( അല്‍ ഹിജ്ര്‍ ) 15 : 56

قَالَ وَمَنْ يَقْنَطُ مِنْ رَحْمَةِ رَبِّهِ إِلَّا الضَّالُّونَ

അവന്‍ ചോദിച്ചു: വഴിപിഴച്ചവരല്ലാതെ ആരാണ് തന്‍റെ നാഥന്‍റെ കാരുണ്യ ത്തില്‍ ആശയറ്റവരാവുക? 

വഴിപിഴച്ച് പോയവരല്ലാതെ അല്ലാഹുവിന്‍റെ കാരുണ്യത്തെത്തൊട്ട് ആശയറ്റവ രാവുകയില്ല എന്നാണ് ഇബ്റാഹീം നബി മറുപടി പറയുന്നത്. 11: 73 ല്‍, മലക്കുകള്‍ ഇബ്റാഹീം നബിയുടെ പത്നി സാറയോട് ചോദിക്കുന്നത്: അല്ലാഹുവിന്‍റെ കല്‍പന യില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നുവോ? ഓ ഇബ്റാഹീമിന്‍റെ വീട്ടുകാരേ, നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹവുമുണ്ട് എന്നാണ്. അപ്പോള്‍ മലക്കുകളും ഇബ്റാഹീമും സാറയും വിശ്വാസികളായിരിക്കെ അവര്‍ അല്ലാഹുവിന്‍റെ കാരുണ്യ ത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാണ്. വഴിപിഴച്ച് പിശാചിന്‍റെ വഴിയില്‍ സഞ്ചരിക്കുന്ന കാഫിറുകളാണ് അല്ലാഹുവിന്‍റെ കാരുണ്യത്തെത്തൊട്ട് ആശയറ്റവരാവുക. 9: 113-114; 12: 87; 14: 23 വിശദീകരണം നോക്കുക.