وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ
നിന്‍റെ കാരുണ്യം കൊണ്ട് ഞങ്ങളെ നീ കാഫിറുകളായ ഒരു ജനതയില്‍ നി ന്ന് രക്ഷപ്പെടുത്തുകയും ചെയ്യേണമേ!
ഇന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂ പപ്പെട്ടിരിക്കെ അതുകൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെ മ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളിലും; അല്ലാഹു നല്‍കിയ എല്ലാ അ നുഗ്രഹങ്ങളും മരണത്തിനുമുമ്പ് ഇവിടെ ചെലവഴിച്ച് സ്വര്‍ഗം നേടലാണ് ജീവിതലക്ഷ്യ മെന്ന് ഗ്രന്ഥത്തില്‍ വായിച്ചതിനുശേഷം അപ്രകാരം പ്രവര്‍ത്തിക്കാത്തവര്‍ തന്നെയാ ണ് കാഫിറുകളും അക്രമികളുമെന്ന് 2: 254 ലും പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെ ല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഈ സൂക്തത്തിന് മാത്രമല്ല, 6236 സൂക്തങ്ങള്‍ക്കും വിരുദ്ധമായ ജീവിതമാണ് നയിക്കുന്നത്. 3: 91 ല്‍, നിശ്ചയം നിഷേധികളാവുകയും നിഷേധത്തിനുമേല്‍ നിഷേധികളായിക്കൊണ്ട് മരണപ്പെടുകയും ചെയ്തവരാരോ, അപ്പോള്‍ അത്തരക്കാരില്‍ പെട്ട ഒരാളില്‍ നിന്ന് ഭൂമി നിറയെ സ്വര്‍ണ്ണം ലഭിച്ച് അതുകൊണ്ട് തെണ്ടം നല്‍കിയാലും സ്വീകരിക്കപ്പെടുകയില്ലതന്നെ, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും ഉണ്ടാവുകയു മില്ല എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാ സി 7: 205-206 ല്‍ വിവരിച്ച പ്രര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് പിന്‍പറ്റുക. 2: 165-167; 4: 174-175; 9: 28, 95 വിശദീകരണം നോക്കുക.