وَأَوْحَيْنَا إِلَىٰ مُوسَىٰ وَأَخِيهِ أَنْ تَبَوَّآ لِقَوْمِكُمَا بِمِصْرَ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ ۗ وَبَشِّرِ الْمُؤْمِنِينَ
മൂസായിലേക്കും അവന്‍റെ സഹോദരനിലേക്കും നാം ദിവ്യസന്ദേശം നല്‍കുകയും ചെയ്തു: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ജനതക്കുവേണ്ടി മിസ്റില്‍ ചില വീടുകള്‍ ഒരുക്കുക, നിങ്ങളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിങ്ങള്‍ നമസ് കാരം (പ്രാര്‍ത്ഥന) നിലനിര്‍ത്തുകയും വിശ്വാസികളെ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക!
പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രവാചകനും ഒറ്റപ്പെട്ട വിശ്വാസികളും അവരുടെ വീട് കേന്ദ്രീകരിച്ചായിരുന്നു പ്രാര്‍ത്ഥന നിര്‍വഹിച്ചിരുന്നത്. 2: 114 ല്‍ വിവരിച്ച പ്രകാരം മക്കാമുശ്രിക്കുകള്‍ ആണും പെണ്ണും നഗ്നരായിട്ടാണ് കഅ്ബ പ്രദക്ഷിണം ചെയ്തിരുന്നത് എന്നതിനാല്‍ ദൈര്‍ഘ്യമായ ഒറ്റ സാഷ്ടാംഗപ്രണാമമായിരു ന്നു പ്രവാചകന്‍റെ നമസ്കാരരീതി. മദീനയില്‍ വിശ്വാസികളുടെ ഒരു സംഘം ഉണ്ടായി വന്നപ്പോഴാണ് സംഘടിത നമസ്കാരം നിര്‍വഹിച്ചത്. പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷത്തിനുശേഷം ഇസ്ലാം പിരിയുടഞ്ഞു. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; അവര്‍ തന്നെയാണ് ഭ്രാന്തന്മാരും കുഫ്ഫാറുകളുമെന്ന് യഥാക്രമം 83: 29, 34 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ക്ക് 7: 40 ല്‍ വിവരിച്ച പ്രകാരം ആ കാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. 10: 33 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായ അ ദ്ദിക്റിനെ മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികള്‍ നിഷ്പക്ഷവാനായ നാഥനാല്‍ വധിക്കപ്പെട്ടിരിക്കുന്നവരും ഒരിക്കലും വിശ്വാസികളാകാത്തവരുമാണ്. അവര്‍ ന ന്മ വിരോധിക്കുന്നവരും തിന്മ കല്‍പിക്കുന്നവരുമാണ്. അവര്‍ക്കും അവരുടെ അനുയാ യികള്‍ക്കും നരകക്കുണ്ഠാഗ്നിയാണ് വാഗ്ദത്തം ചെയ്തിട്ടുള്ളത് എന്ന് 9: 67-68 ല്‍ വിവരിച്ചിട്ടുണ്ട്. സ്വര്‍ഗവാസികള്‍ നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളിലൊന്നായ സഖറിലേക്കുള്ള ഭ്രാന്തന്മാരോട് 'നിങ്ങളെ എന്തൊന്നാണ് സഖറിലേക്ക് നയിച്ചത്' എന്ന് ചോദിക്കുമ്പോള്‍ അവര്‍ മറുപടി പറയും: 'ഞങ്ങള്‍ നമസ്കരിക്കുന്നവരില്‍ ഉള്‍പ്പെട്ടിരുന്നില്ല, ഞങ്ങള്‍ ദരിദ്രരെ ഊട്ടുന്നവരായിരുന്നില്ല, നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ പിന്‍പറ്റി ജീവിക്കുന്ന വിശ്വാസികളെ പരിഹസിക്കുന്നവരും മരണം ഞങ്ങള്‍ക്ക് ആസന്നമാകുന്നതുവരെ വിധിദിവസത്തെ നിഷേധിക്കുന്നവരുമായിരുന്നു' എന്ന് 74: 41-47 ല്‍ വിവരിച്ചിട്ടുണ്ട്. ഇവര്‍ ശരീരം കൊണ്ട് നമസ്കരിച്ചി രുന്നുവെങ്കിലും നമസ്കാരത്തില്‍ അവരുടെ ആത്മാവ് പങ്കെടുത്തിരുന്നില്ല. ഇത്തരം ഫു ജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ സ്വി ദ്ഖിനെ സത്യപ്പെടുത്തിയില്ല, അതുകൊണ്ടുതന്നെ നീ നമസ്കരിച്ചിട്ടുമില്ല; മറിച്ച് നീ അ തിനെ തള്ളിപ്പറഞ്ഞ് നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്നും പിന്തിരിഞ്ഞുപോയി' എ ന്ന് പറയുമെന്ന് 75: 31-32 ല്‍ പറഞ്ഞിട്ടുണ്ട്.
വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്ത ഒരാളുടെയും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല. പകരം 4: 142; 25: 34, 65-66 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവര്‍ക്ക് ന രകക്കുണ്ഠാരമാണ് പിഴയായി ലഭിക്കുക. നാഥനെ നിഷ്പക്ഷവാനായി പരിഗണിക്കു ന്ന, 'ഞങ്ങളുടെ നാഥാ! അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന സൂക്ഷ്മാലുക്കള്‍ക്ക് ഞങ്ങളെ നീ ഇമാമുകള്‍ ആക്കേണമേ' എന്ന് 25: 74 ലൂടെ പ്രാര്‍ത്ഥിക്കുന്ന വിശ്വാസി ക പടവിശ്വാസികളെ പിന്‍പറ്റി നമസ്കരിക്കുകയോ കെട്ട ജനതക്കുവേണ്ടി ഇമാമായി നമസ്കരിക്കുകയോ ഇല്ല. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് 7: 205-206; 22: 77-78 സൂക്തങ്ങളില്‍ വിശദീകരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്തുകൊണ്ട് വായിച്ച് മനസ്സിലാക്കാനും നാഥനെ വാഴ് ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തു ക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറ ഞ്ഞ പ്രകാരം പ്രപഞ്ചനാഥനെ സഹായിക്കാനും, 1000 സമുദായങ്ങളില്‍ പെട്ട ജീവിക ള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെ ച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പി ച്ചിട്ടുള്ളത്. കൂടാതെ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക് ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ ക ല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. ഇന്ന് വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ 2: 143 ലും 22: 78 ലും പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജീവിതം ലോകരില്‍ സാക്ഷ്യം വഹിച്ച് ജീവിക്കുക സാധ്യമല്ല. അവസാനകാലത്ത് തിലാവത്തിന്‍റെ ഒറ്റ സാഷ്ടാംഗപ്രണാമം അവന് ഭൂമിയിലുള്ള സര്‍വസ്വം ലഭിക്കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും എന്ന് നാഥന്‍ അവന്‍റെ പ്ര വാചകനിലൂടെ പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കുകയാണ് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി ചെയ്യുക.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പള്ളികള്‍ വലിയ സൗധങ്ങളായിരിക്കും; അത് ജനനിബിഡവും ആയിരിക്കും, എന്നാല്‍ അവിടെ യഥാര്‍ത്ഥ വിശ്വാസ മോ വിശ്വാസികളോ ഉണ്ടായിരിക്കുകയില്ല. അവര്‍ സന്മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് വഴിപിഴച്ചുപോയവരുമായിരിക്കും. നാഥന്‍റെ ഗ്രന്ഥത്തില്‍ വള്ളിപുള്ളികള്‍ മാത്രം ബാക്കിയാകുന്നതാണ്. അവരുടെ നേതാക്കള്‍ ആകാശത്തിന് താഴെയുള്ള ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ച ജീവികളായിരിക്കും. നാശം അവരില്‍ നിന്നാണ് ഉത്ഭവിക്കുക. അതി ന്‍റെ പാപഭാരം അവരിലേക്കുതന്നെയാണ് മടക്കപ്പെടുക എന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് 3: 103 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ മുറുകെപ്പിടിക്കേണ്ടവിധം മുറുകെപ്പിടിച്ച് നിലകൊള്ളാനാണ് ഒറ്റപ്പെട്ട വിശ്വാസികളോട് കല്‍പിച്ചിട്ടുള്ളത്. 2: 2-5; 6: 89-90; 8: 2-4 വിശദീകരണം നോക്കുക.