وَاللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِي الرِّزْقِ ۚ فَمَا الَّذِينَ فُضِّلُوا بِرَادِّي رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَاءٌ ۚ أَفَبِنِعْمَةِ اللَّهِ يَجْحَدُونَ
അല്ലാഹു നിങ്ങളില്‍ ചിലരെ ഭക്ഷണവിഭവങ്ങളില്‍ ചിലരുടെമേല്‍ ശ്രേഷ്ഠ രാക്കിയിരിക്കുന്നു, അപ്പോള്‍ ഈ ശ്രേഷ്ഠരാക്കപ്പെട്ടവര്‍ തങ്ങള്‍ക്ക് നല്‍കപ്പെ ട്ട വിഭവങ്ങളില്‍നിന്ന് തങ്ങളുടെ അധീനത്തിലുള്ള ഭൃത്യന്‍മാര്‍ക്ക് നല്‍കി അങ്ങനെ അവരെ അതില്‍ സമന്മാരാക്കുമോ? അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തിന്‍റെ കാര്യത്തിലാണോ അവര്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുന്നത്?
നാഥന്‍ നല്‍കിയ വിവിധങ്ങളായ അനുഗ്രഹങ്ങള്‍ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഓരോരുത്തരും ഉപയോഗപ്പെടുത്തി സ്വര്‍ഗം പണിത് പണിത സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകലാണ് ജീവിതലക്ഷ്യം. നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ അധീനതയിലുള്ള എല്ലാവരെയും എല്ലാ വിഷയങ്ങളിലും ഒരേ അധികാരവും ഒരേ സ്ഥാനവുമുള്ളവരായി കണക്കാക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ പിന്നെ നിങ്ങള്‍ 'എന്താണ് അല്ലാഹു ചിലര്‍ക്ക് ചിലരേക്കാള്‍ കഴിവുകളും സ്ഥാനമാനങ്ങളും വിഭവങ്ങളും നല്‍കിയതില്‍ അനീതി ആരോപിച്ചുകൊണ്ട് തര്‍ക്കിക്കുന്നത്' എ ന്നാണ് ചോദിക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുള്ള ഒരു ഉപമ ഇതാ എടുത്തുദ്ധരി ക്കുന്നു, നാം നിങ്ങള്‍ക്ക് നല്‍കിയ ഭക്ഷണവിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ക്കും നിങ്ങളു ടെ കീഴിലുള്ള ഭൃത്യന്മാര്‍ക്കുമിടയില്‍ തുല്യമായി വീതിച്ചു കൊടുക്കുന്ന വല്ലവരുമു ണ്ടോ, നിങ്ങള്‍ പരസ്പരം ഭയപ്പെടുന്നതുപോലെ ഭയപ്പെടുന്ന-ബഹുമാനിക്കുന്ന വല്ല ഭൃത്യന്‍മാരുമുണ്ടോ എന്ന് 30: 28 ല്‍ അല്ലാഹു ചോദിക്കുന്നു. എല്ലാവരെയും സമന്‍മാരാക്കുന്ന 'സോഷ്യലിസം' നടപ്പിലാക്കാന്‍ സാധിക്കുകയില്ല എന്നാണ് ഈ സൂക്തം പ ഠിപ്പിക്കുന്നതെങ്കിലും അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ പ്രകൃതിക്കിണ ങ്ങും വിധം മനുഷ്യസമത്വം നടപ്പിലായിക്കാണാന്‍ ആഗ്രഹിക്കുകയും അല്ലാഹുവിന്‍റെ സൃഷ്ടികളുടെ ജീവിതഭാരങ്ങളും പ്രയാസങ്ങളും ഇറക്കിവെക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ നിന്ന് അതിനുവേണ്ടി ചെലവഴിക്കുന്നതുമാണ്. 6: 165; 7: 157 വിശദീകരണം നോക്കുക.
29: 47 ല്‍, കാഫിറുകളല്ലാതെ നാഥന്‍റെ സൂക്തങ്ങളോട് വിരോധംവെച്ച് തര്‍ക്കി ച്ചുകൊണ്ടിരിക്കുകയില്ല എന്നും; 29: 49 ല്‍, അക്രമികളല്ലാതെ നാഥന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 29: 26-28 ല്‍, നാഥന്‍റെ സൂ ക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവര്‍ നാഥന്‍റെ ശത്രുക്കളാണെന്നും അത്തരം കപടവിശ്വാസികളായ കാഫിറുകള്‍ക്ക് പ്രതിഫലമായി നരകത്തില്‍ ശാശ്വതമായ വീടാണുള്ളതെന്നും പറഞ്ഞിട്ടുണ്ട്. 28: 79 ല്‍, ഖാറൂന്‍ അവന്‍റെ ജനതയിലേക്ക് അ ലങ്കാര വിഭൂഷിതനായിക്കൊണ്ട് വന്നപ്പോള്‍ ഇഹലോകം ആഗ്രഹിച്ചവര്‍ പറഞ്ഞു: ഓ, ഞങ്ങളുടെ കഷ്ടം, ഖാറൂനിന് നല്‍കപ്പെട്ടതുപോലുള്ളത് നമുക്ക് ലഭിച്ചില്ലല്ലോ, നിശ്ചയം അവന്‍ മഹാഭാഗ്യവാന്‍ തന്നെയാണ് എന്നും; 28: 80 ല്‍, അപ്പോള്‍ ഗ്രന്ഥത്തിന്‍റെ ആശ യം അറിയുന്ന ജ്ഞാനികള്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം, വിശ്വസിക്കുകയും സല്‍കര്‍ മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത് നാഥന്‍റെ പ്രതിഫലമാണ്, എ ന്നാല്‍ ആ സ്വഭാവം പരലോകത്തിന് ഐഹികലോകത്തേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവര്‍ക്കല്ലാതെ ലഭിക്കുകയില്ല എന്നും; 28: 81 ല്‍, അപ്പോള്‍ അവനെയും അവന്‍റെ വീ ടിനെയും ഭൂമിയെക്കൊണ്ട് നാം വിഴുങ്ങിപ്പിച്ചു, അന്നേരം അല്ലാഹുവിനെക്കൂടാതെ അ വനെ സഹായിക്കാന്‍ ആരുമുണ്ടായില്ല, അവന്‍ സ്വയം സഹായിക്കുന്നവനുമായില്ല എ ന്നും; 28: 82 ല്‍, ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചവര്‍ അടുത്ത പ്രഭാതത്തില്‍ പറയുകയായി: ഓ കഷ്ടം! അല്ലാഹു അവന്‍റെ അടിമകളില്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിശാലമാക്കി നല്‍കുകയും ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കാക്കി നല്‍കുകയും ചെ യ്യുന്നു, അല്ലാഹുവിന്‍റെ അനുഗ്രഹം നമ്മുടെ മേല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നാമും വിഴുങ്ങപ്പെടുമായിരുന്നു, നിശ്ചയം കാഫിറുകള്‍ ഒരിക്കലും വിജയം വരിക്കുകയില്ലതന്നെ എന്നും പറഞ്ഞിട്ടുണ്ട്. 4: 37-39; 6: 53; 7: 50-51 വിശദീകരണം നോക്കുക.