന്ന് എന്നെ സഹായിക്കാന്‍ ആരാണുണ്ടാവുക? അപ്പോള്‍ എനിക്ക് നഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാനല്ലാതെ നിങ്ങള്‍ ശ്രമിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ തായി പറഞ്ഞിട്ടുണ്ട്. 11: 88 ല്‍, 'ഓ എന്‍റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, ഞാന്‍ എ ന്‍റെ നാഥനില്‍ നിന്നുള്ള ഒരു തെളിവിന്‍മേലാണ്, എനിക്ക് അവനില്‍ നിന്നുള്ള ഏറ്റ വും നല്ല വിഭവം ലഭിക്കുന്നുമുണ്ട്' എന്ന് ഹൂദ് നബി തന്‍റെ ജനതയോട് പറഞ്ഞതായി വിവരിച്ചിട്ടുണ്ട്. ഇവിടെപ്പറഞ്ഞ 'ഏറ്റവും നല്ലവിഭവം' അദ്ദിക്റാണ്. 7: 26 ല്‍ വിവരിച്ച പ്രകാരം അത് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ്. അപ്പോള്‍ അദ്ദിക്റിനെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായി ഉപയോഗപ്പെടുത്തുന്നവര്‍ ഏത് ഭക്ഷണവും വസ്ത്രവും പരിശുദ്ധവും അനുവദനീയവുമാണോ എന്ന് വിലയി രുത്തി മാത്രം ഉപയോഗിക്കുകവഴി നരകത്തെത്തൊട്ട് അവരവരെയും കുടുംബാംഗങ്ങളെയും തടയുന്നതാണ്. അങ്ങനെയാണ് അദ്ദിക്ര്‍ മുഹൈമിനായി-കാത്തുസൂക്ഷിക്കുന്നതായി-മാറുന്നത്. 11: 94 ല്‍, നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അ വനോടൊപ്പം വിശ്വാസികളായവരെയും നമ്മില്‍ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി, അക്രമികളായവരെ ഒരു ഘോരഗര്‍ജ്ജനം പിടികൂടുകയും അങ്ങനെ അ വര്‍ പ്രഭാതത്തില്‍ അവരുടെ വീടുകളില്‍ ചേതനയറ്റ് വീഴുകയും ചെയ്തു എന്ന് പറഞ്ഞിട്ടുണ്ട്. 11: 118-119 ല്‍, നിന്‍റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാമനുഷ്യരെയും ഒറ്റ സമുദായമാക്കുമായിരുന്നു, അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും മാറിനി ല്‍ക്കുന്നവരാവുകയുമില്ല. നിന്‍റെ നാഥന്‍റെ കാരുണ്യം ലഭിച്ചവരൊഴികെ, അതിന് വേ ണ്ടിത്തന്നെയാണ് അവരെ സൃഷ്ടിച്ചിട്ടുള്ളത്, നിശ്ചയം ജിന്നുകളില്‍ നിന്നും മനുഷ്യ രില്‍ നിന്നുമുള്ളവരെ മുഴുവനും കൊണ്ട് നാം നരകക്കുണ്ഠം കുത്തിനിറക്കുകത ന്നെ ചെയ്യുമെന്ന നിന്‍റെ നാഥന്‍റെ വചനം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു.
കാരുണ്യമായ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാവരെയും പഠിപ്പിച്ചിട്ടു ള്ള നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സന്മാര്‍ഗ്ഗത്തിലേക്കോ ദുര്‍മാര്‍ഗ്ഗത്തിലേ ക്കോ ആക്കുന്നില്ല. എന്നാല്‍ പിശാചിന് ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂ റ്റി ഒമ്പതിനെയും പാട്ടിലാക്കാനുള്ള അവസരം നാഥന്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍ ആരാണോ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാണെന്ന് ഉറപ്പുവരുത്തിയത്, അവര്‍ മാത്രമാണ് നാഥന്‍റ കാരുണ്യം ലഭിച്ചവരും നാഥനെ മുറുകെപ്പിടിച്ച് ഭിന്നിക്കാതെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നവരും. മുകളില്‍ പറഞ്ഞ സൂക്തങ്ങളിലെല്ലാം പറഞ്ഞ കാരുണ്യവും ഏറ്റവും നല്ല വിഭവവും നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ തന്നെയാണ്. ഞങ്ങള്‍ അല്ലാഹുവിന്‍റെമേല്‍ മാത്രമാണ് ഭരമേല്‍പിച്ചിട്ടുള്ളത്, ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഒരു ജനത്തിന് പരീക്ഷണമാക്കരുതേ! നിന്‍റെ കാരുണ്യം കൊണ്ട് ഞങ്ങളെ നീ കാഫിറുകളായ ഒരു ജനതയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യേണമേ എന്ന് പ്രവാ ചകന്‍ മൂസായും കൂടെയുള്ള ഏതാനും യുവാക്കളും പ്രാര്‍ത്ഥിച്ചതായി 10: 85-86 ല്‍ പറഞ്ഞിട്ടുണ്ട്. 21: 107 ല്‍, പ്രവാചകന്‍ മുഹമ്മദിനെ സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമായിട്ട ല്ലാതെ പ്രപഞ്ചനാഥനായ അല്ലാഹു അയച്ചിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്.
തന്‍റെ കാരുണ്യ(മഴ)ത്തിന്‍റെ മുന്നോടിയായി ശുഭവാര്‍ത്തയായി കാറ്റിനെ അയക്കുന്നതും ആകാശത്തുനിന്ന് പരിശുദ്ധമായ വെള്ളം വര്‍ഷിപ്പിക്കുന്നതും അല്ലാഹുവാണ് എന്ന് 25: 48 ലും, രാത്രിയെ ശാന്തിയോടുകൂടി വിശ്രമിക്കുന്നതിനും പകലിനെ അവന്‍റെ അനുഗ്രഹങ്ങള്‍ തേടിപ്പിടിക്കുന്നതിനും സൗകര്യപ്പെടുത്തിത്തന്നത് അവന്‍റെ കാരുണ്യ ത്തില്‍പെട്ടതാണ് എന്ന് 28: 73 ലും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ശാന്തി നുകര്‍ന്ന് സായൂജ്യ മുള്‍ക്കൊള്ളുന്നതിനുവേണ്ടി നിങ്ങളില്‍ നിന്നുള്ള ഇണകളെ സൃഷ്ടിച്ചതും നിങ്ങള്‍ക്കിട യില്‍ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയിരിക്കുന്നതും അവന്‍റെ ദൃഷ്ടാന്ത ങ്ങളില്‍ പെട്ടതാണെന്ന് 30: 21 ലും; ജനങ്ങളെ നമ്മില്‍ നിന്നുള്ള ഒരു കാരുണ്യം രുചിപ്പി ച്ചാല്‍ അവര്‍ അതില്‍ ആഹ്ലാദിക്കുകയായി, അവരുടെ കൈകള്‍ ഒരുക്കിവെച്ചതിന്‍റെ പേരില്‍ ഒരു തിന്മ അവരെ ബാധിപ്പിച്ചാല്‍ അവരതാ ആശയറ്റവരാകുന്നു എന്ന് 30: 36 ലും പറഞ്ഞിട്ടുണ്ട്.
'എന്‍റെ നാഥാ, എനിക്കും എന്‍റെ സഹോദരനും പൊറുത്തുതരിക, ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുക-നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനാകുന്നു' എന്ന് പ്രവാചകന്‍ മൂസാ പ്രാര്‍ത്ഥിച്ചത് 7: 151 ലും, യൂസുഫിന്‍റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചതുപോലെയല്ലാതെ അവന്‍റെ സഹോദരന്‍ ബിന്‍യാമിന്‍റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാന്‍ ക ഴിയുമോ? അപ്പോള്‍ അല്ലാഹുവാണ് ഏറ്റവും നല്ല സൂക്ഷിപ്പുകാരന്‍, അവന്‍ കരുണ ചെ യ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനാകുന്നു എന്ന് യഅ്ഖൂബ് നബി പറഞ്ഞത് 12: 64 ലും, നിശ്ചയം എന്നെ വിപത്ത് ബാധിച്ചിരിക്കുന്നു, നീ കരുണചെയ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനാകുന്നു എന്ന് അയ്യൂബ് നബി പ്രാര്‍ത്ഥിച്ചത് 21: 83 ലും പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ നാഥാ, നിശ്ചയം ഞങ്ങള്‍ വിശ്വസിച്ചു. അപ്പോള്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ, നീ ഞങ്ങളോട് കരുണ ചെയ്യേണമേ, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനാകുന്നു എന്നായിരിക്കും വിശ്വാസികളുടെ പ്രാര്‍ത്ഥന എന്ന് 23: 109 ലും; എന്‍റെ നാഥാ എനിക്ക് പൊറുത്തുതരികയും എന്‍റെ മേല്‍ നിന്‍റെ കാരുണ്യം വര്‍ഷിക്കുകയും ചെയ്യേണമേ, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും നന്നായി കരുണ ചെയ്യുന്നവനാകുന്നു എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രവാചകനോട് ക ല്‍പിക്കുന്നത് 23: 118 ലും കാണാം. ഞങ്ങളെത്തൊട്ട് വിടുതിചെയ്താലും, ഞങ്ങള്‍ക്ക് പൊറുത്തുതന്നാലും, ഞങ്ങളില്‍ നിന്‍റെ കാരുണ്യം വര്‍ഷിച്ചാലും, നീയാണ് ഞങ്ങളുടെ യജമാനന്‍; കാഫിറുകളായ ഒരു ജനതയെത്തൊട്ട് ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേ ണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് കല്‍പിച്ചുകൊണ്ടാണ് 2: 286 അവസാനിക്കുന്നത്.
എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യുന്നതിന് സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനും ഭൂമിയില്‍ രക്തച്ചൊരിച്ചില്‍ നിര്‍ത്തലാക്കി മനു ഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനും കപടവിശ്വാസികള്‍ക്ക് ഇവിടെ കുറഞ്ഞകാലത്തെ സ്വര്‍ഗീയ ജീവിതം ആസ്വദിക്കുന്നതിനും വേണ്ടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുന്നതിനായി വിശ്വാസികള്‍ ഏറ്റവും വലിയ കാരുണ്യമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയും ലോകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതാണ്.