( ഇബ്രാഹിം ) 14 : 23

وَأُدْخِلَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا بِإِذْنِ رَبِّهِمْ ۖ تَحِيَّتُهُمْ فِيهَا سَلَامٌ

വിശ്വാസികളായവരും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരുമായവരാരോ അവര്‍ താഴ്ഭാഗങ്ങളിലൂടെ ന ദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ അവരവരുടെ നാഥ ന്‍റെ സമ്മതപത്രം കൊണ്ട് പ്രവേശിപ്പിക്കപ്പെടുന്നതുമാണ്, അവര്‍ അതില്‍ നി ത്യവാസികളുമായിരിക്കും, അതില്‍ അവരോടുള്ള അഭിസംബോധനം സമാ ധാനം എന്നായിരിക്കും.

'അവരവരുടെ നാഥന്‍റെ സമ്മതപത്രം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്റാണ്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപ പ്പെട്ടിരിക്കെ അതുകൂടാതെ ഇന്ന് ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധിക്കുകയില്ല. അ പ്പോള്‍ സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ എന്‍റെ നാഥാ! എനി ക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അത് ആദ്യാവസാനം വായിക്കുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാ സും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സ ഹായിക്കുകയുമാണ് ചെയ്യുക. അപ്പോള്‍ കഴിഞ്ഞുപോയ കാലത്ത് അവര്‍ ചെയ്ത തെ റ്റുകുറ്റങ്ങള്‍ അവര്‍ക്ക് മായ്ച്ചുകൊടുത്ത് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അവരെ അല്ലാഹു സഹായിക്കുന്നതാണ്. അത്തരക്കാരെ കരയിലെ ഉത്തമജീവികളായിട്ടാണ് 98: 7-8 സൂ ക്തങ്ങളില്‍ ത്രികാലജ്ഞാനിയായ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 20: 3; 73: 19; 74: 49; 76: 29 തുടങ്ങി ഒന്‍പത് സൂക്തങ്ങളില്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് എന്ന് വിശേഷിപ്പിച്ചിട്ടു ള്ള അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളെ കരയിലു ള്ള 400 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടരെന്ന് 98: 6 ല്‍ വിശേഷി പ്പിച്ചിട്ടുണ്ട്. 9: 71-72; 10: 10; 14: 1-2; 25: 68-70 വിശദീകരണം നോക്കുക.