( ഹൂദ് ) 11 : 116

فَلَوْلَا كَانَ مِنَ الْقُرُونِ مِنْ قَبْلِكُمْ أُولُو بَقِيَّةٍ يَنْهَوْنَ عَنِ الْفَسَادِ فِي الْأَرْضِ إِلَّا قَلِيلًا مِمَّنْ أَنْجَيْنَا مِنْهُمْ ۗ وَاتَّبَعَ الَّذِينَ ظَلَمُوا مَا أُتْرِفُوا فِيهِ وَكَانُوا مُجْرِمِينَ

അപ്പോള്‍ ഭൂമിയില്‍ നാശം വിതക്കുന്നത് തടയുന്ന ഒരു വിഭാഗം നിങ്ങള്‍ ക്കുമുമ്പ് കഴിഞ്ഞുപോയ തലമുറകളില്‍ നിന്ന് ഉണ്ടായിരുന്നെങ്കില്‍! നാം അവരില്‍ നിന്ന് രക്ഷപ്പെടുത്തിയ കുറച്ചുപേരൊഴിച്ച്, (ദാരുണമായ ശിക്ഷ മുഖേന അവരെ നശിപ്പിക്കുമായിരുന്നില്ല) തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖസമൃ ദ്ധിയില്‍ മതിമറന്ന് ജീവിക്കുകയായിരുന്ന അക്രമികളെയാണ് അവര്‍ പിന്‍ പറ്റിയിരുന്നത്, അവര്‍ ഭ്രാന്തന്‍മാരുമായിരുന്നു.

 ഏതൊരു പ്രവാചകന്‍റെ ജനതയും മുഴുവനും അക്രമികളാവുമ്പോള്‍ വിശ്വാസിക ള്‍ക്കും അക്രമികള്‍ക്കുമിടയില്‍ തീരുമാനം കല്‍പിക്കുന്നതിനായി പ്രവാചകനെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് ശിക്ഷ നടപ്പിലാക്കലാണ് നാഥന്‍റെ ചര്യ. 6: 47, 133 സൂക്തങ്ങളില്‍ വിവരി ച്ച പ്രകാരം പ്രവാചകനെയും വിശ്വാസികളെയും നാഥന്‍ രക്ഷിക്കുകയും അക്രമികളെ തൂത്തെറിയുകയുമാണ് ചെയ്തിട്ടുള്ളത്. 11: 47 ല്‍ വിവരിച്ച പ്രകാരം ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞുംകൊണ്ട് പിശാചിനെ സേവിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരുമാണ്. 6: 25-26 ല്‍ വി വരിച്ച പ്രകാരം പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ ദുഷ്ടജീവിക ള്‍ 30-ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെയും അന്ത്യദിനത്തെയും ആനയിക്കുന്നതിന് ധൃതികൂട്ടുന്നവരാണ്. 9: 15 ല്‍ വിവരിച്ച പ്രകാരം ഈസായുടെ രണ്ടാം വരവോ ടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ ഇതര സമുദായത്തില്‍ പെട്ടവരാ ല്‍ ഇത്തരം മാലിന്യമായ കപടവിശ്വാസികളും അവരുടെ അനുയായികളും വധിക്കപ്പെടു ന്നതാണ്. 5: 65-66; 9: 112; 10: 17, 54 വിശദീകരണം നോക്കുക.