( ഹുമസഃ ) 104 : 1

وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ

കുത്തുവാക്ക് പറഞ്ഞ് ആക്ഷേപിച്ച് അവഹേളിക്കുന്ന എല്ലാ ഓരോരുത്തര്‍ ക്കും നരകക്കുണ്ഠത്തിലെ 'വൈല്‍' എന്ന ചെരുവാണുള്ളത്. 

എല്ലാ മനുഷ്യരും പ്രകൃതിയില്‍ ഇസ്ലാമിലാണ് ജനിക്കുന്നത്. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ പതിനഞ്ച് വയസ്സിനുമുമ്പ് മക്കളെ പഠിപ്പിക്കേണ്ട ബാധ്യത മാതാപി താക്കളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. പതിനഞ്ച് വയസ്സിനുശേഷം ഓരോരുത്തരും സ്രഷ്ടാ വിന്‍റെ സ്വഭാവമായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ജീവിക്കുമ്പോള്‍ മാത്രമാണ് അവന്‍ സ്ര ഷ്ടാവിന്‍റെ പ്രാതിനിധ്യം വഹിക്കുന്നവനാകുന്നത്. അല്ലാഹുവിനെ കണ്ടുകൊണ്ട് ചരി ക്കുന്നവര്‍ മറ്റുള്ളവര്‍ക്കെതിരെ അപവാദമോ കുത്തുവാക്കുകളോ പരിഹാസമോ പറയു കയില്ല. നന്ദിപ്രകടിപ്പിക്കുന്നവന്‍, അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നീ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്രഷ്ടാവുതന്നെ എല്ലാ മനുഷ്യര്‍ക്കും നല്‍കിയിട്ടുണ്ട് എന്ന് 76: 3 ല്‍ പറഞ്ഞത് അംഗീകരിച്ച് നിലകൊള്ളുന്നവരാണ് അവര്‍. 10: 100; 30: 30; 68: 4 വിശദീകരണം നോക്കുക.

 അറബി ഖുര്‍ആന്‍ വായിക്കുന്ന സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താ ന്‍ 9: 73 ലൂടെ വിശ്വാസിയോട് കല്‍പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി അവരെ രോഷാകുലരാക്കുന്ന ഏത് വാക്ക് പറയാനും ആത്മാവിനെ അവഗണിച്ച അവരോട് മനസ്സില്‍ തറക്കു ന്ന വിധം സംസാരിക്കാനും 4: 63 ലൂടെ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട്. 22: 78; 33: 60-61; 49: 11-12 വിശദീകരണം നോക്കുക.