( യൂനുസ് ) 10 : 94

فَإِنْ كُنْتَ فِي شَكٍّ مِمَّا أَنْزَلْنَا إِلَيْكَ فَاسْأَلِ الَّذِينَ يَقْرَءُونَ الْكِتَابَ مِنْ قَبْلِكَ ۚ لَقَدْ جَاءَكَ الْحَقُّ مِنْ رَبِّكَ فَلَا تَكُونَنَّ مِنَ الْمُمْتَرِينَ

അപ്പോള്‍ നാം നിന്നിലേക്ക് അവതരിപ്പിച്ചിട്ടുള്ളതില്‍ നിനക്ക് വല്ല സംശയവു മുണ്ടെങ്കില്‍ നിനക്കുമുമ്പ് ഗ്രന്ഥം വായിച്ചുകൊണ്ടിരിക്കുന്നവരോട്നീ ചോദിച്ചുനോക്കുക! നിശ്ചയം നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം നിനക്ക് വന്നുകിട്ടി യിരിക്കെ അപ്പോള്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.

2: 147; 7: 8-9; 10: 108; 39: 41, 69, 75; 43: 78 തുടങ്ങി 256 സൂക്തങ്ങളില്‍ അദ്ദിക്റിന് സ ത്യം എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദിക്ര്‍ ഉറപ്പുനല്‍കുന്ന സത്യമാണെന്ന് 56: 95 ലും 69: 51 ലും പറഞ്ഞിട്ടുണ്ട്. 2: 2 ല്‍ വിവരിച്ച പ്രകാരം മുമ്പ് വന്നിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളും അദ്ദിക്റാണ്. പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട്.

നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാണെന്ന് ഉറപ്പുവരുത്താത്ത കപടവിശ്വാസികളും അനുയായികളും നരകക്കുണ്ഠം കാണുമ്പോള്‍ "നാഥാ, ഞങ്ങള്‍ നരകശിക്ഷ കണ്ടു, അതിലെ രോദനങ്ങള്‍ കേള്‍ക്കുകയും ചെയ്തു, അതുകൊണ്ട് ഞങ്ങളെ നീ ഐഹികലോകത്തേക്കുതന്നെ തിരിച്ചയ ച്ചാലും, ഞങ്ങള്‍ സല്‍ക്കര്‍മം ചെയ്ത് വന്നുകൊള്ളാം, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോ ധ്യം വന്നിരിക്കുന്നു" എന്ന് പറയുന്ന രംഗം 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ലോകത്തുള്ള ഫുജ്ജാറുകളെല്ലാം തന്നെ സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം പ്രപഞ്ചനാഥനെ പരിഗണിക്കാത്തവരായതിനാല്‍ അവരാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ ത്ഥ കാഫിറുകള്‍. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ സംഘടനകളില്‍ നിന്ന് ഏതൊരുവനാകട്ടെ, സാക്ഷിയും കാരുണ്യവും സന്മാര്‍ഗവും ഇമാമും സത്യവുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ മൂടിവെക്കുകയാണെങ്കില്‍ അപ്പോള്‍ അവനോട് വാഗ്ദ ത്തം ചെയ്തിട്ടുള്ളത് നരകക്കുണ്ഠമാണെന്ന് 11: 17 ല്‍ പറഞ്ഞിട്ടുണ്ട്. സത്യമായ പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്ന സത്യമായ ഗ്രന്ഥത്തെ മൂടിവെക്കുന്ന കപടവിശ്വാസികളും ഹൃദയത്തില്‍ സംശയമാകുന്ന രോഗമുള്ളവരും ഈസാ രണ്ടാമതുവന്നാല്‍ 4: 90-91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. 5: 48; 10: 35 വിശദീകരണം നോക്കുക.