( യൂനുസ് ) 10 : 73

فَكَذَّبُوهُ فَنَجَّيْنَاهُ وَمَنْ مَعَهُ فِي الْفُلْكِ وَجَعَلْنَاهُمْ خَلَائِفَ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا ۖ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُنْذَرِينَ

അപ്പോള്‍ അവര്‍ അവനെ തള്ളിപ്പറഞ്ഞു, അപ്പോള്‍ അവനെയും അവനോടൊപ്പമുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും അവരെ നാം ഭൂമിയി ല്‍ പ്രതിനിധികളാക്കുകയും നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരായവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു, അപ്പോള്‍ മുന്നറിയിപ്പ് നല്‍ കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നീ നോക്കിക്കാണുക!

4: 163 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സന്ദേശമായ അദ്ദിക്റും കൊണ്ട് ഭൂമിയിലേ ക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രവാചകനാണ് നൂഹ്. 29: 14-16 ല്‍ പറഞ്ഞ പ്രകാരം 950 വര്‍ഷക്കാലം നൂഹ് പ്രബോധനം നടത്തിയെങ്കിലും അവരില്‍ നിന്നുള്ള കുറച്ചുപേര്‍ മാ ത്രമേ വിശ്വാസികളായുള്ളൂ. 71: 21-24 ല്‍, എന്‍റെ നാഥാ! നിശ്ചയം എന്‍റെ ജനത എന്നെ ധി ക്കരിച്ചിരിക്കുന്നു, ഏതൊരുവന്‍റെ ധനവും സന്താനങ്ങളുമാണോ അവര്‍ക്ക് നഷ്ടമല്ലാ തെ വര്‍ദ്ധിപ്പിക്കാത്തത്, അവരെയാണ് എന്‍റെ ജനത പിന്‍പറ്റുന്നത്. അവര്‍ വമ്പിച്ച ഗൂഢതന്ത്രങ്ങള്‍ എനിക്കെതിരെ പയറ്റുകയാണ്. അവര്‍ ജനങ്ങളോട് പറയുകയും ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളായ വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്ര്‍ തുടങ്ങിയവരെ യൊന്നും വെടിയരുത്, അവര്‍ അധികരിച്ച വഴികേടിലായിരിക്കുന്നു, ഈ അക്രമികള്‍ക്ക് നീ വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കല്ലേ എന്ന് പ്രവാചകന്‍ നൂഹ് അല്ലാഹുവിനോട് പറഞ്ഞ തായും; 25-28 ല്‍, അവരുടെ തിന്മകള്‍ കാരണം അല്ലാഹു അവരെ മുക്കിക്കൊല്ലുകയും നരകക്കുണ്ഠത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു, അപ്പോള്‍ അവര്‍ അല്ലാഹുവിനെ ക്കൂടാതെ യാതൊരു സഹായിയെയും കണ്ടെത്തിയില്ല. നൂഹ് പ്രാര്‍ത്ഥിക്കുകയും ചെ യ്തു: എന്‍റെ നാഥാ! നീ കാഫിറുകളായ ഇവരില്‍ നിന്ന് ഒരാളെപ്പോലും ഭൂമിയില്‍ ബാക്കിവെക്കല്ലേ! നിശ്ചയം നീ അവരെ ഭൂമിയില്‍ ജീവിക്കാന്‍ വിടുകയാണെങ്കില്‍ അ വര്‍ നിന്‍റെ അടിമകളെ വഴിപിഴപ്പിക്കുകയും ഫാജിറുകളെയും കുഫ്ഫാറുകളെയു(കപടവിശ്വാസികളെയും)മല്ലാതെ ജനിപ്പിക്കുകയുമില്ല. എന്‍റെ നാഥാ! എനിക്കും എന്‍റെ മാ താപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ പ്രവേശിച്ച വിശ്വാസികള്‍ക്കും-ഭാര്യയും മകനും ഒഴികെ-എല്ലാ വിശ്വാസികളായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും നീ പൊറുത്തുതരേണമേ; അക്രമികള്‍ക്ക് നീ നഷ്ടമല്ലാതെവര്‍ദ്ധിപ്പിക്കുകയുമരുതേ എന്നും പറഞ്ഞിട്ടുണ്ട്.

11: 25-45 ല്‍ പറഞ്ഞ പ്രകാരം അക്രമികളായ നൂഹിന്‍റെ ജനതയെ നാഥന്‍ മുക്കിക്കൊല്ലുകയും നൂഹിനെയും വിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്തു. 7: 73-79 ല്‍ വിവരിച്ച പ്രകാരം ഏതൊരു പ്രവാചകന്‍റെ ജനതയെയും അദ്ദിക്ര്‍ കൊണ്ട് മുന്നറിയി പ്പ് നല്‍കിയതിനുശേഷം അവര്‍ അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായപ്പോഴാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ല. അതുകൊണ്ട് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 9: 84-85 ല്‍ വിവരിച്ച പ്രകാരം തെമ്മാടികളായ കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും വേണ്ടി പൊറുക്കലിനെ തേടാന്‍ പാടില്ല. മറിച്ച് 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് അവരോ ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. 3: 10; 6: 133; 9: 67-68 വിശദീകരണം നോക്കുക.