( അല്‍ ഹിജ്ര്‍ ) 15 : 51

وَنَبِّئْهُمْ عَنْ ضَيْفِ إِبْرَاهِيمَ

അവരെ ഇബ്റാഹീമിന്‍റെ അതിഥികളെക്കുറിച്ചും അറിയിക്കുക.

ഇബ്റാഹീമിന്‍റെയും തുടര്‍ന്ന് ലൂത്ത് ജനതയുടെയും സംഭവചരിത്രങ്ങള്‍ വിവരി ക്കുകവഴി ഈ 15: 7-8 ല്‍ കാഫിറുകള്‍ പ്രവാചകനോട്: നീ പ്രവാചകനാണെങ്കില്‍ ഞ ങ്ങളുടെ മുമ്പില്‍ മലക്കുകളെ കൊണ്ടുവരാത്തതെന്ത് എന്ന് ചോദിച്ചതിന് മറുപടി ന ല്‍കുകയാണ്. മലക്കുകളെ നാം അങ്ങനെയങ്ങ് ഇറക്കാറില്ലെന്നും യാഥാര്‍ത്ഥ്യവും കൊണ്ട് ലക്ഷ്യത്തോടുകൂടി മാത്രമേ അവരെ ഇറക്കുകയുള്ളൂ എന്നും അവിടെ സം ക്ഷിപ്തമായി മറുപടി നല്‍കിയത് ഇവിടെ വിശദീകരിക്കുകയാണ്. അവരോട് പറയു ന്നു: ആ യാഥാര്‍ത്ഥ്യങ്ങളിലൊന്നുമായിട്ടാണ് മലക്കുകള്‍ ഇബ്റാഹീമിന്‍റെ അടുക്കല്‍ വന്നിരുന്നത്. 15: 49 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ കാരുണ്യത്തെ സ്ഥിരീകരിക്കുന്ന സം ഭവമായിരുന്നു അത്. മലക്കുകള്‍ ലൂത്ത് ജനതയുടെ അടുക്കല്‍ ചെന്നത് മറ്റൊരു യാ ഥാര്‍ത്ഥ്യവുമായിട്ടാണ്, അഥവാ 15: 50 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ ശിക്ഷയുമായിട്ട്. ഇ തില്‍ ഏത് യാഥാര്‍ത്ഥ്യവുമായിട്ടായിരിക്കും അവര്‍ നിങ്ങളുടെ അരികില്‍ വരിക എ ന്ന് സ്വയം ചിന്തിക്കുക!

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ലോകജനതയില്‍ വെച്ച് ഏറ്റവും തെമ്മാടികളും ധിക്കാരികളുമായി ജീവിതം നയിക്കുന്നത്. ത്രികാലജ്ഞാന മായ അദ്ദിക്റില്‍ നിന്ന് അകന്നു പോയതാണ് അതിന് കാരണം. എന്നാല്‍ അവര്‍ ഇബ് റാഹീമിന്‍റെയും മുഹമ്മദിന്‍റെയും ജീവിതമാണ് നയിക്കുന്നതെന്ന് വാദിക്കുകയും ചെ യ്യുന്നു. അദ്ദിക്റിന്‍റെ മാര്‍ഗത്തിലേക്ക് വരണമെന്നും അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാ തെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എ ന്നും അവരോട് പറയുന്ന വിശ്വാസികളോട് അവര്‍ ചോദിക്കുക: അല്ലാഹു ഏറെപ്പൊ റുക്കുന്നവനും കാരുണ്യവാനുമല്ലേ എന്നാണ്. എന്നാല്‍ പ്രപഞ്ചം അതിന്‍റെ സന്തുല നത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെച്ചവരോട് അ ല്ലാഹു പ്രതികാരമാണ് ചെയ്യുക. അവരോട് മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് 25: 52 ല്‍ വിശ്വാസിയോട് നാഥന്‍ കല്‍പിച്ചിട്ടുള്ളത്. വിശ്വാ സികളുടെ സംഘത്തോട് അത്തരം കപടവിശ്വാസികളെ വധിക്കാനും കല്‍പിച്ചിട്ടുണ്ട്. എന്നാല്‍ ഈസാ രണ്ടാമത് വന്നശേഷം മാത്രമേ അത് നടപ്പിലാവുകയുള്ളൂ. ആദ്യം മസീഹുദ്ദജ്ജാലാണ് വരിക, അവനെ സ്വാഗതം ചെയ്യുക കപടവിശ്വാസികളും അനു യായികളുമാണ്. ഗ്രന്ഥത്തില്‍ 7 സൂക്തങ്ങളില്‍ ഉള്‍ക്കാഴ്ചാദായകം എന്ന് വിശേഷിപ്പി ച്ചിട്ടുള്ള അദ്ദിക്ര്‍ കൊണ്ട് മാത്രമേ മസീഹുദ്ദജ്ജാലിനെ തിരിച്ചറിയുകയുള്ളൂ എന്ന് ഒ റ്റപ്പെട്ട വിശ്വാസികള്‍ 98: 6 ല്‍ കരയിലെ ദുഷ്ടജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ട ഇ വരെ ഉണര്‍ത്തുമ്പോള്‍: പണ്ഡിതന്‍മാരെയെല്ലാം കൊല്ലണമെന്നോ? ഇത് തീവ്രവാദമാണ് എന്നാണ് അവര്‍ പറയുക. ഇത് ഗ്രന്ഥത്തില്‍ ത്രികാലജ്ഞാനി രേഖപ്പെടുത്തിവെച്ചതും പ്രവാചകനിലൂടെ അവന്‍ മുന്നറിയിപ്പ് നല്‍കിയതുമാണ് എന്ന സത്യം മനസ്സിലാക്കി അവരവരുടെ ജീവിതരീതി തിരുത്താനോ ഭൂമിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനോ പിശാചിന്‍റെ പ്രതിനിധികളായ ഇവര്‍ തയ്യാറാവുക യില്ല. 2: 18, 170; 9: 67-68, 124-125 വിശദീകരണം നോക്കുക.