( യൂനുസ് ) 10 : 103

ثُمَّ نُنَجِّي رُسُلَنَا وَالَّذِينَ آمَنُوا ۚ كَذَٰلِكَ حَقًّا عَلَيْنَا نُنْجِ الْمُؤْمِنِينَ

പിന്നെ നമ്മുടെ പ്രവാചകന്‍മാരെയും വിശ്വാസികളായവരെയും നാം രക്ഷപ്പെടുത്തുന്നു, അപ്രകാരം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ മേല്‍ ബാധ്യതയാകുന്നു.

നിശ്ചയം ഞാനും എന്‍റെ പ്രവാചകന്‍മാരും തന്നെയാണ് അതിജയിക്കുക എന്ന് അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്, നിശ്ചയം അല്ലാഹു ചോദ്യം ചെയ്യപ്പെടാത്ത അജയ്യ നും ശക്തനുമാണ് എന്ന് 58: 21 ല്‍ പറഞ്ഞിട്ടുണ്ട്. 30: 47 അവസാനിക്കുന്നത് 'വിശ്വാസി കളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്' എന്ന് പറഞ്ഞുകൊണ്ടാണ്. യൂ സുഫിന് പ്രായപൂര്‍ത്തിയായപ്പോള്‍ നാഥന്‍ തത്വജ്ഞാനവും അറിവും നല്‍കുകയു ണ്ടായി എന്ന് 12: 22 ലും, മൂസാക്ക് പ്രായപൂര്‍ത്തിയും പക്വതയുമായപ്പോള്‍ നാഥന്‍ ത ത്വജ്ഞാനവും അറിവും നല്‍കുകയുണ്ടായി എന്ന് 28: 14 ലും പറഞ്ഞതിന് ശേഷം രണ്ട് സൂക്തങ്ങളും അവസാനിക്കുന്നത് 'അപ്രകാരമാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ച രിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുക' എന്ന് പറഞ്ഞുകൊണ്ടാണ്. 40: 51 ല്‍, നിശ്ച യം നാം നമ്മുടെ പ്രവാചകന്മാരെയും വിശ്വാസികളായവരെയും ഐഹിക ജീവിതത്തി ലും സാക്ഷികള്‍ നിലവില്‍ വരുന്ന ദിനത്തിലും സഹായിക്കുകതന്നെ ചെയ്യും എന്ന് പ റഞ്ഞിട്ടുണ്ട്. തത്വജ്ഞാനം, അറിവ് എന്നിവ അദ്ദിക്റിന്‍റെ 40 പേരുകളില്‍ പെട്ടവയാണ്. തത്വസമ്പൂര്‍ണ്ണമായ അദ്ദിക്ര്‍ അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് സന്‍മാര്‍ ഗവും കാരുണ്യവുമാണ് എന്ന് 31: 2-3 ല്‍ പറഞ്ഞിട്ടുണ്ട്.

ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4:174; 5: 48 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ 3: 102; 16: 89 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി സത്യമായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. അത്തരം വിശ്വാസികള്‍ മാത്രമാണ് 2: 132 ല്‍ വിവരിച്ചപ്രകാരം മുസ്ലിമായി മരണപ്പെടുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മു സ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും, 7: 37 പ്രകാരം ആത്മാവിനെതിരെ ഞാന്‍ കാഫിറായിരുന്നു എന്ന് സാക്ഷ്യം വഹിച്ച് മരണപ്പെടാനുള്ളവരുമാണ്.ഗ്രന്ഥവും തത്വജ്ഞാനവും പ്രവാചകത്വവും നല്‍കപ്പെട്ട ഒരാള്‍ക്കും 'നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ എന്‍റെ അടിമകളായിരിക്കുവീന്‍ എ ന്ന് പറയല്‍' യോജിച്ചതല്ല. മറിച്ച് ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നതുപോലെയും ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് പോലെയും നിങ്ങള്‍ നാഥന്‍റെ പ്രൗഢരാ യ അടിമകളായിത്തീരുക എന്നാണ് അവര്‍ പറയുക എന്ന് 3: 79 ല്‍ പറഞ്ഞിട്ടുണ്ട്.

25: 29 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് ജീ വിക്കുന്ന അക്രമികള്‍, 'ഓ എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം എന്നെ പിശാചാണല്ലോ അതില്‍ നിന്നും തടഞ്ഞത ്' എന്ന് വിലപിക്കുന്നതാണ്. ഇത്തരം കപടവിശ്വാസികളും അനുയായികളും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം കുറ്റപ്പെടുത്തുകയും ശപിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്.

നാഥന്‍ നിഷ്പക്ഷവാനായതിനാല്‍ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കു ന്ന വിശ്വാസി തന്നെയാണ് തന്‍റെ മരണം തീരുമാനിക്കുക. അവന്‍ അവന്‍റെ വിധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്നും 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയീന്‍ പട്ടികയിലേക്ക് സ്വയം മാറ്റുന്നതാണ്. പ്രവാചകന്‍മാരെല്ലാം തന്നെ അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളായിരുന്നു. എല്ലാ പ്രവാചകന്‍മാര്‍ക്കും മനു ഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ ശത്രുക്കളാക്കിയിരിക്കുന്നു എന്ന് 6: 112 ലും; എന്നാല്‍ തങ്ങളുടെ നാഥന്‍റെ മേല്‍ ഭരമേല്‍പിച്ച വിശ്വാസികളുടെ മേല്‍ പിശാചിന് യാതൊരു സ്വാധീനവുമില്ല എന്ന് 16: 99 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാര്‍ക്ക് ഗ്രന്ഥം ഘട്ടം ഘട്ടമായിട്ടാണ് ലഭിക്കുന്നത് എന്നതിനാലാണ് പിശാചിന് അവരെ സമീപിക്കാന്‍ സാധിച്ചിരുന്നത്. പ്രവാചകന് ഉഹ്ദ് യുദ്ധത്തില്‍ പരിക്കേറ്റതും മാരണക്കാര്‍ അവരുടെ വടികളും കയറുകളും എറിഞ്ഞ് അവ ഇഴയുന്ന പാമ്പുകളായി തോന്നിയപ്പോള്‍ മൂസാ ഉള്ളില്‍ ഭയപ്പെട്ടതും അയ്യൂബ് നബിക്ക് പതിനഞ്ച് വര്‍ഷത്തോളം പിശാച് ബാധിച്ച് മാറാവ്യാധികള്‍ പിടിപെട്ടതുമെല്ലാം അതുകൊണ്ടായിരുന്നു. ഗ്രന്ഥം പൂര്‍ത്തിയായി ല ഭിച്ചതിന് ശേഷം പ്രവാചകന്മാരെയോ അദ്ദിക്റിനെ എല്ലാവിധ ആപത്തുവിപത്തുകളെ ത്തൊട്ടും പിശാചിനെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉ പയോഗപ്പെടുത്തി നിലകൊള്ളുന്ന വിശ്വാസികളെയോ പിശാച് സമീപിക്കുകയില്ല. നാ ഥനെ നിഷ്പക്ഷവാനായി അംഗീകരിച്ചുകൊണ്ട് അദ്ദിക്റിനെ പ്രപഞ്ചം അതിന്‍റെ സ ന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായി ലോകര്‍ക്ക് പരിചയപ്പെ ടുത്തുന്ന അവന്‍റെ പ്രതിനിധികളായ വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് അല്ലാ ഹുവിന്‍റെ ബാധ്യതയാണെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. വിചാരണയില്ലാതെ സ്വര്‍ ഗത്തില്‍ പോകുന്ന അത്തരം ഒരു വിശ്വാസി ലോകത്തെവിടെയും ഇല്ലാതാകുമ്പോഴാ ണ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ പു റപ്പെടുക. 2: 102; 3: 101-102; 5: 48 വിശദീകരണം നോക്കുക.