( യൂനുസ് ) 10 : 83

فَمَا آمَنَ لِمُوسَىٰ إِلَّا ذُرِّيَّةٌ مِنْ قَوْمِهِ عَلَىٰ خَوْفٍ مِنْ فِرْعَوْنَ وَمَلَئِهِمْ أَنْ يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍ فِي الْأَرْضِ وَإِنَّهُ لَمِنَ الْمُسْرِفِينَ

അപ്പോള്‍ മൂസായില്‍ തന്‍റെ ജനതയിലെ ഏതാനും യുവാക്കളല്ലാതെ ആരും വിശ്വസിച്ചില്ല-ഫിര്‍ഔനില്‍ നിന്നുള്ള ഭയത്താലും അവരുടെ സമുദായ മുഖ്യ ന്‍മാര്‍ അവരെ ദ്രോഹിക്കുമെന്നുള്ള ഭയത്താലും, നിശ്ചയം ഫിര്‍ഔന്‍ ഭൂമിയി ല്‍ ഒരു അത്യുന്നതന്‍ തന്നെയായിരുന്നു, നിശ്ചയം അവന്‍ അതിരുകവിയുന്നവ രില്‍ പെട്ടവന്‍ തന്നെയുമായിരുന്നു.

44: 30-31 ല്‍, നിശ്ചയം നാം ഇസ്റാഈല്‍ സന്തതികളെ ഫിര്‍ഔനിന്‍റെ അ തിനിന്ദ്യമായ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുക തന്നെ ചെയ്തിട്ടുണ്ട്. നിശ്ചയം അ വന്‍ ഒരു അത്യുന്നതനും നാശകാരികളില്‍ പെട്ടവനും തന്നെയായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. സ്വയം റബ്ബാണെന്ന് വാദിച്ച ഫിര്‍ഔന്‍ ഇസ്റാഈല്‍ സന്തതികളെ പൂര്‍ ണമായും ഒതുക്കുന്നതിന് വേണ്ടി അവരുടെ ആണ്‍ സന്താനങ്ങളെ വധിക്കാന്‍ വീണ്ടും കല്‍പിച്ചതായി 7: 127 ല്‍ പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ നരകത്തില്‍ പോകുന്നഇക്കാലത്തുള്ള കപടവിശ്വാസികളുടെ സ്വഭാവം ഫിര്‍ഔനിനെക്കാള്‍ ദുഷിച്ചതാണ്. 2: 168-169, 205-206 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ക്ക് അധികാരം ലഭിച്ചാല്‍ അദ്ദിക്റിനെ മൂടിവെക്കുകവഴി ഭൂമിയില്‍ രക്തച്ചൊരിച്ചിലും വര്‍ഗീയതയും അരാജകത്വവും സൃഷ്ടിക്കുന്നതിന് വേണ്ടി അവര്‍ എല്ലാ കഴിവുകളും പ്രയോഗിക്കു ന്നതാണ്.

ഗുഹാവാസികളായ ഏഴ് യുവാക്കള്‍ സ്വജനതയുടെ എതിര്‍പ്പ് വകവെക്കാതെ യ ഥാര്‍ത്ഥ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ആ വിശ്വസത്തില്‍ ഉറച്ചുനിന്നപ്പോള്‍ അല്ലാ ഹു ഒരു ഗുഹയില്‍ മുന്നൂറിലധികം വര്‍ഷങ്ങള്‍ ഉറക്കിക്കിടത്തി അവരെ സംരക്ഷിച്ച കാര്യം 18: 9-27 ല്‍ വിവരിച്ചിട്ടുണ്ട്. എക്കാലത്തും സ്വതന്ത്ര ചിന്തയുള്ള യുവാക്കള്‍ മാ ത്രമാണ് സത്യം സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുള്ളത്. മസീഹുദ്ദജ്ജാലി ന്‍റെ പക്കലുള്ള നരകത്തെയാണ് വിശ്വാസികള്‍ ഇവിടെ സ്വീകരിക്കേണ്ടതെന്നും ആ നരകം ഇബ്റാഹീമിന് തീകുണ്ഠം തണുപ്പും സമാധാനവുമായതുപോലെ അവര്‍ക്ക് തണുപ്പും സമാധാനവുമുള്ളതാവുന്നതിന് വേണ്ടി സൂറ: കഹ്ഫിന്‍റെ ആദ്യഭാഗം തി ലാവത്ത് ചെയ്യണമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഗുഹാവാസികളായ യുവാക്കളുടെ വിശ്വാസദാര്‍ഢ്യത കൈവരുന്നതിന് വേണ്ടിയാണത്. 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിക്കുകവഴി പ്രപഞ്ചനാഥനെ മുറുകെപ്പിടിച്ച വിശ്വാസിയെ ഒരു തരത്തിലുള്ള ആപത്തും വിപത്തും ബാധിക്കുകയില്ല. അവന്‍ അദ്ദിക്റിനെ ടിക്കറ്റാ യി ഉപയോഗപ്പെടുത്തുകവഴി സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്നതാണ്. 4: 140-145; 8: 49-55; 9: 67-68, 129 വിശദീകരണം നോക്കുക.