وَاللَّهُ أَنْزَلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَسْمَعُونَ
അല്ലാഹുവാകുന്നു ആകാശത്തുനിന്ന് വെള്ളമിറക്കുന്നത്, അങ്ങനെ അതു കൊണ്ട് ഭൂമിയെ അതിന്‍റെ മരണശേഷം ജീവിപ്പിക്കുകയും ചെയ്യുന്നു, നി ശ്ചയം അതില്‍ കേള്‍ക്കുന്ന ജനതക്ക് ഒരു ദൃഷ്ടാന്തം തന്നെയുണ്ട്.
നിശ്ചയം നീ ഭൂമിയെ വരണ്ട് ഉണങ്ങിയതായി കാണുന്നു, അപ്പോള്‍ നാം അ തില്‍ വെള്ളമിറക്കിയാല്‍ അത് തുടിക്കുകയും സ്ഫുടിക്കുകയും ചെയ്യുന്നു, നിശ്ചയം ആരാണോ അതിനെ ജീവിപ്പിച്ചത് അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാണ്, നിശ്ചയം അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനുമാണ് എന്ന് 41: 39 ല്‍, അല്ലാഹു ഉണ്ട് എന്നതിനുതെളിവായി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മരിച്ചുകിടക്കുന്ന ഭൂ മിയെ ജീവിപ്പിക്കുന്ന അല്ലാഹു ഒരുനാളില്‍ ആദ്യംമുതല്‍ അന്ത്യം വരെയുള്ള എല്ലാ സൃഷ്ടികളെയും പുനഃസൃഷ്ടിച്ച് ഒരുമിച്ചുകൂട്ടുന്നതാണ്. അന്നേദിനം പതിനഞ്ച് വയസ്സിനുശേഷമുള്ള ജീവിതത്തിന്‍റെ ഓരോ നിമിഷത്തെക്കുറിച്ചും അവന്‍റെ മുമ്പില്‍ ഉ ത്തരം പറയേണ്ടിവരുമെന്ന ബോധത്തില്‍ ഇവിടെ നിലകൊള്ളുന്നവര്‍ മാത്രമാണ് വി ശ്വാസികള്‍. കേള്‍ക്കുന്ന ജനത എന്നുപറഞ്ഞാല്‍ ഹൃദയം ബന്ധപ്പെടുത്തി അദ്ദിക്ര്‍ കേള്‍ക്കുകയും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ്. അല്ലാത്തവരെ കന്നുകാലികളെക്കാള്‍ വഴികേടിലാണ് എന്നാണ് പറഞ്ഞിട്ടുള്ളത്.
30: 19 ല്‍, അവനാണ് ജീവനുള്ളവയില്‍ നിന്ന് ജീവനില്ലാത്തവയെയും ജീവനി ല്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെയും പുറപ്പെടുവിക്കുന്നത്, അവന്‍ ഭൂമിയെ അ തിന്‍റെ മരണശേഷം ജീവിപ്പിക്കുകയും ചെയ്യുന്നു, അപ്രകാരം നിങ്ങളും പുറപ്പെടുവി പ്പിക്കപ്പെടും എന്നും 30: 50 ല്‍, അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളുടെ അടയാ ളങ്ങളിലേക്ക് നീ നോക്കുക, എങ്ങനെയാണ് ഭൂമിയെ അതിന്‍റെ മരണശേഷം ജീവിപ്പി ക്കുന്നതെന്ന്, നിശ്ചയം അപ്രകാരം അവന്‍ മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യുന്ന താണ്, അവന്‍ എല്ലാകാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. 30: 24 ല്‍, നിങ്ങളെ ഭയവും പ്രതീക്ഷയുമുളവാക്കുന്ന മിന്നല്‍ പ്പിണര്‍ കാണിക്കുന്നത് അവന്‍ ഉണ്ട് എന്നതിന്‍റെ തെളിവില്‍ പെട്ടതാണ്, അവന്‍ ആ കാശത്തുനിന്ന് വെള്ളമിറക്കുകയും അതുകൊണ്ട് ഭൂമിയെ മരിച്ചതിനുശേഷം ജീവി പ്പിക്കുകയും ചെയ്യുന്നു, നിശ്ചയം അതില്‍ ചിന്തിക്കുന്ന ജനതക്ക് പാഠങ്ങള്‍ തന്നെയു ണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന യഥാര്‍ത്ഥ കാഫിറുക ളായ ഫുജ്ജാറുകള്‍ ഇന്ന് പരലോക ജീവിതത്തെക്കാള്‍ ഐഹിക ജീവിതത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അങ്ങനെ അവര്‍ നാളേക്കുവേണ്ടി സമ്പാദിച്ച് കൊണ്ടിരി ക്കുന്നത് നരകക്കുണ്ഠമാണ്. 10: 7-8, 42-43; 27: 80-81; 32: 26 വിശദീകരണം നോക്കുക.