وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّوا لَهُ سُجَّدًا ۖ وَقَالَ يَا أَبَتِ هَٰذَا تَأْوِيلُ رُؤْيَايَ مِنْ قَبْلُ قَدْ جَعَلَهَا رَبِّي حَقًّا ۖ وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُمْ مِنَ الْبَدْوِ مِنْ بَعْدِ أَنْ نَزَغَ الشَّيْطَانُ بَيْنِي وَبَيْنَ إِخْوَتِي ۚ إِنَّ رَبِّي لَطِيفٌ لِمَا يَشَاءُ ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ
അവന് തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ ആദരിച്ചിരുത്തി, അവര്‍ എല്ലാവരും അവന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു; അവന് പറയുകയും ചെയ്തു: ഓ പിതാവേ, എന്റെ മുമ്പത്തെ കാഴ്ച പുലര്‍ന്നതാണിത്, എന്റെ നാഥന് അത് യാഥാര്‍ത്ഥ്യമാക്കി, ജയിലില്‍ നിന്ന് എന്നെ മോചിപ്പിച്ചപ്പോഴും എന്റെയും എന്റെ സഹോദരങ്ങളുടെയുമിടയില് പിശാച് ഭിന്നിപ്പുണ്ടാക്കിയ ശേഷം മരുഭൂമി താണ്ടി നിങ്ങളെ കൊണ്ടുവന്നപ്പോഴും തീര്‍ച്ചയായും അവന് എന്നോട് ഏറ്റവും നല്ലനിലയില്‍ ഔദാര്യം കാണിച്ചിട്ടുണ്ട്. നിശ്ചയം എന്റെ നാഥന് അവന് ഉദ്ദേശിക്കുന്നവരോട് കരുണ കാണിക്കുന്നവന് തന്നെയാണ്, നിശ്ചയം അവന് സര്‍വ്വജ്ഞനായ യുക്തിജ്ഞന്‍ തന്നെയാണ്.
അവര്‍ എല്ലാവരും യൂസുഫിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു എന്ന് പറഞ്ഞതി ന്റെ വിവക്ഷ; നമസ്കാരത്തില്‍ പറഞ്ഞ സാഷ്ടാംഗ പ്രണാമമല്ല. 2: 58 ല്‍, ഇസ്റാഈല്‍ സന്തതികളോട് ആ നാടിന്റെ-ഫലസ്തീനിന്റെ-കവാടങ്ങള്‍ സാഷ്ടാംഗത്തിലായിക്കൊ ണ്ട് പ്രവേശിക്കുക എന്ന് പറഞ്ഞത് മുഖം കുത്തിക്കൊണ്ട് പ്രവേശിക്കുക അല്ലെങ്കില്‍ നു ഴഞ്ഞുകയറുക എന്നോ അല്ല, മറിച്ച് 'അല്ലാഹ്' എന്ന സ്മരണയോടുകൂടിയും പ്രാര്ത്ഥ നയോടുകൂടിയും ശാന്തിയോടും സമാധാനത്തോടും കൂടിയും ആ നാട്ടുകാര്‍ക്ക് ഗുണകാംക്ഷയുള്ളവരാണെന്നവണ്ണം വിനീതരായി പ്രവേശിക്കുക എന്നാണ്. ഇവിടെ യൂസുഫ് ന ബിയോട് ആദരസൂചകമായി പെരുമാറുകയും യൂസുഫ് നബിയുടെ പ്രവാചകത്വം അം ഗീകരിച്ച് അല്ലാഹുവില്‍ ജീവിതം സമര്‍പ്പിച്ചവരായി മാറുകയും ചെയ്തു എന്നാണ് അവ ര്‍ സാഷ്ടാംഗം പ്രണമിച്ചു എന്ന് പറഞ്ഞതിന്റെ വിവക്ഷ. 67: 22 ല്‍, ഗ്രന്ഥം കിട്ടിയവര്‍ മു ഖം കുത്തി നടക്കുന്നവരെപ്പോലെയാകരുത്, തലയുയര്‍ത്തികൊണ്ട് നടക്കണം എന്ന് പറഞ്ഞതുപോലെത്തന്നെയാണ് ഇവിടെ സാഷ്ടാംഗം പ്രണമിച്ചു എന്ന് പറഞ്ഞതും. അ തായത് അവര്‍ യൂസുഫ് നബിയുടെ മാന്യത അംഗീകരിച്ച് അദ്ദേഹത്തിന്റെ മാന്യമായ ജീവിതം പിന്തുടരാന് തയ്യാറായി എന്നാണ്. 3: 79; 12: 4-5; 25: 33-34 വിശദീകരണം നോ ക്കുക.