( അന്നഹ്ൽ ) 16 : 67

وَمِنْ ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَعْقِلُونَ

-ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിലും, അതില്‍ നിന്ന് നിങ്ങള്‍ ലഹരി പദാര്‍ത്ഥങ്ങളും നല്ല ഭക്ഷണവിഭവങ്ങളും തെരഞ്ഞെ ടുക്കുന്നു, നിശ്ചയം അതില്‍ ചിന്തിക്കുന്ന ജനതക്ക് ഒരു ദൃഷ്ടാന്തം തന്നെ യുണ്ട്.

ഒരേ വസ്തുവില്‍തന്നെ നന്മയും തിന്മയുമുണ്ട്, ഏതാണ് അതില്‍നിന്ന് തെര ഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബുദ്ധിശക്തി നല്‍കപ്പെട്ട മ നുഷ്യന് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഗ്രന്ഥം കിട്ടിയവരില്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍മാത്രമേ ബുദ്ധിശക്തി ഉപയോഗപ്പെടുത്തി ഏതൊരു വസ്തുവിനെയും സ്രഷ്ടാവ് തൃപ്തിപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തുകയുള്ളൂ. ഗ്രന്ഥം കിട്ടിയവരില്‍ ബാക്കി തൊള്ളായിരത്തിതൊണ്ണൂറ്റി ഒമ്പതുപേരും സ്രഷ്ടാവിന്‍റെ തൃപ്തിക്ക് വിരുദ്ധമായി അവ ഉപയോഗപ്പെടുത്തുകവഴി പിശാചിനെയാണ് സേവിക്കുന്നത്. അവരാണ് ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാര്‍. 20: 99-100 ല്‍ വിവരിച്ച പ്ര കാരം ഗ്രന്ഥം കിട്ടാത്ത ഇതര ജനവിഭാഗങ്ങള്‍ എന്ത് ദുഷ്പ്രവൃത്തി ചെയ്താലും അതി ന്‍റെ പാപഭാരം കൂടി ചുമക്കേണ്ടിവരിക തെമ്മാടികളായ കപടവിശ്വാസികളാണ്. 2: 219; 5: 90-91; 10: 100 വിശദീകരണം നോക്കുക.