( ഹൂദ് ) 11 : 1

الر ۚ كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ

അലിഫ്-ലാം-റാഅ്; തത്വനിര്‍ഭരമായ സൂക്തങ്ങളടങ്ങിയ ഒരു ഗ്രന്ഥമാണ് ഇത്, പിന്നെ അത് സ്പഷ്ടവുമാണ്, യുക്തിജ്ഞാനിയും ത്രികാലജ്ഞാനിയുമായ ഒ രുവനില്‍ നിന്നാണ് ഈ ഗ്രന്ഥം അവതരിച്ചിട്ടുള്ളത്. 

41: 2-3 ല്‍, നിഷ്പക്ഷവാനും കാരുണ്യവാനുമായവനില്‍ നിന്ന് അവതരിപ്പിക്ക പ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ ആശയം വളരെ സ്പഷ്ടവും അത് വായി ക്കപ്പെടുന്നത് അറബിയിലുമാണ്, ജനങ്ങള്‍ അറിവ് നേടുന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. 86: 13-14 ല്‍, നിശ്ചയം ഈ ഗ്രന്ഥം സ്പഷ്ടമായതും ഗൗരവപൂര്‍വ്വം എടുക്കേണ്ടതുമായ വാക്കുകള്‍ തന്നെയാണ്, അത് ഒരിക്കലും തമാശയായും പരിഹാസമായും ലാഘവത്തോടുകൂടിയും എടുക്കേണ്ട വാക്കുകളല്ല എന്ന് പറഞ്ഞിട്ടുണ്ട്. സത്യമായ അ ദ്ദിക്ര്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാണെന്ന് 25: 33 ലും, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കു ണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 34 ലും പറഞ്ഞിട്ടുണ്ട്. 2: 1-2; 10: 1; 16: 44 വിശദീകരണം നോക്കുക.