( ഇഖ്ലാസ് ) 112 : 1

قُلْ هُوَ اللَّهُ أَحَدٌ

നീ പറയുക: അവന്‍ അല്ലാഹു ഏകനാകുന്നു.

ഗ്രന്ഥത്തില്‍ അല്ലാഹുവിനെയും പ്രവാചകനെയും മൂടിവെച്ച് കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഫുജ്ജാറുകളെപ്പോലെത്തന്നെ പ്രവാചകന്‍റെ മു മ്പിലുണ്ടായിരുന്ന മക്കാമുശ്രിക്കുകളും അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു. ആരാണ് അവരെ സൃഷ്ടിച്ചത്, ആരാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്, ആരാണ് ആകാശ ഭൂമികള്‍ സൃഷ്ടിച്ചത്, ആരാണ് സൂര്യചന്ദ്രന്മാരെ വിധേയമാക്കി തന്നിട്ടുള്ളത്, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ മറ്റൊരാളുടെയും സഹായം ലഭിക്കാനില്ലെന്ന് ബോധ്യം വരുമ്പോള്‍ നിങ്ങള്‍ ആരെ വിളിച്ചാണ് പ്രാര്‍ത്ഥിക്കുക, ആരാണ് എല്ലാവര്‍ക്കും അഭയം നല്‍കുന്നവന്‍-അവനോ ആരും അഭയം നല്‍കുന്നുമില്ല, ആരാണ് സ്തുതിക്കും കീര്‍ത്തന ങ്ങള്‍ക്കും അര്‍ഹന്‍, ആരാണ് ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവന്‍ തുടങ്ങിയ ചോദ്യങ്ങളെല്ലാം അവരോട് ചോദിച്ചാല്‍ ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളെപ്പോലെ അവരും 'അല്ലാഹു' എന്ന് മറുപടി പറഞ്ഞിരുന്നു. എന്നാല്‍ പ്രാ യോഗിക ജീവിതത്തില്‍ അല്ലാഹുവിനെ പരിഗണിക്കേണ്ടവിധം പരിഗണിക്കാതെയായി രുന്നു അവരുടെ ജീവിതം. ഇന്നത്തെ ഫുജ്ജാറുകളുടെ ജീവിതശൈലി അതിനേക്കാള്‍ അന്ധകാരത്തില്‍ ആണ്ടുപോയിട്ടുള്ളതായി കാണാവുന്നതാണ്. 

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ അല്ലാഹുവില്‍ വി ശ്വസിക്കുന്നവരാണെങ്കിലും അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം അല്ലാഹുവിനെക്കൊണ്ട് വിശ്വ സിക്കാത്തവരാണ്. അല്ലാഹുവിനെ ഏക ഇലാഹെന്നും നാഥനെന്നും മനുഷ്യരുടെ രാജാ വെന്നും നാവുകൊണ്ട് പറയുന്ന അവര്‍ ആത്മാവുകൊണ്ട് അത് അംഗീകരിക്കാത്തവരും 48: 6 ല്‍ പറഞ്ഞ പ്രകാരം നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന നരകക്കുണ്ഠത്തിലെ 7 വാതിലുകളിലേക്കും നിജപ്പെടുത്തി വെക്കപ്പെട്ടവരുമാണ്. അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിനും അവന്‍റെയടുക്കല്‍ ശുപാര്‍ശ ചെയ്യുന്നതിനും ഇ ടയാളന്മാരെയും ശുപാര്‍ശക്കാരെയും കെട്ടിച്ചമക്കുകവഴി അവന്‍റെ 'ഉലൂഹിയ്യത്തി' (വിളി ച്ച് പ്രാര്‍ത്ഥിക്കാനും കാണാതെകണ്ട് ഭയപ്പെടാനും ഭരമേല്‍പ്പിക്കാനുമുള്ള അര്‍ഹത)ലും, ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി പണ്ഡിത പുരോഹിതന്മാരുടെയും നേ താക്കന്മാരുടെയും മറ്റു സൃഷ്ടികളുടെയും വിധിവിലക്കുകള്‍ അംഗീകരിക്കുകയും അ നുസരിക്കുകയും ചെയ്യുകവഴി അവന്‍റെ 'റുബൂബിയ്യത്തി'(വിധികര്‍തൃത്വത്തിനുള്ള അര്‍ഹത)ലും, എല്ലാ ജീവികളുടെയും കടിഞ്ഞാണ്‍ അവന്‍റെ ഹസ്തത്തിലാണെന്നും അവന്‍ ഏകാധിപനും സ്വേച്ഛാധിപനും സര്‍വ്വാധിപനുമാണെന്നും കാര്യകാരണ ബന്ധത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന ഏകനാണെന്നും അംഗീകരിക്കാതെ അവന്‍റെ 'മുലൂക്കിയത്തിലും' (രാജാധിപത്യം)പങ്കുചേര്‍ക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാ ണ്. അല്ലാഹുവിനെ ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്ന ഏകനായി അംഗീകരിക്കാന്‍ കല്‍പ്പിക്കപ്പെട്ട അവര്‍ മറഞ്ഞകാര്യങ്ങള്‍ അറിയുന്നതിനുവേണ്ടി തങ്ങന്മാര്‍, മുസ്ലി യാ ക്കന്മാര്‍, പണിക്കന്മാര്‍, ജോത്സ്യന്മാര്‍ തുടങ്ങിയവരെ സമീപിച്ച് പിശാചിന്‍റെ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നവരാണ്. സ്തുതിക്കും കീര്‍ത്തനങ്ങള്‍ക്കുമെല്ലാം അര്‍ഹന്‍ അല്ലാഹു മാത്രമേയുള്ളൂ എന്ന് അറബി ഖുര്‍ആനില്‍ വായിക്കുന്ന അവര്‍ ആശയം അ റിയാത്തതുകൊണ്ട് പ്രവാചകന്മാരുടെയും മറ്റു മഹാത്മാക്കളുടെയുമെല്ലാം മഹത്വങ്ങളും കീര്‍ത്തനങ്ങളുമാണ് പ്രായോഗിക ജീവിതത്തില്‍ കൊണ്ടുനടക്കുന്നത്. മക്കാ മുശ്രിക്കുക ളുടെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം പോലും ഉണ്ടായിരുന്നില്ല, എന്നാല്‍ 25: 17-18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളു ടെ വീടുകളില്‍ ഇഷ്ടം പോലെ അറബിയിലുള്ള ഖുര്‍ആന്‍ ഉണ്ട്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യവും, 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ ഭരവും, 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ എ ന്ന ഗ്രന്ഥം രൂപപ്പെട്ടിരിക്കെ ഇന്ന് അത് തിരിച്ചറിയുകപോലും ചെയ്യാത്ത ഈ കെട്ടജന ത അത് സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍ കാതെയും അല്ലാഹുവിനെ ത്രികാലജ്ഞാനിയും നിഷ്പക്ഷവാനുമായും അംഗീകരിക്കാ തെയും പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകവഴി 30-ാമത്തെ കള്ളവാദിയായ മസീ ഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താ ത്ത ഇക്കൂട്ടരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാ ണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ 98: 6 ല്‍, നരകക്കുണ്ഠാഗ്നിയിലേക്കുള്ള ഇക്കൂട്ടരെ കരയിലെ ദുഷിച്ച ജീവികള്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമായ ഇക്കൂട്ടരിലെ നേതാക്കളും അനുയായികളും തമ്മി ല്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുന്ന, തര്‍ക്കിക്കുന്ന, കുറ്റപ്പെടുത്തുന്ന രം ഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 255; 103: 1-3; 109: 1-6 വിശദീകരണം നോക്കുക.