( അർറഅദ് ) 13 : 38

وَلَقَدْ أَرْسَلْنَا رُسُلًا مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً ۚ وَمَا كَانَ لِرَسُولٍ أَنْ يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ

നിശ്ചയം നിനക്കുമുമ്പ് നാം പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുണ്ട്, അവരെ നാം ഭാര്യമാരും സന്തതികളും ഉള്ളവരാക്കിയിട്ടുമുണ്ട്, അല്ലാഹുവിന്‍റെ സമ്മതപ ത്രമില്ലാതെ ഒരു പ്രവാചകനും ഒരു ദൃഷ്ടാന്തം കൊണ്ടുവരാന്‍ സാധിച്ചിട്ടുമി ല്ല, എല്ലാ ഓരോ കാര്യത്തിനും രേഖപ്പെടുത്തിയിട്ടുള്ള ഒരു അവധിയുണ്ട്.

പ്രവാചകനെതിരില്‍ ഉന്നയിക്കപ്പെട്ടിരുന്ന ഒരു ആരോപണത്തിനുള്ള മറുപടിയാണിത്. ഈ പ്രവാചകന് എന്തുപറ്റി! ഭക്ഷണം കഴിക്കുന്നു, അങ്ങാടികളില്‍ സഞ്ചരിക്കുന്നു, മുന്നറിയിപ്പ് നല്‍കാന്‍ അവനോടൊപ്പം എന്തുകൊണ്ട് ഒരു മലക്കിനെ ഇറക്കിയില്ല? അല്ലെങ്കില്‍ എന്തുകൊണ്ട് അവനൊരു നിധി ഇട്ടുകൊടുത്തില്ല? അല്ലെങ്കില്‍ യഥേഷ്ടം ഭക്ഷി ക്കാന്‍ അവനൊരു തോട്ടമുണ്ടായില്ല? മാരണം ചെയ്യപ്പെട്ട ഒരു പുരുഷനെയല്ലാതെയല്ല നിങ്ങള്‍ പിന്‍പറ്റുന്നത് എന്നും മറ്റും ഈ അക്രമികള്‍ പ്രവാചകനെക്കുറിച്ച് ആരോപ ണങ്ങള്‍ ഉന്നയിച്ചിരുന്നതായി 25: 7-8 ല്‍ പറഞ്ഞിട്ടുണ്ട്. അതേപ്രകാരം പ്രവാചകന്‍മാര്‍, ഭാര്യമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ സന്താനങ്ങളുണ്ടാകുകയോ ചെ യ്യാതെ മലക്കുകളുടെ സ്വഭാവത്തിലായിരിക്കണമെന്ന വാദക്കാരായിരുന്നു അന്നത്തെ കാഫിറുകള്‍. അതുകൊണ്ടാണ് എക്കാലത്തുമുള്ള ഇത്തരം നിഗമനങ്ങള്‍ വെച്ചുപുലര്‍ ത്തുന്ന കാഫിറുകളോട്, ശാന്തിയോടെ ചരിക്കുന്ന മലക്കുകളാണ് ഇവിടെ ജീവിച്ചിരുന്ന തെങ്കില്‍ അവരിലേക്ക് മലക്കുകളെ പ്രവാചകന്മാരായി നിയോഗിക്കുമായിരുന്നു എന്ന് 17: 95 ല്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ അന്ത്യനാളിന്‍റെ പ്രധാന അടയാളമായി ഈസായെ രണ്ടാമത് കൊണ്ടുവരുമ്പോള്‍ മനുഷ്യരെ മലക്കുകളുടെ സ്വഭാവത്തിലേക്ക് പരിവര്‍ത്തി പ്പിച്ച് ഭൂമിയില്‍ പ്രതിനിധിയാക്കുമെന്ന് 43: 60 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മത പത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരു ദിവ്യാത്ഭുതം കൊണ്ടുവരാന്‍ ഒരു പ്രവാചകനും സാധ്യമല്ലെന്ന് 14: 11; 40: 78 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയാ യ അല്ലാഹു പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യവും ഇന്ന സമയത്ത് നടക്കണ മെന്ന് നേരത്തെ തീരുമാനിച്ച് അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 6: 2; 10: 61, 99-100; 17: 90-94 വിശദീകരണം നോക്കുക.