وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِنْ فَوْقِ الْأَرْضِ مَا لَهَا مِنْ قَرَارٍ
മ്ലേച്ഛവചനത്തിന്റെ ഉപമ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് പിഴുതെറിയപ്പെടു ന്ന ഒരു മ്ലേച്ഛ വൃക്ഷത്തെപ്പോലെയുമാകുന്നു, അതിന് യാതൊരു വേരുറപ്പുമില്ല.
അല്ലാഹുവിനെ മറന്നുകളയുകവഴി അവരവരെത്തന്നെ മറന്നുകളഞ്ഞ കപടവിശ്വാസികളെയാണ് ഇവിടെ മ്ലേച്ഛവൃക്ഷത്തോട് ഉപമിച്ചിട്ടുള്ളത്. മ്ലേച്ഛവചനം പരിശുദ്ധവച നത്തിന് നേരെ വിപരീതമാണ്-വിശ്വാസികളെയും കപടവിശ്വാസികളെയും പോലെത്ത ന്നെ. 32: 18 ല്‍, വിശ്വാസിയായ ഒരാള്‍ കപടവിശ്വാസിയെപ്പോലെയാകുമോ, അവര്‍ സമമാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഒരു മ്ലേച്ഛവൃക്ഷത്തിന്റെ വിത്ത് മുളക്കാന്‍ ഇടയായാല്‍ അവ കൃഷിയിടങ്ങളില്‍ വളരുന്ന കളകളെപ്പോലെ പിഴുതെറിയപ്പെടുന്നതാണ്. കപടവിശ്വാസികള്‍ പരിശുദ്ധവചനമായ അദ്ദിക്റിനെ മൂടിവെക്കുന്ന തെമ്മാടികളാണെന്ന് 2: 99 ലും; പരിശുദ്ധവചനമായ ഗ്രന്ഥത്തെ മൂടിവെച്ചവര്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 63: 4 ലും 80: 17 ലും; അവര്‍ അല്ലാഹുവിന്റെ ശത്രുക്കളാണെന്ന് 41: 28 ലും പറഞ്ഞിട്ടുണ്ട്. അ ദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസികളും ഫാജിറുകളും കെട്ട ജനതയാണെന്ന് 25: 18 ലും 48: 12 ലും; പരിശുദ്ധവചനം കിട്ടിയിട്ട് അതിനെ മൂടിവെച്ച ഇത്തരം യ ഥാര്‍ത്ഥ ഭ്രാന്തന്മാര്ക്കെതിരെ വിധിദിവസം ഗ്രന്ഥം കൊണ്ടുവന്ന് പ്രവാചകന് അന്യാ യം ബോധിപ്പിക്കുമെന്ന് 25: 29-31 ലും പറഞ്ഞിട്ടുണ്ട്. ഇത്തരം മ്ലേച്ഛവൃക്ഷത്തോട് ഉപമിക്കപ്പെട്ട, 9: 95 ല്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട തെമ്മാടികള്‍ ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്തിന്റെ ആത്മാവായ അദ്ദിക്റിനെ പ രിഗണിക്കാത്ത കപടവിശ്വാസികളും അനുയായികളുമാണ് കാഫിറുകളായ ഫുജ്ജാറുക ള്‍. അവര്‍ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള 'സിജ്ജീന്‍' പട്ടികയിലുള്ളവരും; 15: 44 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തി വെ ക്കപ്പെട്ടവരുമാണ്. ഇത്തരം ഫുജ്ജാറുകള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിക്കു ന്നതുമെല്ലാം മനുഷ്യരെ നരകക്കുണ്ഠത്തിലേക്ക് നയിക്കുന്ന ഫുജ്ജാര്‍ കിതാബുകളാ ണ്. ലോകത്തെവിടെയും ഒറ്റ വിശ്വാസിയും ഇല്ലാത്തവിധം ഇവരുടെ എണ്ണം പൂര്‍ണമാ കുമ്പോള്‍ ലോകം അവസാനിക്കുമെന്ന് 46: 35 ല്‍ പറഞ്ഞിട്ടുണ്ട്. 5: 60; 7: 40; 9: 55, 85 വിശദീകരണം നോക്കുക.