( യൂനുസ് ) 10 : 93

وَلَقَدْ بَوَّأْنَا بَنِي إِسْرَائِيلَ مُبَوَّأَ صِدْقٍ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ فَمَا اخْتَلَفُوا حَتَّىٰ جَاءَهُمُ الْعِلْمُ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് സത്യത്തോടെയുള്ള പാര്‍പ്പിടവും അവര്‍ ക്ക് നാം പരിശുദ്ധമായവയില്‍നിന്നുള്ള വിഭവങ്ങളും ഒരുക്കിക്കൊടുത്തു, പി ന്നെ ജ്ഞാനം വന്നുകിട്ടിയതിനുശേഷമല്ലാതെ അവര്‍ പരസ്പരം ഭിന്നിച്ചിട്ടില്ല, നിശ്ചയം അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ വിധിദിവസം നിന്‍റെ നാഥന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കുന്നതാണ്.

ജ്ഞാനം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ജ്ഞാനം വന്നുകിട്ടിയതി നുശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല എന്നുപറഞ്ഞാല്‍ 2: 213 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വ ന്നുകിട്ടിയ ശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല എന്നാണ്. ഇന്ന് മനുഷ്യര്‍ക്ക് മൊത്തമുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. അതിനെ സത്യപ്പെടുത്തി ജീവിക്കാത്തതുകാരണം അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ് ഇന്ന് ലോകത്ത് ഭിന്നിച്ചുകൊണ്ടിരിക്കുന്നത്. ഗ്രന്ഥത്തിന്‍റെ ശരീരവും ജീവനും മാത്രമെടുക്കുകയും 36: 69 ല്‍ പറഞ്ഞ വ്യക്തമായ വാ യനയും 6: 90 ല്‍ പറഞ്ഞ സര്‍വലോകര്‍ക്കുള്ള ഉണര്‍ത്തലുമായ അദ്ദിക്റിനെ മൂടിവെ ക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് ആത്മാവിനെ പരിഗണിക്കാത്ത, 25: 18 ല്‍ പറഞ്ഞ അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന അവര്‍. 56: 82 ല്‍ പറഞ്ഞ പ്ര കാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് അവര്‍. ലോകത്ത് ആര് എവിടെ രക്തം ചിന്തിയാലും നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും ഏ തൊരു ജീവി എന്ത് പ്രയാസം അനുഭവിച്ചാലും അതിന്‍റെയെല്ലാം പാപഭാരം വഹിക്കേണ്ടത് 48: 6 ല്‍ വിവരിച്ചപ്രകാരം പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ ത്തുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ത ന്നെയാണ് എന്ന് 6: 26; 20: 99-101 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 62 ല്‍ വി വരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്ക് തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അ ന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് അ വരുടെ പ്രതിഫലം അവരുടെ നാഥന്‍റെ പക്കലുണ്ട്, അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 2: 254; 10: 47 വിശദീകരണം നോക്കുക.