( മസദ് ) 111 : 2

مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ

അവനെത്തൊട്ട് അവന്‍റെ സമ്പത്തോ സമ്പാദ്യമോ അവന് ഉപയോഗപ്പെട്ടില്ല.

സത്യദീനിനെ പരാജയപ്പെടുത്തുന്നതിന്ന് വേണ്ടി അവന്‍റെ ജീവിതം ഉഴിഞ്ഞുവെ ച്ചു എന്നതിനാലാണ് അവന്‍റെ സമ്പത്തോ സമ്പാദ്യമോ മക്കളോ അവന് ഉപകാരപ്പെടാതി രുന്നത്. മാരകമായ ഒരുതരം പകര്‍ച്ചവ്യാധി പിടിപ്പെട്ടതുകാരണം കുടുംബാംഗങ്ങള്‍വ രെ അവനെ വെറുക്കുകയും അവനെ വിട്ടകന്ന് പോവുകയും ചെയ്തു. അവസാനം ചീ ഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവന്‍റെ ശവശരീരം കൈകൊണ്ട് തൊടാന്‍ കഴിയാ ത്തവിധം പുഴുത്ത് നാറിയതിനാല്‍ ഏതാനും എത്യോപ്യന്‍ അടിമകളെ കൊണ്ടുവന്ന് മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് കുഴിയിലേക്ക് തോണ്ടിയിട്ട് മൂടുകയാണുണ്ടായത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും അറബി ഖുര്‍ആന്‍ വായിക്കുന്ന വരുമായ ഫുജ്ജാറുകളുടെ സമ്പത്തോ സന്താനങ്ങളോ അവര്‍ക്ക് ഉപയോഗപ്പെടുകയില്ല. അവ രണ്ടും കൊണ്ട് അവര്‍ ശിക്ഷിക്കപ്പെടുന്നതും കാഫിറായിക്കൊണ്ട് അവര്‍ ജീവന്‍ വെടിഞ്ഞിരിക്കുന്നു എന്നും 3: 10; 9: 55, 85 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്ന് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചതും അവര്‍ വായിച്ചിട്ടു ണ്ട്. 9: 28, 80-82; 52: 21 വിശദീകരണം നോക്കുക.