( യൂനുസ് ) 10 : 105

وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ الْمُشْرِكِينَ

-ഋജുമാനസനായി നിന്നെ ഈ ദീനില്‍ ശരിക്കും ഉറപ്പിച്ചു നിര്‍ത്തണമെന്നും നീ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന വരില്‍ പെട്ടുപോകരുതെന്നും.

ഇതാണ് എന്‍റെ മാര്‍ഗം, ഞാന്‍ നിങ്ങളെ വിളിക്കുന്നത് അല്ലാഹുവിലേക്കാണ്, ഞാനും എന്നെ പിന്‍പറ്റുന്നവരും ഒരു കാഴ്ചപ്പാടിലാണുള്ളത്, അഥവാ ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റിന്‍റെ വെളിച്ചത്തിലാണ് നിലകൊള്ളുന്നത്, അല്ലാഹു ഏറ്റവും പരി ശുദ്ധനാകുന്നു, ഞാന്‍ അവനില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനല്ലതന്നെ എന്ന് പറയാ ന്‍ 12: 108 ലൂടെ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. 39: 65 ല്‍, നിശ്ചയം നിന്നിലേക്കും നി ന്‍റെ മുമ്പുള്ളവരിലേക്കും ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുണ്ട്, നീയെങ്ങാനും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുകയാണെങ്കില്‍ നിശ്ചയം നിന്‍റെ പ്രവര്‍ത്തനങ്ങളെ ല്ലാം മിഥ്യയായിപ്പോവുകയും നീ നഷ്ടപ്പെട്ടവരില്‍ പെട്ടവനാവുകയും ചെയ്യുമെന്നും; 39: 66 ല്‍, അല്ല, അപ്പോള്‍ നീ അല്ലാഹുവിനെ മാത്രം സേവിക്കുക, നന്ദി പ്രകടിപ്പിക്കുന്നവ രില്‍ ഉള്‍പ്പെടുകയും ചെയ്യുക എന്നും പറഞ്ഞിട്ടുണ്ട്. 16: 9 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓ രോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗമായും കാരുണ്യമായും ശുഭവാ ര്‍ത്താദായകമായും ഉപയോഗപ്പെടുത്തുന്ന വിശ്വാസി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ മുശ്രിക്കുകളോട് 'ഞാന്‍ നിങ്ങളുടെ ജീവിതരീതി പിന്‍പറ്റുകയാണെങ്കില്‍ എന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായിപ്പോകും' എന്ന് പറയാന്‍ കല്‍പി ക്കപ്പെട്ടിരിക്കുന്നു. 2: 135-136; 6: 161 വിശദീകരണം നോക്കുക.