( ഇബ്രാഹിം ) 14 : 8

وَقَالَ مُوسَىٰ إِنْ تَكْفُرُوا أَنْتُمْ وَمَنْ فِي الْأَرْضِ جَمِيعًا فَإِنَّ اللَّهَ لَغَنِيٌّ حَمِيدٌ

മൂസാ പറയുകയും ചെയ്തു: നിങ്ങളും ഭൂമിയിലുള്ള മുഴുവന്‍ ആളുകളും ന ന്ദികേട് കാണിക്കുകയായാണെങ്കില്‍, അപ്പോള്‍ നിശ്ചയം അല്ലാഹു ഐശ്വര്യവാ നായ സ്തുത്യര്‍ഹന്‍ തന്നെയാകുന്നു.

ആകാശങ്ങളെയും ഭൂമിയെയും നാഥന്‍ സൃഷ്ടിച്ചിട്ടുള്ളത് ലക്ഷ്യത്തോടുകൂടിയാണ്; എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചതിന് പ്രതിഫലം നല്‍കുന്നതിന് വേണ്ടി എ ന്ന് 45: 22 ല്‍ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും നന്ദി പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത് അവനുവേ ണ്ടിത്തന്നെയാണ്, ആരെങ്കിലും നന്ദികേട് കാണിക്കുകയാണെങ്കില്‍ നാഥന്‍ ഐശ്വര്യവാ നും സ്വയം സ്തുത്യര്‍ഹനുമാണ് എന്ന് 31: 12 ലും; ഓ മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിനെ ആവശ്യമുള്ളവരാണ്, അല്ലാഹുവാകട്ടെ, ഐശ്വര്യവാനും സ്വയം സ്തുത്യര്‍ഹനുമാണ്, അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കിക്കളഞ്ഞ് പുതിയ സൃഷ്ടികളെ കൊ ണ്ടുവരുന്നതാണ്, അത് അവന് വലിയ പ്രയാസമുള്ള കാര്യമൊന്നും അല്ല എന്ന് 35: 15-17 ലും പറഞ്ഞിട്ടുണ്ട്.

അദ്ദിക്റിനെ സത്യപ്പെടുത്തി ആരാണോ ജീവിതലക്ഷ്യം സാക്ഷാത്കരിക്കുകയും 4-ാം ഘട്ടത്തില്‍ സ്വര്‍ഗം പണിയുകയും ചെയ്യുന്നത്, അവന്‍ ഏഴാം ഘട്ടത്തില്‍ സ്വര്‍ഗം അനന്തരമെടുക്കുന്നതാണ് എന്ന് 3: 133-136 ല്‍ പറഞ്ഞിട്ടുണ്ട്. 9: 31; 15: 44 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യബോധമില്ലാത്ത കപട വിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളും നരകക്കുണ്ഠത്തിലെ 7 വാതിലു കളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 2: 62; 5: 69 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദാ യത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊ ണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ പ്ര തിഫലം അവരുടെ നാഥന്‍റെ പക്കലുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാ നോ ഇടവരികയില്ല. 2: 272 ല്‍ വിവരിച്ച പ്രകാരം അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഐശ്വര്യമാ ണ്; അതിനുശേഷം ദാരിദ്ര്യമില്ല, അതുകൂടാതെ ഐശ്വര്യവുമില്ല. 2: 38-39, 152; 11: 106-108; 13: 18 വിശദീകരണം നോക്കുക.