سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ
നിങ്ങളുടെ മേല്‍ സമാധാനം, നിങ്ങള്‍ ക്ഷമാലുക്കളായിരുന്നതിന് എന്ന് പറ ഞ്ഞുകൊണ്ട്, അപ്പോള്‍ എത്ര നല്ല അനുഗ്രഹസമ്പൂര്‍ണ്ണമായ പര്യവസാന വീടാ ണിത്!
ക്ഷമാലുക്കളായി ജീവിക്കുക എന്നതുകൊണ്ടുള്ള വിവക്ഷ ഉള്‍ക്കാഴ്ച്ചാദായകമാ യ അദ്ദിക്റില്‍ നിന്ന് പരലോകത്തെ കണ്ടുകൊണ്ട് ഏതൊരു പ്രവൃത്തിയുടെയും പര്യ വസാനം പലോകത്ത് എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തി ഐഹികലോകത്ത് എ ന്ത് നഷ്ടപ്പെട്ടാലും പരലോകത്ത് നഷ്ടപ്പെടരുത് എന്ന നയത്തില്‍ എവിടെയും എപ്പോ ഴും നിലകൊള്ളലാണ്. 40: 7 ല്‍, സിംഹാസനം വഹിക്കുന്നവരും അവന് ചുറ്റുമുള്ളവരും ആരോ അവര്‍, തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തിക്കൊണ്ടിരിക്കുന്നവരും അവനെക്കൊണ്ട് വിശ്വസിക്കുന്നവരും വിശ്വാസികളായവര്‍ക്കുവേണ്ടി ഇപ്രകാരം പൊറു ക്കലിനെത്തേടിക്കൊണ്ടിരിക്കുന്നവരുമാകുന്നു: 'എല്ലാ ഓരോ വസ്തുവിലും തന്‍റെ കാരു ണ്യവും അറിവും വലയം ചെയ്തിട്ടുള്ള ഞങ്ങളുടെ നാഥാ, അപ്പോള്‍ നിന്നിലേക്ക് ഖേദി ച്ചുമടങ്ങുകയും നിന്‍റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേ ണമേ, അവരെ നീ ജ്വലിക്കുന്ന നരകശിക്ഷയെത്തൊട്ട് കാത്തുരക്ഷിക്കുകയും ചെയ്യേണമേ!' എന്നും; 40: 8 ല്‍, ഞങ്ങളുടെ നാഥാ, അവരോട് നീ വാഗ്ദാനം ചെയ്തിരുന്ന നിത്യാനുഗ്ര ഹ സ്വര്‍ഗപ്പൂന്തോപ്പുകളില്‍ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ !-അവരുടെ പിതാക്കളില്‍ നിന്നും അവരുടെ ഇണകളില്‍ നിന്നും അവരുടെ സന്താനങ്ങളില്‍ നിന്നുമു ള്ള സജ്ജനങ്ങളേയും, നിശ്ചയം നീ അജയ്യനായ യുക്തിജ്ഞന്‍ തന്നെയാകുന്നു എന്നും; 40: 9 ല്‍, അവരെ നീ തിന്മകളെത്തൊട്ട് കാക്കുകയും ചെയ്യേണമേ, അന്നേ ദിവസത്തെ തിന്മകളെത്തൊട്ട് ആരെയാണോ നീ കാത്തത്, അപ്പോള്‍ നിശ്ചയം നീ അവനോട് കരുണ കാണിച്ചിരിക്കുന്നു, അതുതന്നെയാണ് മഹത്തായ വിജയവും എന്നും പറഞ്ഞിട്ടുണ്ട്. ക പടവിശ്വാസികളും അനുയായികളുമടങ്ങിയ കുഫ്ഫാറുകളായ ഫുജ്ജാറുകളോട് അദ്ദിക് ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാന്‍ 9: 73 ലൂടെ ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടി രിക്കുന്നു. 3: 133-136; 8: 74; 9: 105 വിശദീകരണം നോക്കുക.