ثُمَّ كُلِي مِنْ كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِنْ بُطُونِهَا شَرَابٌ مُخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَتَفَكَّرُونَ
പിന്നെ എല്ലാ ഫലങ്ങളില്‍ നിന്നും നീ ഭക്ഷിക്കുകയും നിന്‍റെ നാഥന്‍ ഒരുക്കി ത്തന്ന വഴികളില്‍ വണക്കത്തോടെ ചരിക്കുകയും ചെയ്യുക, അവയുടെ വ യറുകളില്‍ നിന്ന് വിവിധ നിറങ്ങളിലുള്ള ഒരു പാനീയം പുറപ്പെടുന്നു, അ തില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്, നിശ്ചയം അതില്‍ ആലോചിച്ച് പ്രതി ഫലിപ്പിക്കുന്ന ജനത്തിന് ഒരു ദൃഷ്ടാന്തം തന്നെയുണ്ട്.
അറിയിക്കുന്നവനും അറിയിക്കപ്പെടുന്നവനുമല്ലാതെ മറ്റാരും അറിയാത്ത രീതിയില്‍ രഹസ്യമായി എത്തിച്ചുകൊടുക്കുക എന്നാണ് 'വഹ്യ്' എന്നതിനര്‍ത്ഥം. ഇത്ത രം ദിവ്യസന്ദേശം തേനീച്ചക്ക് മാത്രമല്ല, ആകാശത്തിനും ലഭിക്കുന്നുണ്ടെന്ന് ഗ്രന്ഥം പറഞ്ഞിട്ടുണ്ട്. എല്ലാഓരോ ആകാശത്തിനും അതിന്‍റെ വ്യവസ്ഥകള്‍ ബോധനം നല്‍ കി എന്ന് 41: 12 ല്‍ പറഞ്ഞിട്ടുണ്ട്. 99: 4-5 ല്‍, വിധിദിവസം ഭൂമി അതിന്‍റെ റിക്കാര്‍ഡ് സമര്‍പ്പിക്കുന്നതാണ്, നിശ്ചയം നിന്‍റെ നാഥന്‍ അങ്ങനെ ചെയ്യാന്‍ അതിന് ദിവ്യസ ന്ദേശം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. മലക്കുകള്‍ക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട് എന്ന് 8: 12 ല്‍ പറഞ്ഞിട്ടുണ്ട്. 20: 38 ല്‍, മൂസാക്ക് നല്‍കിയ അനുഗ്രഹം എടുത്ത് പറഞ്ഞ സ മയത്ത് നാം നിന്‍റെ മാതാവിന് ദിവ്യബോധനം നല്‍കിയ സന്ദര്‍ഭം സ്മരണീയമാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവാചകന്‍മാര്‍ക്ക് നല്‍കുന്ന ദിവ്യസന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്റാണ്. അത് പ്രവാചകന്‍മാര്‍ക്ക് മാത്രമുള്ളതല്ല, മറിച്ച് എല്ലാ ലോകര്‍ക്കും ചരാചരങ്ങള്‍ക്കുമുള്ള പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ സന്ദേശമാണ്. ആ ദിവ്യസന്ദേശത്തില്‍ വിശ്വാസകാര്യങ്ങളും വിധിവിലക്കുകളും നിയമനിര്‍ദ്ദേശങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. അത് പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നി ലനിര്‍ത്താനും രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കാനും സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് ഭൂമിയിലേക്ക് നിയോഗിച്ചയച്ച മനുഷ്യര്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള 2: 38 ല്‍ പറഞ്ഞ സന്‍മാര്‍ഗവും 76: 29 ല്‍ പറഞ്ഞ ടിക്കറ്റും അവരവരുടെ കര്‍മ്മങ്ങള്‍ ഇവിടെവെച്ചുതന്നെ തൂക്കിനോക്കാനുള്ള 7: 8-9 ല്‍ പറഞ്ഞ ത്രാസ്സും 2: 185 ല്‍ പറഞ്ഞ സ ത്യവും അസത്യവും തിരിച്ചറിയാനുള്ള ഉരക്കല്ലും 6: 104 ല്‍ പറഞ്ഞ അവരവരുടെ പരലോകത്തെ ഇരിപ്പിടം ഇവിടെവെച്ചുതന്നെ കാണാനുള്ള ഉള്‍ക്കാഴ്ചദായകവും 16: 64 ല്‍ പറഞ്ഞ മനുഷ്യര്‍ ഭിന്നിച്ചിട്ടുള്ള വിഷയങ്ങളില്‍ ഇവിടെവെച്ചുതന്നെ തീരുമാനം ക ല്‍പിക്കാനുള്ളതുമാണ്. 39: 69, 75 സൂക്തങ്ങള്‍ പ്രകാരം പരലോകത്ത് വിധികല്‍പ്പിക്കു ന്നതും സത്യമായ അദ്ദിക്ര്‍ കൊണ്ട് തന്നെയാണ്.
പഴവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പൂക്കളില്‍നിന്ന് മാത്രമല്ല; ശര്‍ക്കര, പഞ്ചസാ ര തുടങ്ങിയവയില്‍നിന്നും തേനീച്ച തിന്നുകയും തേന്‍ ഉത്പാദിപ്പിക്കുകയും ചെയ്യു ന്നുണ്ട്. അതുകൊണ്ടാണ് പഴങ്ങളില്‍നിന്ന് തിന്നുക എന്നുപറയാതെ ഫലങ്ങളില്‍നി ന്ന് തിന്നുക എന്നുപറഞ്ഞത്. നിന്‍റെ നാഥന്‍ ഒരുക്കിത്തന്ന വഴിയില്‍ ചരിക്കുക എ ന്നുപറഞ്ഞാല്‍ അവയുടെ കൂടിന്‍റെ നിര്‍മ്മാണം, കൂട്ടായ്മ, വ്യത്യസ്ത ജോലിക്കാരാ യിക്കൊണ്ടുള്ള വിഭജനം, ഭക്ഷണത്തിനുവേണ്ടിയുള്ള വളരെ ദീര്‍ഘമായ പ്രയാണം, എത്ര ദൂരെനിന്നും വഴിതെറ്റാതെയുള്ള തിരിച്ചെത്തല്‍, വ്യവസ്ഥാപിതമായ തേന്‍ ശേ ഖരണം ഇതെല്ലാം അവയുടെ ഉടമ സംവിധാനിച്ചുകൊടുത്ത മാര്‍ഗങ്ങളാണ് എന്നാ ണ്. ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും അവയ്ക്ക് സ്വയം ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അവയെല്ലാം ദിവ്യസന്ദേശംവഴി അവരുടെ നാ ഥന്‍ അവയെ പഠിപ്പിച്ചിരിക്കുകയാണ്. ഇവിടെ തേനീച്ചയെ സ്ത്രീലിംഗത്തിലാണ് അഭിസംബോധനം ചെയ്തത് എന്നതില്‍നിന്നും റാണിയെ ചുറ്റിപ്പറ്റിയാണ് തേനീച്ചയുടെ ജീവിതമെന്ന് ഗ്രന്ഥം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അത് ത്രികാലജ്ഞാനിയായ അല്ലാഹുവില്‍നിന്നുള്ള ത്രികാലജ്ഞാനമാണെന്നും അത് മുഹമ്മദിന്‍റെ വാക്കുകളല്ല എന്നും മനസ്സിലാക്കാം. വിവിധ നിറത്തിലുള്ള പാനീയം എന്നുപറഞ്ഞത് തേനിനെക്കുറിച്ചാണ്. അതിന്‍റെ ഘടനയും വാസനയും നിറവും തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്ന പൂവുകളെ ആശ്രയിച്ചിരിക്കും. തേന്‍ മനുഷ്യര്‍ക്ക് രോഗശമനമാണ് എന്നാണ് സൂക്തത്തില്‍ പറഞ്ഞത്, അതില്‍ ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസും ഫ്രെട്ടോസും മാ ള്‍ട്ടോസും അടങ്ങിയിട്ടുണ്ട്. കൂടാതെ അത് വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതുമാണ്. ഔഷധച്ചെടികളുടെ പുഷ്പങ്ങളില്‍ നിന്നും തേനീച്ചകള്‍ ഭക്ഷ ണം നുകരുന്നതിനാല്‍ പലതരം രോഗങ്ങള്‍ക്കുള്ള ഔഷധവും അതില്‍ അടങ്ങിയി ട്ടുണ്ട്. തേനീച്ചയെക്കുറിച്ചും തേനിനെക്കുറിച്ചും ഈ സൂറത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും തേന്‍-അസല്‍-എന്ന പദം ഗ്രന്ഥത്തില്‍ 47: 15 ല്‍ മാത്രമാണ് പറഞ്ഞിട്ടുള്ളത്.
അവര്‍ അദ്ദിക്ര്‍ കൊണ്ട് ജീവജാലങ്ങളെയും അവയില്‍ നിന്നുള്ള ഉപയോഗപ്ര ദമായ പല ഉല്‍പന്നങ്ങളെയും വിലയിരുത്തുന്നതും അവയെക്കുറിച്ച് ചിന്തിക്കുന്നതും മനുഷ്യര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ഇത്തരം ജീവജാലങ്ങളെയും ഉല്‍പന്ന ങ്ങളെയും സൃഷ്ടിച്ച് സംവിധാനിച്ചിട്ടുള്ള അവരുടെ ഉടമയായ ഏകസ്രഷ്ടാവിനെ ക ണ്ടെത്തുന്നതുമാണ് എന്നാണ് 'ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് അതില്‍ ഒ രുദൃഷ്ടാന്തം തന്നെയുണ്ട്' എന്നുപറഞ്ഞതിന്‍റെ വിവക്ഷ. അങ്ങനെ സ്രഷ്ടാവിന്‍റെ വച നങ്ങളായ അദ്ദിക്ര്‍ കേട്ടവര്‍ കേട്ടവര്‍ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് ജീവിതലക്ഷ്യം സാക്ഷാത്കരിക്കത്തക്കവണ്ണം ജനങ്ങളെ ബോധവാന്‍മാരാക്കുകവഴി അദ്ദിക്റിലേക്ക് അവരെ ആകൃഷ്ടരാക്കുന്നതുമാണ്. ഗ്രന്ഥത്തെക്കുറിച്ച് ചിന്തിക്കാത്ത പ്രജ്ഞയറ്റവരും ലക്ഷ്യബോധം നഷ്ടപ്പെട്ടവരുമായ ഫുജ്ജാറുകള്‍ 'ഉടമയെ കണ്ടെത്തുക' എന്ന ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാതെ അവരുടെ ആത്മാവിന്നെതിരെ കാ ഫിറാണെന്ന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് മരണപ്പെടുക എന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ മടക്കം കാഫിറായ പിശാചിന്‍റെ വീടായ നരകത്തിലേക്കാണ്.
ഈച്ചകള്‍ രോഗം പരത്തുന്നവയും വിസര്‍ജ്ജ്യങ്ങള്‍ ഭക്ഷിക്കുന്നവയുമാണെങ്കില്‍ തേനീച്ച വിസര്‍ജ്ജ്യങ്ങളോട് അടുക്കാത്തവയും രോഗശമനമായ തേന്‍ ഉത്പാ ദിപ്പിക്കുന്നവയുമാണ്. തേനീച്ചയുടെ ആയുസ്സ് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നതാ യി കണ്ടെത്തിയിട്ടുണ്ട്. തേന്‍ മനുഷ്യര്‍ക്ക് രോഗശമനമാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കി ലും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥമായ അദ്ദിക്ര്‍ വിശ്വാസികള്‍ക്ക് മാത്രമാണ് രോഗശമനമാവുക. അത് രോഗശമനമാണ് എന്ന് പറയുന്നതിനുപകരം അതില്‍ രോഗ ശമനമുണ്ട് എന്നുപറഞ്ഞതുകൊണ്ട് തേന്‍ എല്ലാവര്‍ക്കും എല്ലാ രോഗത്തിനും മരുന്ന ല്ല എന്നാണ്. എന്നാല്‍ അദ്ദിക്റിനെക്കുറിച്ച് രോഗശമനം എന്ന് പറഞ്ഞതിനാല്‍ അത് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങള്‍ക്കും അത് ശമനമാണ് എന്നാണ്. എന്നാല്‍ കപടവിശ്വാസികള്‍ക്ക് അത് മാലിന്യവും നഷ്ടവുമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നാണ് 17: 82 ല്‍ പറഞ്ഞിട്ടുള്ളത്. 4: 1; 7: 185; 9: 125; 13: 2-3 വിശദീകരണം നോക്കുക.