( അർറഅദ് ) 13 : 27

وَيَقُولُ الَّذِينَ كَفَرُوا لَوْلَا أُنْزِلَ عَلَيْهِ آيَةٌ مِنْ رَبِّهِ ۗ قُلْ إِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي إِلَيْهِ مَنْ أَنَابَ

കാഫിറുകളായവര്‍ ചോദിക്കുകയും ചെയ്യുന്നു: എന്താണ് അവന്‍റെമേല്‍ തന്‍റെ നാഥനില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്? നീ പറയുക: നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുന്നു, അവനിലേക്ക് തിരിയുന്നവരെ അവന്‍ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു.

50: 31-33 ല്‍, സൂക്ഷ്മാലുക്കള്‍ക്ക് സ്വര്‍ഗ്ഗം വളരെ വിദൂരമല്ലാതെ അടുപ്പിക്കുന്ന താണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഖേദിച്ചുമടങ്ങുന്നവരും 2: 27 ല്‍ വിവരിച്ച സയ്യിദുല്‍ ഇ സ്തിഗ്ഫാര്‍-പൊറുക്കലിനെത്തേടുന്നതിനുള്ള ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥന-മുറപ്രകാരം പ്രാര്‍ത്ഥിക്കുന്നവരും നിഷ്പക്ഷവാനെ അദ്ദിക്റില്‍ നിന്ന് കണ്ട് ഭയപ്പെടുന്നവരും എപ്പോഴും അവനിലേക്ക് തിരിച്ചുചെല്ലണമെന്ന മനസ്സോടുകൂടി നിലനിന്നിരുന്നവരുമാണ് അവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വി ശദീകരണഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. അതുകൊണ്ട് 7: 178 ല്‍ വിവരിച്ച പ്രകാരം ആരാണോ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ ന്മാര്‍ഗത്തിലായത്, അത് അവനുവേണ്ടിത്തന്നെയാണ്; ആരാണോ അതിനെത്തൊട്ട് വ്യ തിചലിച്ചത്, അതിന്‍റെ ദോഷവും ആ ആത്മാവിനുതന്നെയാണ്. 4: 78-79; 10: 108-109; 11: 118-119 വിശദീകരണം നോക്കുക.