وَاللَّهُ خَلَقَكُمْ ثُمَّ يَتَوَفَّاكُمْ ۚ وَمِنْكُمْ مَنْ يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْ لَا يَعْلَمَ بَعْدَ عِلْمٍ شَيْئًا ۚ إِنَّ اللَّهَ عَلِيمٌ قَدِيرٌ
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്, പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും ചെയ്യുന്നു, നിങ്ങളില്‍ എല്ലാം അറിഞ്ഞതിനുശേഷം ഒന്നും അറിയാത്ത അവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി പടുവാര്‍ദ്ധക്യത്തിലേക്ക് തള്ളപ്പെടുന്നവരുമുണ്ട്, നിശ്ചയം അല്ലാഹു എല്ലാം അറിയുന്ന സര്‍വ്വശക്തന്‍ തന്നെയാണ്.
36: 68 ല്‍, അവരില്‍ നിന്ന് ആയുസ്സ് കൂടുതല്‍ നല്‍കപ്പെടുന്നവന്‍റെ സൃഷ്ടിപ്പിനെ ത്തന്നെ നാം മാറ്റിമറിക്കുന്നതാണ്, അപ്പോള്‍ അവര്‍ ചിന്തിക്കുന്നില്ലെയോ എന്ന് ചോദിക്കുന്നുണ്ട്. അഥവാ പ്രായം കൂടിയാല്‍ അവരുടെ ഭക്ഷണത്തിന്‍റെയും മരുന്നിന്‍റെയും അളവ്, രൂപം എന്നിവ കൂട്ടികളുടേതുപോലെയാക്കി മാറ്റുന്നത് കണ്ടിട്ടും ത്രികാ ലജ്ഞാനമായ അദ്ദിക്ര്‍ ത്രികാലജ്ഞാനിയുടെ സംസാരമാണെന്ന് നിങ്ങള്‍ക്ക് ചിന്തി ച്ച് മനസ്സിലാക്കാറായിട്ടില്ലേ എന്നാണ് ചോദിക്കുന്നത്. നിങ്ങളില്‍ ചിലര്‍ പടുവാര്‍ദ്ധക്യത്തിലേക്ക് തള്ളപ്പെടുന്നവരുണ്ട്, അങ്ങനെ എല്ലാം അറിഞ്ഞതിനുശേഷം ഒന്നും അറിയാത്ത അവസ്ഥ പ്രാപിക്കുന്നതിന് വേണ്ടി എന്ന് 22: 5 ലും പറഞ്ഞിട്ടുണ്ട്. വാര്‍ ദ്ധക്യം അങ്ങേയറ്റത്തെത്തുമ്പോള്‍ മനുഷ്യന്‍ മുമ്പ് പഠിച്ചതെല്ലാം മറന്ന് 'അത്തും പി ത്തു'മായി, വിവേകമില്ലാത്ത കുട്ടികളെപ്പോലെ മലവും മൂത്രവും കൈകൊണ്ട് സ്പർശിക്കുന്നിടത്തോളം ബലഹീനനായിത്തീരുന്നു. അവന്‍റെ ആശയം മറ്റുള്ളവര്‍ക്ക് മനസ്സിലാകത്തക്കവണ്ണം പ്രകടിപ്പിക്കാന്‍ പോലും കഴിയാതെ അവന്‍ നിസ്സഹായനായിത്തീരുന്നു എന്നാണ് 'എല്ലാം അറിഞ്ഞതിനുശേഷം ഒന്നും അറിയാത്ത അവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി' എന്നുപറഞ്ഞതിന്‍റെ വിവക്ഷ. 30: 54 ല്‍, അല്ലാഹുവാണ് നിങ്ങ ളെ ബലഹീനതയോടുകൂടി സൃഷ്ടിച്ചത്, പിന്നെ നിങ്ങളുടെ ബലഹീനതക്കുശേഷം നിങ്ങള്‍ക്ക് അവന്‍ ശക്തി നല്‍കി, പിന്നെ നിങ്ങള്‍ക്ക് ശക്തി നല്‍കിയതിനുശേഷം ബലഹീനതയും വാര്‍ദ്ധക്യവും നല്‍കി, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കു ന്നു, അവന്‍ എല്ലാം അറിയുന്ന സര്‍വ്വശക്തനുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. മറ്റേതൊ രു സൃഷ്ടിയേക്കാളും ബലഹീനനായിട്ടാണ് മനുഷ്യക്കുഞ്ഞ് പിറന്നുവീഴുന്നത്. മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ മുലകുടിക്കാന്‍ സ്വയം തുനിയുമെങ്കില്‍ മനുഷ്യക്കുഞ്ഞിന് അ തിനുപോലും സാധ്യമല്ല.
യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവര്‍ എല്ലാം അറിഞ്ഞിട്ട് അറിവില്ലാത്ത അവസ്ഥയിലേക്ക് തള്ളിവിടുന്നതില്‍ വേവലാതിയുള്ളവരും പടുവാര്‍ദ്ധക്യത്തെത്തൊട്ട് എപ്പോഴും അല്ലാഹുവില്‍ ശരണം തേടുന്നവരും ബോധത്തോടു കൂടി സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് നല്ല അവസ്ഥയില്‍ പണിത സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്നവരുമാണ്. അത്തരം വിശ്വാസികള്‍ക്ക് അല്ലാഹു അവരുടെ ആഗ്രഹം സഫലമാക്കിക്കൊടുക്കുന്നതാണ്. 2: 39, 94-96; 6: 60; 13: 27-28 വിശദീകരണം നോക്കുക.