( യൂനുസ് ) 10 : 60

وَمَا ظَنُّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ يَوْمَ الْقِيَامَةِ ۗ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ

അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവരായവരുണ്ടല്ലോ, അവര്‍ അന്ത്യനാളില്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്? നിശ്ചയം അല്ലാഹു ജനങ്ങളുടെ മേല്‍ വളരെ ഔദാര്യമുള്ളവന്‍ തന്നെയാണ്, എന്നാല്‍ അവരില്‍ അധികപേരും നന്ദി പ്രകടിപ്പിക്കാത്തവരുമാകുന്നു.

32: 7-9 ല്‍, അവനാണ് മനുഷ്യന്‍റെ സൃഷ്ടിപ്പിന് കളിമണ്ണില്‍ നിന്ന് ആരംഭം കു റിച്ചത്, പിന്നെ അവന്‍റെ വംശപരമ്പര ഹീനമായ വെള്ളത്തിന്‍റെ സത്തില്‍ നിന്നാക്കി, പിന്നെ അതിനെ ഘട്ടം ഘട്ടമായി രൂപപ്പെടുത്തുകയും നാലാം മാസത്തില്‍ അവന്‍റെ റൂ ഹില്‍ നിന്ന് (ആത്മാവ് + ജീവന്‍) അതില്‍ ആവാഹിപ്പിക്കുകയും ചെയ്തു, നിങ്ങള്‍ക്ക് അവന്‍ കേള്‍വി, കാഴ്ച, ബുദ്ധിശക്തി എന്നിവയെല്ലാം നല്‍കി, എന്നാല്‍ നിങ്ങള്‍ അല്‍ പം മാത്രമേ നന്ദി പ്രകടിപ്പിക്കുന്നുള്ളു എന്നുപറഞ്ഞിട്ടുണ്ട്.

2: 152; 3: 190-191 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീ വിക്കുന്ന വിശ്വാസി നാഥനെ എല്ലായ്പ്പോഴും സ്മരിച്ചുകൊണ്ട് നിലകൊള്ളുന്നവനാണ്. അവന്‍ മാത്രമാണ് നന്ദി പ്രകടിപ്പിക്കുന്നവന്‍. ഫാജിറുകളും കപടവിശ്വാസിക ളുമടങ്ങി യ ഫുജ്ജാറുകള്‍ നന്ദികെട്ടവരായതിനാല്‍ നാഥനെ വിസ്മരിച്ചവരാണ്. നാഥനാണ് നി ങ്ങളെ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിന്ന് നിങ്ങള്‍ ഒന്നും അറിയാത്ത അവസ്ഥയില്‍ പുറത്തുകൊണ്ടുവന്നത്; അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ബുദ്ധിശ ക്തിയും നല്‍കി, നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നവരാകുന്നതിനുവേണ്ടി എന്ന് 16: 78 ല്‍ പ റഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ മനുഷ്യന് നന്ദി പ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നിവയില്‍ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ന ല്‍കി എന്ന് 76: 3 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്‍റെ കാര്യത്തില്‍ നിനക്ക് യാതൊരു സംശയവും ഉണ്ടാകേണ്ടതില്ല, നിശ്ചയം അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, എന്നാല്‍ മനുഷ്യരില്‍ അധികപേരും വിശ്വാസികളാവുകയില്ല എന്ന് 11: 17 ലും പറഞ്ഞിട്ടുണ്ട്. 6: 115-116 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ആയിരത്തില്‍ 999 പേരും നരകക്കുണ്ഠത്തിലേക്ക് വിധിക്കപ്പെട്ടവരായതിനാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി അവരെ ഒരു കാ ര്യത്തിലും അനുസരിക്കുന്നതല്ല. അക്രമികളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി ത്രികാലജ്ഞാനിയെക്കുറിച്ച് കള്ളം കെട്ടിച്ചമച്ച് പറയുന്നവരാ ണ്. ആത്മാവിനെ പരിഗണിക്കാത്ത ഇത്തരം കെട്ടജനത അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് 7: 37 പ്രകാരം മരണസമയത്തും, 6: 130 പ്രകാരം വിചാരണാ നാളിലും സാക്ഷ്യം വഹിക്കുന്നതാണ്. അവരില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ ത ന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. 2: 254; 6: 21; 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒ രു ആത്മാവിനും വിശ്വാസിയാകാനോ ജീവിതലക്ഷ്യം പൂവണിയിക്കാനോ സാധ്യമല്ല. 2: 62; 4: 118; 16: 114 വിശദീകരണം നോക്കുക.