( ഫീല്‍ ) 105 : 5

فَجَعَلَهُمْ كَعَصْفٍ مَأْكُولٍ

അങ്ങനെ അവന്‍ അവരെ ചവച്ചരയ്ക്കപ്പെട്ട വൈക്കോല്‍ പോലെയാക്കിത്തീര്‍ത്തു.

കല്ലുകള്‍ വീണിടത്തുള്ള മാംസവും രക്തവും ഉരുകിയൊലിച്ച് എല്ല് പ്രത്യക്ഷപ്പെടുന്ന രൂപത്തിലുള്ള ശിക്ഷയായിരുന്നു അത്. അങ്ങനെ ആനകളും പട്ടാളവും ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലെ ആയിത്തീരുകയായിരുന്നു. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ പ്രപഞ്ചനാഥനെ സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം പരിഗണിക്കാത്തതിനാല്‍ 48: 6 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ടവരാണ്. ഇമാം മഹ്ദി ഇജാസില്‍ വന്നുകഴിഞ്ഞാല്‍ അവിടെയുള്ള ഫുജ്ജാറുകള്‍ അവിടെനിന്നും പുറത്താക്കപ്പെടുന്നതും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ദൈവസ്മരണയില്‍ നിലകൊള്ളുന്ന വിശ്വാസികള്‍ അവിടേക്ക് വേര്‍തിരിക്കപ്പെടുന്നതുമാണ്. അതോടുകൂടി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് അവിടേക്ക് പ്രവേശനം നിരോധിക്കുന്നതാണ്. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയി ല്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ റബ്ബായിത്തന്നെയും സ്വീകരിക്കുന്ന ഇക്കൂട്ടരെ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂ ക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതുമാണ്. അപ്പോള്‍ മാത്രമാണ് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത 8: 22 ല്‍ പറഞ്ഞ ഈ ദുഷ്ടജീവികള്‍ക്ക് 38: 8 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ (ദിക്രീ) ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക. 1: 7; 3: 91; 48: 6 വിശദീകരണം നോക്കുക.