( യൂസുഫ് ) 12 : 80

فَلَمَّا اسْتَيْأَسُوا مِنْهُ خَلَصُوا نَجِيًّا ۖ قَالَ كَبِيرُهُمْ أَلَمْ تَعْلَمُوا أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُمْ مَوْثِقًا مِنَ اللَّهِ وَمِنْ قَبْلُ مَا فَرَّطْتُمْ فِي يُوسُفَ ۖ فَلَنْ أَبْرَحَ الْأَرْضَ حَتَّىٰ يَأْذَنَ لِي أَبِي أَوْ يَحْكُمَ اللَّهُ لِي ۖ وَهُوَ خَيْرُ الْحَاكِمِينَ

അങ്ങനെ അവര്‍ അവനില്‍ നിന്ന് നിരാശപ്പെട്ടപ്പോള്‍ അവര്‍ പ്രത്യേകം മാറി നിന്ന് രഹസ്യമായി കൂടിയാലോചന തുടങ്ങി, അവരില്‍ മുതിര്‍ന്നവന്‍ പറഞ്ഞു: നിശ്ചയം നിങ്ങളുടെ പിതാവ് അല്ലാഹുവിനെ മുന്‍നിര്‍ത്തി നിങ്ങളോട് പ്രതി ജ്ഞ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? മുമ്പ് യൂസുഫിന്‍റെ കാ ര്യത്തില്‍ നിങ്ങള്‍ വീഴ്ചവരുത്തിയതും, അതുകൊണ്ട് ഞാന്‍ ഒരിക്കലും ഇ നി ഈ നാട് വിടുകയില്ല-എന്‍റെ പിതാവ് എനിക്ക് അനുവാദം നല്‍കുകയോ അല്ലെങ്കില്‍ അല്ലാഹു എന്‍റെ കാര്യത്തില്‍ വിധികല്‍പിക്കുകയോ ചെയ്യുന്നതുവരെ, അവന്‍ വിധികല്‍പിക്കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.