فَهَلْ يَنْتَظِرُونَ إِلَّا مِثْلَ أَيَّامِ الَّذِينَ خَلَوْا مِنْ قَبْلِهِمْ ۚ قُلْ فَانْتَظِرُوا إِنِّي مَعَكُمْ مِنَ الْمُنْتَظِرِينَ
അപ്പോള്‍ അവര്‍ക്കുമുമ്പ് കഴിഞ്ഞുപോയ ജനങ്ങള്‍ നേരിട്ടതുപോലുള്ള ദി നങ്ങള്‍ അഭിമുഖീകരിക്കുകയല്ലാതെ മറ്റെന്താണ് അവര്‍ കാത്തിരിക്കുന്നത്? നീ പറയുക: അപ്പോള്‍ നിങ്ങള്‍ കാത്തിരിക്കുക, നിശ്ചയം നിങ്ങളോടൊപ്പം ഞാനും കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു.
അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയാണ് അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന കുഫ്ഫാറുകളോട് ഇങ്ങനെ പറയേണ്ടത്. 10: 11, 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തെമ്മാടികളായ കപടവിശ്വാസികളും അവരുടെ അനുയായികളും വിശ്വാസികളെ പരിഹസിച്ചുകൊണ്ട് ചോദിക്കുന്നതാണ്: നി ങ്ങള്‍ സത്യസന്ധന്മാരാണെങ്കില്‍ എപ്പോഴാണ് ഈ വാഗ്ദത്തം സംഭവിക്കുക എന്ന്. 2: 210; 6: 158; 7: 171, 187 വിശദീകരണം നോക്കുക.