( യൂനുസ് ) 10 : 61

وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِنْ قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَنْ رَبِّكَ مِنْ مِثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِنْ ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُبِينٍ

നിങ്ങള്‍ ഏതൊരു അവസ്ഥയിലുമാകുന്നില്ല, നിങ്ങള്‍ ഈ വായനയില്‍ നി ന്നുള്ളത് വിശദീകരിച്ച് കൊടുക്കുന്നുമില്ല, പ്രവൃത്തികളില്‍ നിന്നുള്ള ഒന്നും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുമില്ല-നാം നിങ്ങളുടെ മേല്‍ അതിന് സാക്ഷിയായി ഉണ്ടായിട്ടല്ലാതെ-നിങ്ങള്‍ അതില്‍ നിമഗ്നരാവുമ്പോള്‍! നിന്‍റെ നാഥനെ ത്തൊട്ട് ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള അണുതുല്യമായ ഒരു വസ്തുവും മറഞ്ഞുനില്‍ക്കുന്നില്ല, അതിനേക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും ത ന്നെ ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെയുമില്ല.

6: 59; 36: 12 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ അവന്‍റെ സംസാരവും വ്യക്തവും സ്പഷ്ടവുമായ വായനയുമായ അദ്ദിക്ര്‍ രൂപപ്പെടുത്തുകയും അവന്‍റെ പക്കല്‍ അത് ഒരു ഫലകത്തില്‍ സൂക്ഷിക്കുകയും ചെയ്യുകയുണ്ടായി. നാഥനായ അല്ലാഹു എല്ലാ ഓരോ കാര്യത്തിനും സാക്ഷിയുമാണ്. 2: 255 ല്‍ വിവരിച്ച പ്രകാരം അവന്‍ ഉറക്കമോ മയക്കമോ ബാധിക്കാതെ എല്ലാം പതിയിരുന്ന് വീക്ഷി ച്ചുകൊണ്ടിരിക്കുന്നവനാണ്. 2: 143; 6: 19; 11: 17; 22: 78 എന്നീ 4 സൂക്തങ്ങളില്‍ അദ്ദിക്റി നെ 'സാക്ഷി' എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമാണ് നാഥനെ കണ്ടുകൊണ്ട് ഇവിടെ ജീവിക്കുക. അവന്‍ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ കൊണ്ട് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. 17: 13-14 ല്‍ വിവരിച്ച പ്രകാരം, അവന്‍ എപ്പോഴും എല്ലാ ഓരോ മനുഷ്യരുടെയും പിരടിയില്‍ അവന്‍റെ കര്‍മരേഖ ബന്ധിച്ചിട്ടുണ്ട് എന്ന ബോധത്തിലായിരിക്കും ഇവിടെ ജീവിക്കുക. 7: 205-206 ല്‍ വിവരിച്ച പ്രകാരം അവന്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണപ്രദമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അതിനുവേണ്ടി ലോകരെ പ്രേരിപ്പിക്കുന്നതുമാണ്. 3: 5-6 ല്‍ വിവരിച്ച പ്രകാരം വിശ്വാസി എപ്പോഴും നാഥനെ "ഒരുവന്‍ പരിശുദ്ധനാണ്, അവനില്‍ നിന്ന് ആകാശങ്ങളിലോ ഭൂമിയിലോ ഒന്നും തന്നെ മറഞ്ഞിരിക്കുന്നില്ല, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്" എന്ന് ആത്മാവുകൊണ്ട് വാഴ്ത്തുന്നതാണ്. 7: 40 ല്‍ വിവരിച്ച പ്ര കാരം ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ക്ക് സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയില്‍ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. 5: 40; 9: 51; 22: 70 വിശദീകരണം നോക്കുക.