( യൂസുഫ് ) 12 : 87

يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِنْ يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِنْ رَوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِنْ رَوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ

ഓ എന്‍റെ മക്കളേ, നിങ്ങള്‍ എല്ലാവരും പോയി യൂസുഫിനെയും അവന്‍റെ സ ഹോദരനെയും ഒന്ന് അന്വേഷിക്കുവിന്‍, അല്ലാഹുവിന്‍റെ സമാശ്വാസത്തില്‍ നിങ്ങള്‍ നിരാശപ്പെടരുത്, നിശ്ചയം കാഫിറുകളായ ഒരു ജനതയല്ലാതെ അ ല്ലാഹുവിന്‍റെ സമാശ്വാസത്തില്‍ നിരാശപ്പെടുകയില്ല.

വിശ്വാസികള്‍ ത്രികാലജ്ഞാനിയായ അല്ലാഹുവില്‍ എപ്പോഴും പ്രതീക്ഷയര്‍പ്പി ച്ചുകൊണ്ട് നിലകൊള്ളുന്നവരാണ്. അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ ഒരിക്കലും അവര്‍ നിരാശപ്പെടുകയില്ല. 39: 53 ല്‍, പ്രവാചകനോട് പറയാന്‍ കല്‍പിക്കുന്നു, സൃഷ്ടിയെന്ന പരിധി ലംഘിച്ചുകൊണ്ട് സ്വന്തത്തോട് അതിരുകവിഞ്ഞ എന്‍റെ അടിമകളോട് നീ പറയുക: നിങ്ങള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ ആശയറ്റവരാകരുത്, നിശ്ചയം അല്ലാഹു എ ല്ലാ കുറ്റങ്ങളും ഒരുമിച്ച് പൊറുത്തുതരുവാന്‍ കഴിവുള്ളവനാണ്, നിശ്ചയം അവന്‍ ഏറെ പ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു. പാപങ്ങള്‍ പൊറുത്തുകിട്ടുന്നതിനുള്ള രണ്ട് ഉപാധികള്‍ 39: 54-55 ലും പറഞ്ഞിട്ടുണ്ട്. 1) മരണം ആസന്നമാകുന്നതിനുമുമ്പ് ആത്മാവു കൊണ്ട് ഉടമയിലേക്ക് തിരിയുക. സര്‍വസ്വം നാഥന് സമര്‍പ്പിക്കുകയും ചെയ്യുക. 2) നിങ്ങള്‍ തിരിച്ചറിയാത്ത വിധം പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പ് ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ പിന്‍പറ്റുകയും ചെയ്യുക. ലക്ഷ്യബോധമില്ലാത്ത കപടവിശ്വാ സികളും പ്രജ്ഞയറ്റ അവരുടെ അനുയായികളും ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നവ രാണെങ്കിലും ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി അവര്‍ നരകക്കുണ് ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത് എന്ന് 2: 254; 9: 80-82 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ നരകക്കുണ്ഠ ത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 10: 17-18, 57-58; 11: 120 വിശദീകരണം നോക്കുക.