( യൂനുസ് ) 10 : 97

وَلَوْ جَاءَتْهُمْ كُلُّ آيَةٍ حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ

-അവര്‍ക്ക് എല്ലാ ദൃഷ്ടാന്തവും വന്നുകിട്ടിയാലും, വേദനാജനകമായ ശിക്ഷ കാണുന്നതുവരെ.

36: 7 ല്‍, അവരില്‍ അധികപേരിലും വചനം ബാധകമായി, അപ്പോള്‍ അവര്‍ വി ശ്വസിക്കുകയില്ല എന്നും; 36: 69-70 ല്‍, വ്യക്തമായ വായനയായ അദ്ദിക്ര്‍ ജീവനുള്ളവ രെ മുന്നറിയിപ്പ് നല്‍കുന്നതിനും കാഫിറുകളുടെ മേല്‍ വചനം ബാധകമാകുന്നതിനും വേണ്ടി അവതരിപ്പിച്ചിട്ടുള്ളതാണെന്നും പറഞ്ഞിട്ടുണ്ട്. വചനം എന്താണെന്ന് 32: 13 ല്‍ പറയുന്നത് ഇങ്ങനെയാണ്: നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാഓരോ ആത്മാവിനും അതിന്‍റെ സന്‍മാര്‍ഗം മാത്രം നല്‍കുമായിരുന്നു, എന്നാല്‍ നിശ്ചയം ജിന്നുകളെയും മ നുഷ്യരെയും മുഴുവനും കൊണ്ട് നാം നരകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യുമെന്ന് എന്നില്‍ നിന്ന് വചനം ഉണ്ടായിക്കഴിഞ്ഞു. 8: 48 ല്‍ വിവരിച്ചതുപോലെ ജിന്നുകൂട്ടുകാരനെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വി ശ്വാസിയാക്കാത്ത ഒരാള്‍ക്കും സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയില്ല. ആ രാണോ നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി തന്‍റെ പട്ടിക 83: 7 ല്‍ പ റഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലു ള്ള ഇല്ലിയ്യീനിലേക്ക് മാറ്റിയത്, അവന്‍ മാത്രമാണ് വിജയം വരിക്കുക. ഈസാ രണ്ടാമ തുവന്ന് കാഫിറായ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാ സികളും അവരുടെ അനുയായികളായ മുശ്രിക്കുകളും വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാകുമ്പോള്‍ മാത്രമാണ് 38: 8 ല്‍ ല്‍ വിവരിച്ച പ്രകാരം ദിക്രീ-അദ്ദിക്ര്‍-ആണ് നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ഫുജ്ജാറുകള്‍ക്ക് ബോധ്യം വരിക. 4: 118; 7: 178; 9: 115; 10: 33 വിശദീകരണം നോക്കുക.